Thursday, September 28, 2017

നവരാത്രിയുടെ എട്ടാം നാൾ

മഹാഗൗരിദി ചfഷ്ഠമം .........

നവരാത്രിയുടെ എട്ടാം നാളില് ഋഷഭവാഹനയായ ശ്രീമഹാഗൗരി പൂജിക്കപ്പെടുന്നു.

ഭക്തകാമനകൾ പൂർത്തീകരിക്കുന്നവളും നവദുർഗ്ഗമാരില് ഒരു ദേവിയുമാണ് മഹാഗൗരി. ഗൗരീ ഉപാസന സർവ്വക്ലേശങ്ങളും ദുരീകരിക്കുന്നു. ദേവിയുടെ തൃക്കരങ്ങളിൽ ശൂലവും ഡമരുവും ഉണ്ട്.
മഹാഗൗരി എന്നാല് അതിശുഭ്രനിറമുള്ളവൾ വളരെ വെളുത്തവൾ എന്ന് അർത്ഥമാക്കുന്നു. ദേവിയുടെ വാഹനവും വസ്ത്രവും ശരീരവും വെള്ളനിറമാണ്.
പാർവ്വതീദേവി ഒരിക്കല് ശിവനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി ഘോരതപസിലേർപ്പെട്ടു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണിതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. ഉഗ്രതപസിന്റെ ഫലമായി ദേവിയുടെ ശരീരം മണ്ണുപുരണ്ട് കറുത്തനിറത്തിലായി. തപസിൽ പ്രസന്നനായ ശിവൻ ദേവിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു ഭർത്താവാകാം എന്നു വരം നൽകി. തുടർന്ന് ശിവൻ പാർവ്വതിയെ ഗംഗാജലത്താല് അഭിഷേകം ചെയ്തു. അപ്പോൾ പാർവ്വതിയുടെ കറുത്തനിറം പോയി തൽസ്ഥാനത്ത് അതീവ ശോഭയുള്ള വെള്ളനിറം കൈവന്നു. അങ്ങിനെ ദേവിക്ക് മഹാഗൗരി എന്ന പേര് ലഭിച്ചു. (ഗൗരഃ = വെളളനിറം.ഗൗരീ = വെള്ളനിറമുള്ളവൾ ).
ദേവി സൽഭക്തരുടെ സർവപാപങ്ങളും ക്ഷമിച്ച് അവർക്ക് പാപമുക്തി കൊടുക്കുന്നു.
ഉപാസകർക്ക് സിദ്ധികള് ദിവ്യഗുണങ്ങള് ദേവിയിൽനിന്ന് ലഭിക്കുന്നു. ദേവിയില് മനസ് ഏകാഗ്രമാക്കുന്നവര് അനവധി അനുഗ്രഹങ്ങൾ ലഭിച്ച് കൃതാർത്ഥരാവും. അവർ ഇഹലോകത്തിൽ ഭൗതികസുഖങ്ങൾ അനുഭവിച്ച് മരണശേഷം ക്രമമുക്തിക്ക് അർഹരാവും.

മഹാഗൗരി മന്ത്രം ഃ
ഓം മഹാഗൗര്യൈ നമഃ. (108 ഉരു ).

ധ്യാനംഃ
''പൂർണ്ണേന്ദുനിഭാം ഗൗരീ സോമചക്രസ്ഥിതാം
അഷ്ടമം മഹാഗൗരീ
ത്രിനേത്രാം വരാഭീതികരാം
ത്രിശൂല ഡമരുധരാം മഹാഗൗരീം ഭജേ || ''

🙏

Continue Reading…

Wednesday, September 27, 2017

നവരാത്രി ഒന്നാം ദിനം

പ്രഥമം ശൈലപുത്രിതി ...

മാതാ ശൈലപുത്രിയെ ആണല്ലോ  ഇന്ന്  ആദ്യത്തെ ദിവസമായ നവരാത്രിക്ക്  ഭക്തിയോടെ സേവിക്കുന്നത്.
ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. 'ശൈലം ' എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. ശൈലപുത്രി പാർവതിയാണ്. മാതൃത്വത്തിന്റെ പ്രതീകമാണ് ശൈലപുത്രി. ശൈലപുത്രിമാതാ വലതു കയ്യില് ത്രിശൂലവും ഇടതുകയ്യില് താമരയും ധരിക്കുന്നു. നന്ദീശ്വരനാണ് ദേവിയുടെ വാഹനം.
ശൈലപുത്രീദേവി മൂലാധാര ചക്രത്തിന്റെ ദേവതയാണ് . മൂലാധാരപദ്മം ഉണരുമ്പോളാണ് ഒരാളുടെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നത് . മൂലാധാരപദ്മത്തിന് ഊർജ്ജമില്ലെങ്കിൽ ശരീരമനസുകൾക്ക് വീര്യം ഉണ്ടാവുകയില്ല. ശൈലപുത്രിദേവിയെ ആരാധിക്കുന്നവന്റെ മനുഷ്യജന്മം സഫലമാകുന്നു. അതുകൊണ്ടാണ് നവരാത്രിയുടെ ആദ്യദിവസം തന്നെ മാതാ ശൈലപുത്രീദേവിയെ പൂജിക്കുന്നത്. ശൈലപുത്രിദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം -
''വന്ദേ വാഞ്ചിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം|
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം ||''
_ ഇച്ഛിക്കുന്നതെല്ലാം വരമായി നൽകുന്നവളും അർദ്ധചന്ദ്രനെ നെറ്റിയിൽ ധരിക്കുന്നവളും കാളയുടെ പുറത്ത് ഇരിക്കുന്നവളും ശൂലംധരിച്ചവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാൻ വന്ദിക്കുന്നു..സതി , ഭവാനി , പാർവതി , ഹൈമവതി എന്നിവ ശൈലപുത്രിയുടെ പര്യായങ്ങൾ ആണ്.
ആരാധിക്കുന്നവർക്ക് ഭൗതികവും ആത്മീയവുമായ ഉന്നതി കൊടുക്കുന്ന മാതൃദേവീസ്വരൂപമാണ് മാതാ ശൈലപുത്രി.
വളരെയധികം ശ്രദ്ധയോടെയും  ഭക്തിയോടെയും അമ്മയെ ഭജിക്കുക.
Continue Reading…

നവരാത്രി രണ്ടാംനാൽ

മാതാ ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാംനാളിൽ ദുർഗ്ഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണീ ദേവിയെ ആരാധിക്കുന്നു. ബ്രഹ്മചാരിണീദേവിയുടെ രൂപം ഉജ്ജ്വല തേജസ്സോടുകൂടിയതാണ്. സ്നേഹം, വിശ്വാസം , ജ്ഞാനം , എന്നിവയുടെ പ്രതീകമാണ് ബ്രഹ്മചാരിണി. വലതുകയ്യിൽ ജപമാലയും ഇടതുകയ്യിൽ കമണ്ഡലുവുമാണ് ദേവി ധരിക്കുന്നത്. കഴുത്തിൽ രുദ്രാക്ഷമാലയുണ്ട്. ' ബ്രഹ്മ ' നാമം തപസിനെ സൂചിപ്പിക്കുന്നു. ബ്രഹ്മചാരിണി എന്നാല് തപസ് ചെയ്യുന്നവൾ എന്നാണ് അർത്ഥമാക്കുന്നത്. ഹിമവാന്റെ പുത്രിയാണ് ബ്രഹ്മചാരിണീദേവി. ദേവർഷി നാരദന്റെ ദിവ്യപ്രേരണയാല് ശിവനെ ഭർത്താവായി കിട്ടുന്നതിനുവേണ്ടി ദേവി അതികഠിനമായ തപസിൽ മുഴുകി. ആഹാരവിഹാരാദികള് വെടിഞ്ഞ് നൂറുവർഷം ഉഗ്രമായ തപസനുഷ്ഠിച്ചു . ദേവിയുടെ ഉഗ്രതപസിന്റെ ശക്തികാരണം മൂന്ന് ലോകങ്ങളും വിറച്ചുപോയി. ബ്രഹ്മചാരിണി ദേവിയുടെ കൃപയുണ്ടെങ്കിൽ നമുക്ക് മാനസികവും വൈകാരികവുമായ ബലം ഉണ്ടാകും. ഏറ്റവും വിഷമഘട്ടത്തിൽ പോലും പതറാതെ നിൽക്കാനുള്ള ദൃഢത കിട്ടും. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ വകവയ്ക്കാതെ ദൃഢമായി മുന്നോട്ട് പോകുവാനുള്ള കരുത്ത് ലഭിക്കും. നമ്മിലെ സ്വാർത്ഥത , അഹങ്കാരം , അതിമോഹം , അലസത എന്നീ ദുർഗുണങ്ങളെ ദേവി നശിപ്പിക്കുന്നു.
ദേവിയുടെ ദിവ്യാനുഗ്രഹം ലഭിക്കുന്നതിനായി ഈ മന്ത്രം ജപിക്കുക.

