ആലുവ മണപ്പുറത്തിന്റെ മാഹാത്മ്യം
ആലുവ മണപ്പുറത്ത് ബലിതര്പ്പണം നടത്തുന്നതു സംബന്ധിച്ച് പറഞ്ഞു കേള്ക്കുന്ന കഥയ്ക്ക് ത്രേതായുഗ കാലത്തോളം പഴക്കമുണ്ട്. സീതാദേവിയെ അപഹരിച്ചുകൊണ്ടു പോയ രാവണനെ ആകാശ മാര്‌ഗേ തടഞ്ഞ ജടായു എന്ന പക്ഷിശ്രേഷ്ഠനെ പക്ഷങ്ങള് മുറിച്ച് രാക്ഷസരാജാവ് നിലത്തിട്ടുവെന്നും ആസന്നമൃത്യുവായ ജടായുവിനെ ശ്രീരാമചന്ദ്രനെക്കണ്ടേ നീ മരിക്കൂ എന്ന് സീതാ ദേവി അനുഗ്രഹിച്ചുവെന്നുമാണല്ലോ രാമായണത്തില് പറയുന്നത്. ഇങ്ങനെ ജടായുവിന്റെ ദേഹം വന്നു വീണത് ആലുവാപ്പുഴയുടെ തീരത്താണത്രേ. ഇവിടെ വച്ചാണ് ശ്രീരാമചന്ദ്രനും ലക്ഷ്മണനും ജടായുവിനെ കണ്ടതെന്നും മോക്ഷം നല്കിയതെന്നുമാണ് വിശ്വാസം.ജടായുവിനു വേണ്ടി രാമലക്ഷ്മണന്മാര് മരണാനന്തരക്രിയകള് നടത്തിയത് ആലുവാപ്പുഴയുടെ തീരത്തുവച്ചാകയാലാണ് ഇവിടം ബലികര്മ്മങ്ങള്ക്ക് പ്രസിദ്ധമായതെന്ന് പഴമക്കാർ പറയുന്നു. വില്വമംഗലത്തു സ്വാമിയാര്ക്ക് ശിവന്റെ വിശ്വരൂപദര്ശനം ഉണ്ടായതും ആലുവ മണപ്പുറത്തു വച്ചാണത്രേ.
0 comments:
Post a Comment