''യാ ദേവീ സർവഭൂതേഷു ബ്രഹ്മചാരിണീ രൂപേഷു സംസ്ഥിതാ |
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ||
ദധാനാ കരപദ്മാഭ്യാം അക്ഷമാലാ കമണ്ഡലൂ |
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ||''

തപസ്വിനി , തപസ്യാചാരിണി എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. നവരാത്രി ദിവസങ്ങളിൽ വ്രതവും ഉപവാസവും നിഷ്ഠയോടെ ചെയ്യാനുള്ള ശക്തി ലഭിക്കുന്നതിനായി രണ്ടാം ദിവസം ബ്രഹ്മചാരിണീ ദേവിയോട് പ്രാർത്ഥിക്കുന്നു. ബ്രഹ്മചാരിണിദേവിയുടെ ആരാധന ചെയ്യുന്നവർക്ക് സന്തോഷവും മനഃശാന്തിയും ഐശ്വര്യവും മനോവീര്യവും ഉണ്ടാകുന്നു..
Continue Reading…

നവരാത്രി മൂന്നാം ദിനം

മാതാ ചന്ദ്രഘണ്ട .MATHA CHANDRAGHANDA
ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു. പ്രശാന്തിയുടെ പുഷ്ടിയുടെ ശോഭ വിതറുന്ന രൂപമാണ് ചന്ദഘണ്ട. ദേവി ത്രിനയനയാണ്. ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളാണ്. നീതി നടപ്പാക്കുന്നവളാണ്. ഭക്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളോട് യുദ്ധം ചെയ്യാനുള്ള ശക്തിയും ധൈര്യവും കൊടുക്കുന്നവളാണ്. തിന്മയും ദുഷ്ടതയും നശിപ്പിക്കുന്ന അടിച്ചമർത്തുന്ന ദേവിയുടെ ആ രൂപം തന്നെ നമുക്ക് ശക്തി തരുന്നു. ഭക്തർക്ക് ദേവി അതിസൗമ്യയാണ് ശാന്തയാണ്. ചന്ദ്രഘണ്ടാദേവിയെ ഉപാസിക്കുന്നതിലൂടെ മഹത്വവും പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും. ആദ്ധ്യാത്മിക ഉന്നതി നേടുന്നതിനും ദേവി നിങ്ങളെ സഹായിക്കും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിയുടെ രൂപം ധ്യാനിച്ചാൽ തന്നെ നിങ്ങൾക്ക് ശക്തി ലഭിക്കും നിങ്ങളുടെ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും നിങ്ങളെ വിട്ടുപോകും. ചന്ദ്രഘണ്ടാദേവിയെ ലളിതമായ ആചാരങ്ങളിൽകൂടി ആരാധിക്കാം. ആദ്യം എല്ലാ ദേവതമാരെയും ഗ്രഹങ്ങളെയും കലശത്തിൽ ആരാധിച്ചശേഷം ഗണേശൻ ,കാർത്തികേയൻ , സരസ്വതി , ലക്ഷ്മി , വിജയ , ജയ എന്നിവരെ ആരാധിക്കുക.
അതിനുശേഷം ചന്ദഘണ്ടയെ ആരാധിക്കുക. ശിവനെയും ബ്രഹ്മദേവനെയും നന്നായി പ്രാർത്ഥിച്ചുകൊണ്ട് പൂജ ഉപസംഹരിക്കുക. ചന്ദ്രഘണ്ടയെ ആരാധിക്കുന്നതിനുള്ള മന്ത്രം -

''പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈർയുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ''

ചണ്ഡിക , രാമചണ്ഡി ഇവ ചന്ദ്രഘണ്ടാദേവിയുടെ നാമങ്ങളാണ്. ശിവപാർവ്വതമാരുടെ വിവാഹസന്ദർഭത്തിൽ പ്രേതങ്ങൾ , ഭൂതഗണങ്ങൾ അഘോരികൾ , ഋഷിമാർ എന്നിവരുടെ കൂടെ ഉഗ്രരൂപമെടുത്തുകൊണ്ട് ശിവൻ ഹിമവാന്റെ രാജകവാടത്തിലേക്ക് വന്നു. ശിവന്റെ ഭയങ്കര രൂപം കണ്ടമാത്രയിൽ പാർവ്വതിയുടെ അമ്മ ബോധംകെട്ടു വീണു. മാതാപിതാക്കന്മാരെയും ബന്ധുജനങ്ങളെയും ഭയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പാർവ്വതി ചന്ദ്രഘണ്ടാ രൂപം എടുത്തു. ശിവനെ ശാന്തമനോഹര രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ചന്ദ്രഘണ്ട പ്രേരിപ്പിച്ചു. ശിവൻ ഉഗ്രരൂപം വെടിഞ്ഞ് മനോഹരനായ രാജകുമാരന്റെ രൂപം കൈക്കൊണ്ടു.
ദേവിക്ക് സ്വർണ്ണനിറമാണ്. കടുവയാണ് വാഹനം. കടുവയുടെ ഘോര ഗർജ്ജനം രൗദ്രതെയാണ് സൂചിപ്പിക്കുന്നത്. കോപം വന്നാൽ ദേവി ഉഗ്രസംഹാരമൂർത്തിയാവും എന്നാണ് ഇത് കാണിക്കുന്നത്. ശാന്തഭാവത്തിൽ അവിടുന്ന് കരുണയുടെ മൃദുലരൂപമാണ് . ദേവിയെ ഉപാസിക്കുന്നവർക്ക് ദിവ്യമായ പ്രഭാവവലയം വികസിക്കും. അവരുമായി സമ്പർക്കം ചെയ്യുന്നവരിലും ആ പ്രഭ ബാധിക്കും. അവര് വളരെ എളുപ്പത്തിൽ ജീവിതവിജയം നേടും. യുദ്ധസമയത്ത് ദേവിയുടെ മണി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദത്തിന്റെ ശക്തികൊണ്ട് ആയിരക്കണക്കിന് രാക്ഷസന്മാർ മൃതിയടയുന്നു. ഭക്തരുടെ ദുഃഖങ്ങളെ നശിപ്പിച്ച് അവർക്ക് ഐശ്വര്യം വരുത്തുന്നതിനുവേണ്ടിയുള്ള ഇച്ഛയാണ് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ദേവിയുടെ രൂപം സൂചിപ്പിക്കുന്നത്. ദേവി ഭക്തർക്ക് ദിവ്യദർശനങ്ങൾ നൽകുന്നു. യോഗസാധനയിൽ മണിനാദം മുതലായവ കേൾക്കുന്നത് ദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.
ശുംഭനിശുംഭൻമാരെ കൊല്ലുന്നതിന് ദുർഗ്ഗ കൗശികി ആയി അവതരിച്ചു. അസുരരെ ആകർഷിക്കുന്നതിനും വധിക്കുന്നതിനും വേണ്ടി കൗശികി ഉദാത്തമായ സൗന്ദര്യമുള്ളവളായി. നിശുംഭനെക്കൊണ്ട് കൗശികിയെവിവാഹം ചെയ്യിക്കണമെന്ന് ശുംഭൻ തീരുമാനിച്ചു. കൗശികിയെ പിടിച്ചുകൊണ്ടുവരാൻ ധൂമ്രലോചനനെ അയച്ചു. ദേവി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള് അവൻ ദേവിയെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. കോപിഷ്ടയായ കൗശികി കടുവയുടെ പുറത്തിരിക്കുന്ന യുദ്ധസന്നദ്ധയായ ഉഗ്രരൂപിണിയായി. ധൂമ്രലോചനനേയും അവന്റെ സൈന്യങ്ങളെയും ദേവി വധിച്ചു.
Continue Reading…

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:


കുമാരി
🌞🌞🌞🌞🌞🌞
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി:-
🌞🌞🌞🌞🌞🌞
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി:-
🌞🌞🌞🌞🌞
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി:-
🌞🌞🌞🌞🌞
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക:-
🌞🌞🌞🌞🌞
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ:-
🌞🌞🌞🌞🌞
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി:-
🌞🌞🌞🌞🌞
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ:-
🌞🌞🌞🌞🌞
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര:-
🌞🌞🌞🌞🌞
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

🙏🏻🙏🏻🙏🏻🕉🕉🙏🏻🙏🏻🙏🏻
Continue Reading…

നവരാത്രി - നാലാം ദിവസം

നവരാത്രി വ്രതം - നാലാം ദിവസം

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ  ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി . മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം  ദിവസമായ ഇന്ന് കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം...

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം...

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”
Continue Reading…

നവരാത്രി അഞ്ചാം ദിവസ്സം

നവരാത്രി അഞ്ചാം ദിവസ്സം

ദേവി സ്കന്ദമാതാ

മന്ത്രം
~~
സിംഹാസനഗദാനിത്യം
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ

ശക്തി സ്വരുപിണിയായ ദുര്‍ഗ്ഗാ ദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ  ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

സഹിഷ്ണുതയുടെയും സഹനശക്തിയുടെയും പ്രതിബിംബമായ സ്കന്ദമാതയാണ് ദുർഗ്ഗാ പൂജയുടെ പഞ്ചമിദിനത്തിൽ  ആരാധനപാത്രമാകുന്നത്. മുരുകൻറെ  അപരനാമമാണ് സ്കന്ദൻ .

കാർത്തികേയൻറെ മാതാവായ പാർവ്വതി ദേവീയാണ് സ്കന്ദമാതാവ്.

ദേവന്മാരും, മനുഷ്യരും ,ഋഷിമുനിവര്യന്മാരും താരാസുരൻറെ  പ്രവർത്തിയാൽ  ദുരിതമനുഭവിക്കവേ, അസുരനിഗ്രഹത്തിനായി അവതരിച്ച കാർത്തികേയൻറെ  മാതാവായ സ്കന്ദമാതാവ് സഹിഷ്ണുതയുടെ പര്യായമാണ്.

ആറു മുഖമുള്ള കാർത്തികേയനേ മടിയിലിരുത്തി ഇരുകൈകളിലും താമരയേന്തിയിരിക്കുന്ന ദേവിയെ പത്മാസന ദേവി യെന്നും അറിയപ്പെടുന്നു.

മനുഷ്യജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദദേവിയേ ഭജിക്കാം.

ഈ ദിനം വിശുദ്ധചക്ര വ്യൂൂഹത്തിൽ  പ്രവേശിക്കുന്ന ഭക്തർ  നിര്മ്മലമായ ഹൃദയത്തോടുകൂടിയാണ് ദേവിയെ സ്മരിക്കേണ്ടത്.

മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു.
Continue Reading…

നവരാത്രി ആറാം ദിവസം



ഇന്നു ജപിക്കേണ്ട മന്ത്രം

'ചണ്ഡ വീരാം ചണ്ഡമായാം
ചണ്ഡമുണ്ഡ പ്രഭാംഞ്ജനി
പൂജയാമി സദാ ദേവിം ചണ്ഡീകാം ചണ്ഡ വിക്രമാം..,🙏🙏

നവരാത്രി ആറാം നാളായ ഇന്ന് ഷഷ്ഠിയാണ് തിഥി.
കടുംപിങ്ക് നിറത്തിനു പ്രാധാന്യമുള്ള നവരാത്രിയുടെ ആറാം ദിവസം ദേവികാർത്യായനിപൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാർത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ(പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .

അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രി പൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാർത്യായനീവ്രതം അനുഷ്ഠിച്ചാൽ വിവാഹാഭാഗ്യവും ദീർഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാർത്യായനീരൂപം.
ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട അന്നവുമാണ്(coconut rice).ചെമ്പരുത്തിപ്പൂ കൊണ്ടുള്ള അർച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീർത്തനങ്ങൾ ആലപിച്ചാൽ നല്ലത്.

കാർത്യായിനീ മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവീപതിം
മേ കുരുദ്ധ്യേ നമഃ
Continue Reading…

എന്താണ് ഭഗവതിസേവ ?

                        എന്താണ് ഭഗവതിസേവ ?

സായം സന്ധ്യക്ക്  ശേഷം ഹിന്ദു ഭവനങ്ങളിലോ, ക്ഷേത്രങ്ങളിലോ, ഐശ്വര്യ ലബ്ധിക്കായിനടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ.

ഹിന്ദു ഭവനങ്ങളിൽ വിഘ്ന നിവാരണത്തിനായി രാവിലെ ഗണപതി ഹോമവും, വൈകിട്ട് ഭഗവതിസേവയും നടത്തുന്നത് സർവ്വസാധാരണമാണ്.
പ്രത്യെകിച്ച് വീടിൻറെ  പാലുകാച്ചൽ ചടങ്ങിനോട് അനുബന്ധിച്ച് അന്നേ ദിവസം മിക്കവരും ഇത് നടത്തിവരുന്നു. വൈകിട്ട് നടത്തുന്ന ഭഗവതിസേവയിൽ ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തെ "പത്മം" എന്നുവിളിക്കുന്നു. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ 11-ആം അദ്ധ്യായം എന്നിങ്ങനെയുള്ള  മന്ത്രങ്ങളുപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചൊപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം.

(ചന്ദനം, തീർത്ഥം, പുഷ്പ്പം, ഗന്ധം (ചന്ദനത്തിരി) ദീപം എന്നിവയുടെ കൃത്യമായ സമർപ്പണമാണ് പഞ്ചോപചാരപൂജ.)
ഇങ്ങനെ ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.
വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും)  എന്ന് പറയുന്നു.  ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.

ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു.

നിവേദ്യം ഈ മൂന്ന് നേരവും വ്യത്യസ്തമാണ്.

രാവിലെ മഞ്ഞപൊങ്കലും, ഉച്ചയ്ക്ക് പാൽപ്പായസവും, വൈകീട്ട് കടുംപായസവുമാണ് നിവേദ്യങ്ങൾ.

താമരപ്പൂവ് നിർബന്ധമാണ്. തെറ്റി (തെച്ചി ) മുതലായ ചുവന്ന പുഷ്പ്പങ്ങളാണ് മറ്റു പൂക്കളായി വേണ്ടത്. എത്രയും കൂടുതൽ പൂവ് ഉണ്ടോ അത്രയും നല്ലത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവും ഉണ്ട്.

മംഗല്യസിദ്ധിക്കായി സ്വയംവരമന്ത്രവും,
സർവ്വകാര്യവിജയത്തിനായി ജയദുർഗ്ഗാമന്ത്രവും, ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗാമന്ത്രവും, വശ്യത്തിനായി ആശ്വാരൂഡമന്ത്രവും, ബാധാപ്രവേശ ശമനത്തിനായി ആഗ്നേയതൃഷ്ട്ടുപ്പും ഒക്കെ ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3/7/12 തുടങ്ങിയ ദിവസങ്ങളിൽ  അടുപ്പിച്ചു നടത്തുന്നതും പതിവാണ്.
മാസംതോറും അവരവരുടെ ജന്മ നക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതപ്പെടുന്നു.

പൗർണമിദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീ പ്രീതിക്ക് ഏറ്റവും ശ്രേഷ്ട്ടമാണ്. മന്ത്രസിദ്ധിയുള്ള ഒരു പുരോഹിതനെ കൊണ്ട് ഈ പൂജ ഗൃഹത്തിൽ ചെയ്യിക്കുന്നതാണ് ഏറെ പ്രധാനമായ സംഗതി.
ഇനിയിപ്പോ എല്ലാവർക്കും ഇതൊന്നും ചെയ്യാൻസാധിച്ചില്ലെങ്കിലും മനസ് വിഷമിപ്പിക്കേണ്ട കാര്യമില്ല. മുടങ്ങാതെ പതിവായി ലളിതാസഹസ്രനാമം ജപിച്ചാൽ മതി.
Continue Reading…

ധനുഷ്കോടി

                        ധനുഷ്കോടി


തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത് തെക്കു മാറി മാന്നാർ ഉൾക്കടലിലേക്ക്നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെതെക്കേ അറ്റമാണ് ധനുഷ്കോടി. ഇതിനു കിഴക്കു ഭാഗത്ത് സമുദ്രം ബംഗാൾ ഉൾക്കടൽ എന്നും പടിഞ്ഞാറുഭാഗത്ത്ഇന്ത്യൻ മഹാസമുദ്രം എന്നും അറിയപ്പെടുന്നു. ഒരു മുൻ തുറമുഖ പട്ടണമാണ് ധനുഷ്കോടി. രാമേശ്വരം പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെയായാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയുംതമ്മിലുണ്ടായിരുന്ന കപ്പൽഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.


പേരിനു പിന്നിൽ / ഐതിഹ്യം

ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെവീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെഅപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.

പൗരാണികകാലത്ത് 'മഹോദധി' എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം' എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ചരാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം,കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരംക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കണം. സംസ്കൃതത്തിൽസേതു എന്ന വാക്ക് പാത, പാലം, മാർഗ്ഗം മുതലായവയെ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് സേതു എന്ന വാക്ക് കൂടുതലായും 'ലങ്കയിലെത്താൻ ശ്രീരാമൻനിർമ്മിച്ച പാലം' എന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു.
Continue Reading…

രാമേശ്വരം

രാമേശ്വരം


രാജ്യം ഇന്ത്യസംസ്ഥാനംTamil Naduജില്ല(കൾ)രാമനാഥപുരംജനസംഖ്യ32 (2001)സമയമേഖലIST(UTC+5:30)വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
• 10 m (33 ft)

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ളഒരു പട്ടണമാണ് രാമേശ്വരം (തമിഴ്: இராமேஸ்வரம், രാമേസ്വരം). ഉപദ്വിപീയഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നുംപാമ്പൻ കനാലിനാൽവേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായിപാമ്പൻ പാലത്തിനാൽബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.

ഉപദ്വിപീയ ഇന്ത്യയുടെ അരികിലായി മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽഅപഹരിക്കപ്പെട്ട തന്റെ പത്നി സീതയെമോചിപ്പിക്കുന്നതിനായി ശ്രീരാമൻഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലംനിർമിച്ച സ്ഥലമാണിത്[അവലംബം ആവശ്യമാണ്].

രാമേശ്വരം ദ്വീപിലുള്ള ധനുഷ്കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ് ഭാരതത്തിന്റെ മുൻരാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെജന്മസ്ഥലം.

നിരുക്തം

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരംഎന്ന് നാമം.

ഐതിഹ്യം

ആദികാവ്യമായ രാമായണത്തിൽപരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗംരാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ്ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെഅഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്.മഹോതതിയും രത്നാകരവും സന്ധിക്കുന്നധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
Continue Reading…

ദേവീ മാഹാത്മ്യം

ദേവീ മാഹാത്മ്യം

മഹിഷാസുര നിഗ്രഹം കഴിഞ്ഞപ്പോൾ പുഷ്പവൃഷ്ടി ചെയ്ത് ദേവിയെ സ്തുതിച്ച ദേവന്മാരോട് ദേവി പറഞ്ഞു-”നിങ്ങളൾക്ക് എപ്പോഴൊക്കെയാണോ ദുർഘടങ്ങൾ വരുന്നത് അപ്പോഴെല്ലാം എന്നെ സ്മരിച്ചാൽമതി. ഞാൻ നിങ്ങളുടെ എല്ലാ ആപത്തുകളും തീർക്കാം” എന്ന്. അങ്ങനെ ദേവകളെയെല്ലാം സംതൃപ്തരാക്കി പരാശക്തി അപ്രത്യക്ഷയായി.
ശുംഭൻ, നിശുംഭൻ എന്ന രണ്ട് അസുരന്മാർ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് വരം വാങ്ങിയശേഷം ഇന്ദ്രലോകം കയ്യടക്കി. ഘോരമായ തപസ്സു ചെയ്ത് അസുരന്മാർ മരണത്തെ ജയിക്കാനുള്ള വരത്തെ നേടുന്നത് സഹജമാണ്. അതുപോലെതന്നെയാണ് ശുംഭനും നിശുംഭനും ”സ്ത്രീയല്ലാതെ തങ്ങളെ മറ്റാരും കൊല്ലരുതെന്നാണ് വരം വാങ്ങിയത്.” മഹിഷാസുരനും ഇത്തരത്തിലുള്ള വരം തന്നെയാണ് ബ്രഹ്മാവില്നിന്ന് നേടിയത്.

ജനിച്ചവർക്കൊക്കെ മരണം നിശ്ചയമാണെന്ന് ബ്രഹ്മാവ് എത്ര പറഞ്ഞിട്ടും ”സ്ത്രീ അബലയല്ലേ? അവൾക്ക് ആരെയും ജയിക്കാനാകില്ല, പ്രത്യേകിച്ച് തങ്ങളെപ്പോലെ പരാക്രമികളായവരെ!” കേവലം ഒരു സ്ത്രീക്ക് ഒന്നും ചെയ്യാന് സാധിക്കില്ലെന്ന് കരുതിയാണ് ”സ്ത്രീയാൽ മാത്രം വധിക്കപ്പെടാം” എന്ന വരം നേടിയത്. വരത്തിന്റെ ബലത്താല് അഹങ്കരിക്കുന്ന ശുംഭ-നിശുംഭന്മാരുടെ ഉപദ്രവത്താൽ വിഷമിച്ച ദേവന്മാർ തങ്ങളുടെ ഗുരുവായ ബൃഹസ്പതിയോട് ചോദിച്ചു. ”ശത്രുക്കളില്ലാതാകാൻ എന്തു യാഗമാണ് ചെയ്യേണ്ടത്? എന്ന്!
അതുകേട്ട് ദേവഗുരുവായ ബൃഹസ്പതി പറഞ്ഞു-”വേദോക്തമായ മന്ത്രങ്ങൾക്ക് ഫലം കൊടുക്കേണ്ട ദേവകളാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്രകാരം ദുഃഖിക്കുന്നത്. അറിവുളളവർ പറയുന്നൂ- ”ദൈവമാണ് ഏറ്റവും ബലമായത്!’ എന്ന്. മറ്റു ചിലർ പറയുന്നൂ ”ഉപായമാണ് വേണ്ടത്” എന്ന്. എന്നാൽ ഞാൻ പറയുന്നത് ”ദൈവം ചെയ്യട്ടെ! എന്നു കരുതി വെറുതെ ഇരിക്കരുത്! എന്താണ്? എങ്ങനെയാണ്? രക്ഷപ്പെടാനുള്ള മാർഗ്ഗം (ഉപായം) എന്ന് അന്വേഷിക്കണം. മഹിഷാസുരനെ കൊന്ന ദേവി നിങ്ങളോട് അന്നു പറഞ്ഞു-”ആപത്ത് എപ്പോഴെല്ലാം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം എന്നെ സ്മരിച്ചാൽമതി” എന്ന്. അതിനാൽ ആ?? ചണ്ഡികയെ ആരാധന ചെയ്യൂ! ദേവി നിങ്ങളെ അനുഗ്രഹിക്കും (രക്ഷിക്കും)!
അതുകേട്ട് ദേവന്മാരാൽ സ്തുതിക്കപ്പെട്ട ശ്രീപാർവ്വതിയുടെ ദേഹത്തുനിന്ന് ഒരു രൂപമുണ്ടായി. അതിന് ‘കൌശികി’ എന്ന് പേരുവന്നു. കറുത്ത രൂപവും ഭയമുണ്ടാക്കുന്നവളുമായതുകൊണ്ട് അവൾക്ക് ‘കാളി’ എന്നും പേരുണ്ടായി.
ഉപവനത്തില് (ഉദ്യാനത്തില്) പാട്ടുപാടി ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന ദേവിയെ കണ്ട് ചണ്ഡനെന്നും മുണ്ഡനെന്നും പറയുന്ന ശുംഭ-നിശുംഭന്മാരുടെ സേവകർ -ദേവിയുടെ സൗന്ദര്യത്തെക്കുറിച്ച് ശുംഭനോടും നിശുംഭനോടും വർണ്ണിക്കുന്നു. ദേവിയുടെ സൗന്ദര്യാധിക്യം കേട്ട അവർ ദേവിയെ ഉടനെ കൂട്ടിക്കൊണ്ടുവരുവാൻ ദൂതനെ നിയോഗിക്കുന്നു. അതിനു മറുപടിയെന്നോണം ദേവി ‘തന്നെയും യുദ്ധം ചെയ്തു ജയിക്കുന്നവരെ ഭര്ത്താവായി സ്വീകരിക്കാമെന്ന് പറയുന്നു. അതുകേട്ട ചണ്ഡനും മുണ്ഡനും ദേവിയുമായി യുദ്ധം ചെയ്ത് മരണമടയുന്നു. അങ്ങനെ ദേവി ‘ചണ്ഡിക’ എന്നും അറിയപ്പെട്ടു.
പിന്നീട് രക്തബീജൻ എന്ന അസുരൻ . ദേവിയുമായി യുദ്ധം ചെയ്തു. അവന്റെ ദേഹത്തുനിന്നും വീഴുന്ന ഓരോ തുള്ളി ചോരയിൽനിന്നും അനേകായിരം രക്തബീജന്മാർ ഉണ്ടാകും എന്നതായിരുന്നു അവന്റെ വിശേഷം!
ദേവി കൂടെയുണ്ടായിരുന്ന ‘കാളിക’യോട് വായവലുതാക്കി രക്തബീജന്റെ ശരീരത്തില്നിന്നും വീഴുന്ന രക്തം മുഴുവന് ഒരു തുള്ളിപോലും ഭൂമിയില് വീഴാതെ കുടിക്കുവാൻ'' ‌ പറഞ്ഞു. അങ്ങനെ കാളികയാൽ കുടിക്കപ്പെട്ടു. അതോടെ ക്ഷീണിതനായി രക്തബീജന് വധിക്കപ്പെട്ടു.
പിന്നീട് ശുംഭന്റെ ദൈത്യപ്പടകൾ വന്ന് ദേവിയെ നേരിട്ടു. അവരെ എതിരിടാൻ, ഓരോ ദേവന്മാർക്കുള്ള രൂപവും ആയുധങ്ങളുമെടുത്ത് അനേകം രൂപങ്ങളായിത്തീർന്നു. ബഹുരൂപിണിയായ ചണ്ഡികയോട് ഒറ്റക്കുവന്ന് തങ്ങളെ എതിരിടാൻ ശുംഭനും നിശുംഭനും പറഞ്ഞു. അതുകേട്ട ദേവി ആ രൂപങ്ങളെല്ലാം ഒന്നായിച്ചേര്ന്ന് യുദ്ധം ചെയ്ത് ശുംഭനെയും നിശുംഭനെയും വധിച്ചു.
അതുകണ്ട ഇന്ദ്രാദിദേവകള് സന്തോഷത്തോടെ ദേവിയെ സ്തുതിച്ചു. പുഷ്പവൃഷ്ടി ചെയ്തു. അതോടെ മറ്റു അസുരന്മാര് തങ്ങളുടെ ആയുധങ്ങളെല്ലാം ദേവിക്ക് സമർപ്പിച്ച് പാതാളത്തിൽ ഒളിച്ചു.
ശുംഭ-നിശുംഭന്മാരുടെ ഈ കഥ കേൾക്കുന്നവരുടെ സകലപാപങ്ങളും തീർത്ത് സർവ്വ ഐശ്വര്യങ്ങളും അവർക്ക് സിദ്ധിക്കും എന്നാണ് ഫലശ്രുതി.
ആപത്തുകളിൽ സ്മരണമാത്രേണ ഓടിയെത്തി നമ്മെ സംരക്ഷിക്കുന്ന ആ ദേവിയെ, ശരത്കാലത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന ഈ നവരാത്രിനാളുകളിൽ ഉപാസിക്കുന്നത് അതിവിശിഷ്ടമാണ്. നവരാത്രിയിലെ ഒമ്പത് ദിവസവും ഉപാസിക്കാൻ പറ്റാത്തവർ- അഷ്ടമി, നവമി, ദശമി നാളുകളിൽ തീർച്ചയായും ഭജിക്കണം. നെയ്യും ശർക്കരയും തേനും ചേർത്ത് നൈവേദ്യം സമർപ്പിക്കണം. വില്വപത്രം (കൂവളത്തിന്റെ ഇല), ചുവന്ന അരളിപ്പൂവ്, താമര മുതലായ പുഷ്പങ്ങളാൽ ദേവിക്ക് അർപ്പിക്കണം. അഷ്ടമിയായിലും നവമിയിലും നല്ല പായസംവെച്ച്, ശർക്കരയും എള്ളും ചേര്ത്ത് ഉണ്ടാക്കിയ അപ്പവും അവിലക്ക്, മലർ
പഴങ്ങൾ എന്നിവയും വെച്ച് നിവേദിച്ച് കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് വ്രതമെടുത്ത് ദേവിയെ ഭക്തിയോടെ പൂജിക്കണം. ധൂപം, ദീപം, ഫലം, പുഷ്പം, നൈവേദ്യം എന്നിവകൊണ്ട് പൂജിച്ച് സ്തോത്രങ്ങളും കീർത്തനങ്ങളും പാട്ടുകളും പാടി ദേവിയെ സന്തോഷിപ്പിക്കണം. പിന്നീട് ദശമിയിൽ (വിജയദശമിയിൽ) പാരണ ചെയ്ത് ദേവീപൂജ        പൂർത്തിയാക്കണം. അതായത് ദശമിനാളിൽ വെളുത്ത പുഷ്പങ്ങളും പാൽ പാൽസവും വെച്ച് ദേവിക്ക് നിവേദിച്ച്, സാധിക്കുന്ന വിധം പൂവ്, പഴം, വസ്ത്രം, കുങ്കുമം, മഞ്ഞൾ എന്നിവയോടെ, വരുന്ന അതിഥികള്ക്ക്. ദക്ഷിണയും നൽകണം.
ഇങ്ങനെ ദേവിയെ ആരാധന ചെയ്താൽ- ശത്രുക്കൾ ഇല്ലാതായി, എല്ലാവിധ ഐശ്വര്യങ്ങളും അവർക്കുണ്ടാകും! തീർച്ച!
പൂജ ചെയ്യാനും ദേവിയുടെ അനുഗ്രഹം ഉണ്ടാകണം.
Continue Reading…

ഭഗവത് കഥകള്‍

                        3:57                        ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി.

 ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.

ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം, കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു:

 ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാമെന്നും   ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്നുമായി.

പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു:

 “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണനെന്ന  ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”

ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.”

കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.

കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.
അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ക്കു  മോക്ഷപ്രാപ്തിയായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”

“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി.

കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.

കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.
രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു.

പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി.

അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”

അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു; അവനെ ഞാൻ  അനുഗ്രഹിക്കുന്നു.

ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.

ഓം നമോ ഭഗവതേ വാസുദേവായ
Continue Reading…

നവരാത്രി

നവരാത്രി
നവരാത്രി യെക്കുറിച്ച് നിരവധി കഥകള്‍ ഉണ്ട് .മാര്‍ക്കണ്ഡേയപുരാണം ,വാമനപുരാണം , വരാഹപുരാണം , ശിവപുരാണം , സ്കാന്ദപുരാണം , കലികപുരാണം ,ദേവീഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ നവരാത്രിയുടെ ഉത്ഭവത്തെക്കുറിച്ച് വിവരിക്കുന്നു . ഭാരതത്തിന്‍റെ പല ഭാഗത്തും പല കഥകള്‍ ആണ് ഉള്ളത്. ഇതില്‍ ഏറ്റവും പ്രചാരമുള്ളത് മഹിഷാസുരവധവുമായി ബന്ധപ്പെട്ട കഥയാണ്. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് എല്ലാ കഥകളുടെയും അടിസ്ഥാനം .
രംഭന്‍ , കരംഭന്‍ എന്നീ രാജകുമാരന്മാര്‍ കഠിനതപസ്സാരംഭിച്ചു . രംഭന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ അഗ്നിയെയും കരംഭന്‍ കഴുത്തറ്റം വെള്ളത്തില്‍ വരുണനെയും തപസ് ചെയ്തു . തപസ്സിന്‍റെ കാഠിന്യം കൂടിയപ്പോള്‍ എന്നത്തെയും പോലെ ഇന്ദ്രന് ആധിയായി . ദേവലോകം കീഴടക്കാനുള്ള ശക്തി നേടുമെന്ന ഭയം മൂലം തപസ് മുടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു തുടങ്ങി . അങ്ങനെ ഒരു മുതലയുടെ വേഷത്തില്‍ വന്ന് കരംഭനെ വധിച്ചു . സഹോദരന്‍റെ മരണത്തില്‍ അടി പതറാതെ രംഭന്‍ തപസ് തുടര്‍ന്നു . യുദ്ധത്തില്‍ അദൃശ്യനാവാനും അസുര-ദേവ-മനുഷ്യരാല്‍ ഒന്നും മരണം ഉണ്ടാകാതിരിക്കാനും ഉള്ള വരം നേടി . ഒരു ദിവസം യക്ഷന്‍റെ തോട്ടത്തില്‍ ഭംഗിയുള്ള ഒരു എരുമയെക്കണ്ട് കൌതുകത്താല്‍ ഒരു പോത്തിന്‍റെ വേഷത്തില്‍ അവളെ സമീപിച്ചു . ഒരു ശാപത്താല്‍ എരുമയായിത്തീര്‍ന്ന ശ്യാമള എന്ന പെണ്‍കുട്ടി ആയിരുന്നു അവള്‍ . അവളില്‍ അനുരാഗബദ്ധനാകുകയും അവള്‍ ഗര്‍ഭിണി ആകുകയും ചെയ്തു . എന്നാല്‍ അവളുടെ കാമുകനായിരുന്ന പോത്ത് അയാളെ വധിച്ചു . അവള്‍ അയാളുടെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു . അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അഗ്നി രക്ഷപ്പെടുത്തി . ഈ കുഞ്ഞാണ് പിന്നീട് മഹിഷരാജ്യം ഭരിച്ചിരുന്ന മഹിഷാസുരനായിത്തീര്‍ന്നത് . അമരത്വം നേടുവാന്‍ തപസ് ചെയ്ത മഹിഷാസുരന്‍ അത് ലഭിക്കാത്തതുകൊണ്ട് സ്ത്രീയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . പിതൃസഹോദരനെ വധിച്ച ഇന്ദ്രനോടുള്ള പകയും ത്രിലോകങ്ങളും പിടിച്ചടക്കാനുള്ള അത്യാഗ്രഹവും മൂലം മഹിഷാസുരന്‍ ദേവന്മാരുമായി യുദ്ധം ചെയ്തു . സജ്ജനങ്ങളേയും നിരപരാധികളേയും കൊന്നൊടുക്കാന്‍ തുടങ്ങി . ഇതിനൊരറുതി വരുത്തേണ്ട സമയം ആയെന്നുറച്ച ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി നല്‍കി ദുര്‍ഗ്ഗയെ സൃഷ്ടിച്ചു . ശിവന്‍റെ ശക്തി മുഴുവന്‍ ആവാഹിച്ച് തൃശൂലവും യമന്‍റെ ചൈതന്യം ഗദയായും കാലന്‍റെ ശക്തി വാള്‍ ആയും വിഷ്ണുചൈതന്യം ചക്രമായും വായുവിന്‍റെ ചൈതന്യം വില്ലായും സൂര്യശക്തി അമ്പായും വിശ്വകര്‍മാവിന്‍റെ ചൈതന്യം മഴുവായും വരുണന്‍റെ ചൈതന്യം ശംഖായും ഇന്ദ്രചൈതന്യം വജ്രായുധമായും അഗ്നിചൈതന്യം കുന്തമായും കുബേരന്‍റെ ചൈതന്യംഇരുമ്പുദണ്ഡായും ഭവിച്ചു . ഹിമാലയമാകട്ടെ , വനത്തിലെ ശക്തനും ധീരനുമായ സിംഹത്തെ വാഹനമായി നല്‍കി . മഹിഷാസുരന്‍ നേടിയ വരമനുസരിച്ച് ഒരു സ്ത്രീയുടെ കൈകൊണ്ട് മാത്രമേ മരണം സഭവിക്കാവൂ . തന്നെ എതിരിടാന്‍ തക്ക പ്രാപ്തിയുള്ള ഒരു സ്ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല . സര്‍വ്വായുധസജ്ജയായി ദുര്‍ഗ്ഗ മഹിഷാസുരനെ നേരിട്ടു . ഒന്‍പത് ദിവസം ഘോരമായ യുദ്ധം നടന്നു. ഈ ദിവസം മുഴുവന്‍ ദേവന്മാര്‍ ഊണുമുറക്കവുമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുകയായിരുന്നു . ഇതാണ് നവരാത്രിവ്രതത്തിന്‍റെ പിന്നിലുള്ള ഒരു കഥ . പത്താം ദിവസം ദേവി മഹിഷാസുരനെ വധിച്ചു . തിന്മക്കുമേല്‍ നന്മ വിജയം നേടിയ ഈ ദിവസമാണ് വിജയദശമി .
എത്ര ശക്തിയുണ്ടെങ്കിലും ദുഷ്ടശക്തികള്‍ എന്നും നിലനില്‍ക്കില്ല . തീരെ ചെറുതാണെങ്കില്‍പോലും നന്മ അതിനെ കീഴടക്കും . നന്മയ്ക്ക് തിന്മയെ ജയിക്കാന്‍ കഴിയും എന്ന സന്ദേശമാണ് നവരാത്രിയും വിജയദശമിയും നമുക്ക് നല്‍കുന്നത് . നന്മകൊണ്ടു മാത്രമേ തിന്മയെ കീഴടക്കാനാകൂ .
Continue Reading…

നവരാത്രി ഏഴാം ദിവസം



ദേവി കാളരാത്രി

ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||

ശക്തി സ്വരുപിണിയായദുര്‍ഗ്ഗാദേവിയെ നവദുര്‍ഗ്ഗയായി നവരാത്രി ദിവസങ്ങളിലെ ഒരോ ദിനങ്ങളിൽ  ഒാരോ ദേവതയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

ഏഴാം ദിവസം - ദേവീ കാളരാത്രി

നവരാത്രി ദിനങ്ങളില്‍ സപ്തമി പൂജയ്ക്ക് വണങ്ങുന്ന ദേവിയാണ് ദേവി കാളരാത്രി.

ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമാണ് കാളരാത്രി ദേവി.

നവദുര്‍ഗ്ഗകളിലെ ഏറ്റവും കുപിതയും.

വലിയ ചുവന്ന മൂന്ന് കണ്ണുകള്‍, നീളത്തില്‍ നീണ്ടുകിടക്കുന്ന ചുവന്ന നാക്ക് ദുഷ്ടനിഗ്രഹത്തിനായി കൈയ്യില്‍ വാളുമേന്തി ഘോരരൂപത്തോടു കൂടിയാണ് ദേവിയുടെ രൂപം.

കാളിയമ്മ എന്നാണ് ദേവിയുടെ മറ്റൊരു നാമം.

വിദ്യുച്ഛക്തി പ്രവാഹം ഒഴുകിയെത്തുന്നതു പോലെ ശക്തിയുടെ പ്രതിബിംബമായി ഒരു മാല പോലെയാണ് ദേവിയുടെ ആഭരണം.

കഴുതവാഹിനിയായ ദേവിയുടെ കൈകളില്‍ ആയുധങ്ങള്‍ക്കൊപ്പം അഭയമുദ്രയും, വരമുദ്രയും ദൃശ്യമേകുന്നു.

ദേവിഭക്തരുടെ മനസ്സില്‍ നിന്നും ഭയവും ഭീതിയും അകറ്റുന്ന ശക്തിയാണ് കാളിയമ്മ.

ദീര്‍ഘായുസ്സും ദേവിസംരക്ഷണവുമാണ് ഫലം. രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്
അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.
Continue Reading…

Thursday, September 21, 2017

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ഈശ്വരചൈതന്യംനിറഞ്ഞ ആഞ്ജനേയൻ

ഹനുമാര്‍ സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീര്ത്തി , വാക്‌സാമര്ത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും.

മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്‍, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.
സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നിൽ വെറും ദാസ്യസ്വഭാവം. തൻറെ മുന്നിൽ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു.

‘ശരീരബോധത്തിൽ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തിൽ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തിൽ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും. അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നൽകിയപ്പോൾ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് ‘ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)’ എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.
ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാൽ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നിൽ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികൾ കൈവരിച്ചേ നമുക്കൽപമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാൽ, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ അശുദ്ധശക്തികൾ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാൽ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാൾ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.
അപ്പോഴേ തിന്മയുടെ ഈ ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകർക്കാൻ പറ്റൂ. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും. ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: ‘ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിൻറെ മഹത്തായ മാതൃകയാണദ്ദേഹം.......

ഓം ആഞ്ജനേയ നമഃ
ജയ് ഹനുമാൻ

Continue Reading…

ശ്രീ മുത്തപ്പൻ ദൈവം


ഒരു പേരില്‍ രണ്ടുമൂര്‍ത്തികള്‍. അതാണ് മുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സ്യാവതാര രൂപമണിഞ്ഞ വൈഷ്ണവാംശമൂര്‍ത്തിയായ തിരുവപ്പനെന്ന മുത്തപ്പനും ശിരസ്സില്‍ ചന്ദ്രക്കലചൂടിയ ശ്രീ മഹാദേവന്‍ വെള്ളാട്ടമുത്തപ്പനെന്ന മുത്തപ്പനും. രണ്ടു മൂര്‍ത്തികളെയും ഒരുമിച്ചു പറയുന്ന പേരാണ് മുത്തപ്പന്‍.
മക്കളില്ലാതിരുന്ന ഏരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തെ വാഴുന്നോര്‍ക്കും പാടികുറ്റി അമ്മയ്ക്കും പ്രാര്‍ത്ഥനയുടെ ഫലമായി, ശിവപ്രസാദമായി, കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ വച്ച് ദിവ്യത്വം തുളുമ്പുന്ന മുഖമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നു. അവന്‍ അയ്യങ്കര ഇല്ലത്ത് വളര്‍ന്നു. ചെറുപ്പത്തിലെ തന്നെ കുട്ടി കാട്ടില്‍ പോയി വേട്ടയാടുകയും ഇറച്ചി ഭക്ഷിക്കുകയും കാട്ടുനിവാസികളായ ജനങ്ങളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു. ഇതറിഞ്ഞ വാഴുന്നോര്‍ പുത്രനെ ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല. സ്വന്തമിഷ്ടപ്രകാരം വീടുവിട്ടിറങ്ങാന്‍ തുനിഞ്ഞ പുത്രനെ വാഴുന്നോരും പാടിക്കുറ്റിയമ്മയും തടഞ്ഞു. അച്ഛനുമമ്മയ്ക്കും മത്സ്യാവതാരരൂപമുള്ള തന്റെ വിശ്വരൂപം കാണിച്ചു കൊടുത്തു അവന്‍. മകന്റെ കണ്ണുകളിലെ അഗ്നി കണ്ട പാടികുറ്റിയമ്മ അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും അതിനാല്‍ പൊയ്ക്കണ്ണ്‍ ധരിക്കണമെന്നും പറഞ്ഞു. അമ്മയുടെ ആജ്ഞ ശിരസ്സാവഹിച്ച ഭഗവാന്‍ അവതാരോദ്ദേശ്യം വ്യക്തമാക്കിയ ശേഷം അവിടെ നിന്നും പുറപ്പെട്ടു.
കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവനെ അവിടെമാകെ അലയടിച്ചെത്തിയ പനംകള്ളിന്റെ ഗന്ധം വല്ലാതെ ആകര്‍ഷിച്ചു. ദേവന്‍ സ്വയം പനയിലേക്ക് കയറി വേണ്ടുവോളം പനംകള്ള് കുടിച്ചു. കള്ളിന്റെ രുചിയില്‍ ആകൃഷ്ടനായി അതൊരു ശീലവുമാക്കി. കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയ്യ യുവാവ് തന്റെ പനയില്‍ നിന്നും സ്ഥിരമായി കള്ള് മോഷണം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി. അയാള്‍ കള്ള് മോഷ്ടിക്കുന്ന ആളെ പിടിക്കാന്‍ തന്റെ ആയുധമായ അമ്പും വില്ലും കൊണ്ട് അടുത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു. പനയുടെ മുകളില്‍ കയറി കള്ളെടുത്തു കുടിക്കുന്ന രൂപത്തെകണ്ട് ആദ്യമൊന്നു ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് അയാള്‍ ആ രൂപത്തെ ലക്ഷ്യമാക്കി അമ്പെയ്തു. ലക്ഷ്യം തെറ്റിയത് പനയില്‍ തറച്ചു. തന്റെ നേരെ അമ്പെയ്ത ചന്തനെക്കണ്ട് കോപിഷ്ഠനായ ദേവന്‍ ചന്തനെ ശപിച്ചു കല്ലാക്കി മാറ്റി. നേരം ഇരുട്ടിയിട്ടും ഭര്‍ത്താവിനെ കാണാതെ വിഷമിച്ച് വന്ന ചന്തന്റെ ഭാര്യ പനംചുവട്ടില്‍ കല്ലായി മാറിയ തന്റെ ഭര്‍ത്താവിനെ കണ്ടു നിലവിളിച്ചു കരഞ്ഞു. പനയുടെ മുകളില്‍ ഒരു ദിവ്യരൂപം കള്ള് കുടിക്കുന്നത് കണ്ട ചന്തന്റെ സഹധര്‍മ്മിണി “എന്റെ മുത്തപ്പായെന്നു” (ബഹുമാനത്തോടു കൂടി വിളിക്കുന്ന വാക്ക്, ചന്തന്റെ ഭാര്യയാണ് മുത്തപ്പനെ ആദ്യമായി അങ്ങനെ വിളിച്ചത് എന്ന് പറയപ്പെടുന്നു.) വിളിച്ചു കരഞ്ഞു. ഭഗവാനെ പ്രീതിപ്പെടുത്താന്‍ അവരുടെ കയ്യില്‍ ആകെ ഉണ്ടായിരുന്ന കടലയും പയറും വേവിച്ചു മത്സ്യവും ചുട്ട് ഒരു കുടം കള്ളും വച്ചുകൊടുത്തു. അതാണത്രേ ആദ്യ പൈങ്കുറ്റി (മുത്തപ്പന്റെ പ്രധാന നൈവേദ്യത്തിനു പറയുന്ന പേരാണ് ഇത് ). സംപ്രീതനായ മുത്തപ്പന്‍ ചന്തനെ പഴയരൂപത്തിലാക്കി.
അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍ പുരളിമലയിലും കുന്നത്തൂര്‍ മലയിലുമായി വേട്ടയാടി നടന്നു.
പുരളി മലയില്‍ വച്ചു ശൈവാംശ മുത്തപ്പനെ കണ്ടു മുട്ടി. കാലങ്ങളോളം അവര്‍ യുദ്ധം ചെയ്തു. ജയവും തോല്‍വിയും ആര്‍ക്കെന്ന് നിര്‍ണ്ണയിക്കാന്‍ പറ്റാതെയായി. രണ്ടുപേരും ഒന്നാവേണ്ടവര്‍ ആണെന്ന തിരിച്ചറിവില്‍ ഒന്ന് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനമായി. അതിന്‍ പ്രകാരം തങ്ങള്‍ക്ക് യോഗ്യമായ ഇരിപ്പിടം വേണമെന്ന തോന്നലില്‍ കുന്നത്തൂര്‍ മലയില്‍ നിന്നും ലക്ഷ്യമില്ലാതെ ഒരു അമ്പ് അയയ്ക്കുകയും ആ അമ്പ് മത്സ്യ സമ്പത്ത് ഏറെയുള്ള വളപട്ടണം പുഴയ്ക്കരികില്‍ പറചീനി കാടുകള്‍ നിറഞ്ഞു നിന്ന സ്ഥലത്തുള്ള മരത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തു. അവിടെയാണ് ഇന്ന് കാണുന്ന പറശ്ശിനി മടപ്പുര പണിഞ്ഞിട്ടുള്ളത്. പറചീനി എന്ന പേര് ലോപിച്ചാണ് പറശ്ശിനി ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് അവിടെ ചെന്നു തറയ്ക്കപെട്ടു എന്ന് പറയപ്പെടുന്ന അമ്പ് ഇന്നും ശ്രീകോവിലിനുള്ളില്‍ കാണാം.
ഒരു കണ്ണൂരുകാരനും തന്റെ നാടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറശ്ശിനിക്കടവിനെ ഉള്‍പെടുത്താതെ സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം മുത്തപ്പന്‍ അവരെ,അവരുടെ ജീവിതത്തെ അത്രെയേറെ സ്വാധീനിക്കുന്നുണ്ട്. ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന പറശ്ശിനി മടപ്പുര അതിന്റെ ആഥിത്യമര്യാദയിലും മറ്റേതു ആരാധനാലയങ്ങളെക്കാള്‍ ഒരുപടി മുന്നിലാണെന്നു പറയാതെ വയ്യ. രാവിലെയും വൈകുന്നേരവും ചായയും പയര്‍ പുഴുങ്ങിയതും (ഇത് മുഴുവന്‍ നേരവും കിട്ടും ) ഉച്ചയ്ക്കും രാത്രിയിലും ചോറും അടങ്ങുന്ന പ്രസാദം അത് പറശ്ശിനിയുടെയും മുത്തപ്പന്റെയും മാത്രം പ്രത്യേകതയാണ്.

Continue Reading…

ഇന്ദ്രൻ

*ഇന്ദ്രൻ*

ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ. മഴയുടേയുംഇടിമിന്നലിന്റെയും ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.

ഇന്ദ്രൻദേവന്മാരുടെ രാജാവ്, മഴ, ഇടിമിന്നൽ

ദേവനാഗരിइन्द्र or इंद्रSanskritTransliterationഇന്ദ്രAffiliationദേവൻAbodeഅമരാവതി (സ്വർഗ്ഗം)ആയുധംവജ്രായുധംജീവിത പങ്കാളിഇന്ദ്രാണി(ശചിദേവി)Mountഐരാവതം
ഉചൈശ്രവസ്

ജനനം

ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽ നിന്ന് കശ്യപൻജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.

ഇന്ദ്രൻ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവൻ കൂടിയാണ് ദേവൻ. ഇന്ദ്രൻഅഷ്ടദിക്പാലകന്മാരിൽ ഒരാൾ ആണ്.

ഇന്ദ്രൻ സ്വർഗ്ഗത്തിൽ അമരാവതി എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം വസിക്കുന്നു എന്നു പുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയുംഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആയുധം വജ്രായുധവും ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.

Continue Reading…

ഹൈന്ദവ ദേവതകളുടെ പട്ടിക

ഹൈന്ദവ ദേവതകളുടെ പട്ടിക

പ്രധാന ദേവതകൾ

ആദിപരാശക്തി

സരസ്വതിഗായത്രിസാവിത്രിശതരൂപവാക്/വാഗീശ്വരിശാരദലക്ഷ്മിഅഷ്ടലക്ഷ്മിആദി-ലക്ഷ്മിധന-ലക്ഷ്മിധന്യ-ലക്ഷ്മിസന്ദാന-ലക്ഷ്മിവിജയ-ലക്ഷ്മിവിദ്യാ-ലക്ഷ്മിധൈര്യ-ലക്ഷ്മിഗജ-ലക്ഷ്മിശ്രീഭൂദേവിഅലക്ഷ്മിപാർവ്വതിസതി/ദാക്ഷായണിശക്തിമഹാവിദ്യകാളിതാരാ ദേവിതൃപുര സുന്ദരിഭുവനേശ്വരിഭൈരവിധൂമവതിബഹളമുഖിമാതംഗികമലാത്മികഭവാനിദുർഗ്ഗനവദുർഗ്ഗശൈലപുത്രിബ്രഹ്മാചരണികൂശ്മാണ്ടസ്കന്ദ മാതാകാർത്യായണിമഹാഗൗരികാളരാത്രിചന്ദ്രഘണ്ടസിദ്ധി ധാത്രിജഗത്ധാത്രി

ബ്രഹ്മാവ്

പ്രജാപതി

ശിവൻ

മഹാദേവൻപ്രജാപതിഖണ്ഡോബജ്യോതിബഭൈരവൻനടരാജൻഅർദ്ധനാരീശ്വരൻദക്ഷിണാമൂർത്തിപശുപതിലിംഗോത്ഭവമൂർത്തി

വിഷ്ണു

വെങ്കിടേശ്വരൻ

അവതാരങ്ങൾ

ബ്രഹ്മാവ്

നാരദൻ

ലക്ഷ്മി

സീതാദേവിരുക്മിണിപദ്മാവതി

ദുർഗ്ഗ

ചണ്ഡനായിക

വിഷ്ണു

ദശാവതാരം

മത്സ്യംകൂർമ്മംവരാഹംനരസിംഹംവാമനൻപരശുരാമൻശ്രീരാമൻബലരാമൻകൃഷ്ണൻകൽക്കി

തെന്നിന്ത്യയിൽ ബുദ്ധനു പകരംബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.

ഉപദൈവങ്ങൾ (Minor Gods)

ത്രിദശ(മുപ്പത്തിമൂന്ന്) എന്നറിയപ്പെടുന്നമുപ്പത്തിമൂന്ന് ദൈവങ്ങളെ കുറിച്ച്ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 12ആദിത്യന്മാർ, 8 വസുക്കൾ, 11 രുദ്രന്മാർ, 2അശ്വനികൾ എന്നിവരാണവർ ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ്ഇവയിൽ ഒന്നാമത്, തുടർന്ന് അഗ്നിയും.

ആദിത്യന്മാർ

മിത്രൻ,വരൂണൻ,ശക്ര, അഥവാ ഇന്ദ്രൻ,ദക്ഷൻ,അംശ,ആര്യമാൻ,ഭഗ, god of wealthവിവസ്വത്, രവി അല്ലെങ്കിൽ സവിതൃഎന്നും അറിയപ്പെടുന്നുത്വഷ്ട്ര,പൂസഃ,ധരണിയമൻ

രുദ്രന്മാർ

വസുക്കൾ

ഇന്ദ്രൻ, മഹാവിഷ്ണു എന്നിവരുടെ സഹായികൾ

അഗ്നിവായുധ്യൗഷ്പ്രിത്പൃഥ്വിസൂര്യൻസോമൻ അഥാവാ ചന്ദ്രൻഅപ്ധ്രുവ നക്ഷത്രം

അശ്വിനി കുമാരന്മാർതിരുത്തുക

അക്ഷരമാലാക്രമത്തിൽ

അ-അം

അഗ്നിഅച്യുതൻഅദിതിഅപ്അയ്യനാർഅയ്യപ്പൻഅരുന്ധതിഅരുണൻഅർദ്ധനാരീശ്വരൻഅർജ്ജുനൻഅത്രീഅശ്വിനീദേവകൾഅഷ്ടദിക്പാലകർഅഷ്ടലക്ഷ്മിഅഷ്ടവസുക്കൾഅഷ്ടവിനായകൻഅസുരൻആകാശംആദിത്യൻആദിമൂർത്തിആര്യമാൻഇന്ദ്രൻഇന്ദ്രാണിഈശൻഈശ്വരൻഉമഋണമോചക ഗണപതി

ക-ങ

കടുത്തസ്വാമികണ്ണകികമലാത്മികകറുപ്പസ്വാമികലകശ്യപൻകാമൻകാമാക്ഷികാർത്തികേയൻകാർത്യായണികാളികാവേരികിരാതമൂർത്തികുബേരൻകൃഷ്ണൻഗംഗഗണപതിഗണേശൻഗരുഡൻഗായത്രിഗുരുവായൂരപ്പൻ

ച-ഞ

ചന്ദ്രൻചാത്തൻചാമുണ്ഡൻചാമുണ്ഡിചിത്രഗുപ്തൻജഗദ്‌ധാത്രിജഗന്നാദൻ

ത-ന

ത്രിപുരസുന്ദരിതാരദക്ഷൻദത്തത്രയൻദ്രൗപദിദാക്ഷായണിദിതിദുർഗ്ഗദേവൻദേവനാരായണൻദേവിധന്വന്തരിധനുധരധർമ്മംധാത്രിധൂമവതിനടരാജൻനന്ദിനരസിംഹംനാഗദേവതനാഗയക്ഷിനാഗരാജൻനാരദൻനാരായണൻ

പ-മ

പത്മനാഭൻപ്രജാപതിപരശുരാമൻപരാശിവൻപശുപതിപാർവ്വതിപുരുഷൻപൃത്ഥ്വിപേയ്ബ്രഹ്മംബലരാമൻബഹളമുഖിബാലാജിബലരാമൻബുദ്ധിബൃഹസ്പതിഭഗൻഭദ്രഭദ്രകാളിഭരണിഭരതൻഭവാനിഭാരതിഭീഷ്മർഭുവനേശ്വരിഭൂതമാതഭൂമീദേവിഭൈരവൻഭൈരവിമണികണ്ഠൻമറുതമല്ലികാർജ്ജുനൻമഹാകാലേശ്വരൻമഹാവിദ്യമഹാവിഷ്ണുമാതംഗിമാർകണ്ഡേയൻമാരിയമ്മൻമിത്രൻമീനാക്ഷിമുത്തപ്പൻമുരുകൻമൂകാംബികമോഹിനി

യ-ഹ

യക്ഷൻയക്ഷിയമൻയുധിഷ്ഠിരൻരംഗനാഥൻരതിരവിരാധരാമൻരാമേശ്വരൻരുദ്രൻരേണുകരേവന്മ്ന്ലക്ഷ്മണൻലക്ഷ്മിവരുണൻവസുക്കൾവായുവാവർസ്വാമിവാസുകിവിശ്വകർമ്മാവ്വിശ്വനാഥൻവിഷ്ണുവീരഭദ്രൻവീരലിംഗേശ്വരൻവെങ്കിടേശ്വരൻശക്തിശത്രുഘ്നൻശിവൻസ്കന്ദൻസരയൂസരസ്വതിസാവിത്രിസീതസുബ്രഹ്മണ്യൻസൂര്യൻസോമൻസോമനാഥൻഹനുമാൻഹരിഹൃഷികേശ്

Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates