Sunday, January 28, 2024

ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം

🛕🪷🛕🪷🛕🪷🛕🪷
ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦
```കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‌ ചിറക്കടവ്‌ ശ്രീ മഹാദേവക്ഷേത്രം.

ശങ്കരനാരായണമൂർത്തി ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളുക പതിവില്ല. 

അയപ്പസ്വാമി ചിറക്കടവിൽ ആയോധനമുറകൾ അഭ്യസിച്ചിരുന്നതായും ഐതിഹ്യങ്ങളുണ്ട്. ചിറക്കടവിൽ നടന്നുവരുന്ന വേലകളി ഇതുമായി ബന്ധപ്പെട്ടതാണന്നൊരു വിശ്വാസവുമുണ്ട്.```

*ചരിത്രം*

```ആൾവാർ വംശാധിപത്യകാലത്ത്‌ ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തെ കീഴ്പ്പെടുത്തുവാൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ ലഭിച്ചു.

 പിന്നീട്‌ 1956-ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതാകുകയും അവകാശങ്ങൾ പൂർണ്ണമായും സർക്കാരിൽ വന്നു ചേരുകയും ചെയ്തു. 1961 ജൂലൈയിൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കൈമാറി. ദേവസ്വംബോർഡിന്റെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ചിറക്കടവ്‌ മഹാദേവക്ഷേത്രം.```

*ഐതിഹ്യം*

```ഒരു കൂറ്റൻ കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ്‌ ഈ ക്ഷേത്രത്തിലെ ശിവലിംഗവിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റിക്കാടുകൾക്കിടയിൽ വേറിട്ടുനിന്ന വില്വമരച്ചുവട്ടിൽ കൂവ പറിക്കുന്നതിനായി പാര കൊണ്ട്‌ മണ്ണിൽ കുത്തിയപ്പോൾ രക്തം പൊടിയുകയും ഇതു കണ്ടു ഭയന്ന സ്‌ത്രീയുടെ നിലവിളികേട്ട്‌ സമീപത്ത്‌ കാലിമേച്ചുകൊണ്ടിരുന്ന ആളുകൾ ഓടിക്കൂടി. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
രക്തസ്രാവം കണ്ട ഭാഗത്തെ മണ്ണ്‌ നീക്കിയപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ്‌ ഐതിഹ്യം. ഈ കൂവളച്ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു. കൂവളച്ചുവട്ടിൽ വസിച്ചിരുന്നതുകൊണ്ട്‌ കൂവമഹർഷി എന്ന അപരനാമത്തിൽ പിന്നീട്‌ ഈ മഹർഷി വിഖ്യാതനായതായി കരുതപ്പെടുന്നു.```

*വേലകളി*

```വഞ്ഞിപ്പുഴ തമ്പുരാൻ ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീക്ഷേത്രങ്ങളുടെ ആധിപത്യം വഹിച്ച്‌ ചിറക്കടവിൽ താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു നായർ പട്ടാളത്തെ രൂപവത്‌കരിക്കാൻ തീരുമാനിച്ചു. അന്നത്തെ നാട്ടുപ്രമാണികളായ കാമനാമഠം പണിക്കർ, മാലമല കൈമൾ എന്നിവരെ വിളിച്ചുകൂട്ടി സമർത്ഥൻമാരായ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ആയോധനവിദ്യ അഭ്യസിപ്പിച്ചു. 

കാലാന്തരത്തിൽ തമ്പുരാന്റെ പ്രതാപം കുറയുകയും സംഘത്തെ എന്തുചെയ്യണമെന്ന്‌ നാട്ടുപ്രമാണികളുമായി ആലോചിച്ച്‌ ക്ഷേത്രോത്സവത്തിന്‌ ചിറക്കടവ്‌ ശ്രീമഹാദേവന്റെ അംഗരക്ഷകരായി നിയോഗിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. പിന്നീട് സംഘത്തിന്റെ അംഗസംഖ്യ അനുസരിച്ച്‌ രണ്ടുഭാഗമായി തിരിച്ച്‌ ഇതൊരു ക്ഷേത്രകലയായി രൂപപ്പെടുത്താനും തീരുമാനിച്ചു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മാലമലകൈമളുടെ ഭാഗത്തിന്‌ തെക്കുംഭാഗം എന്നും കാമനമഠം പണിക്കരുടെ വിഭാഗത്തിന്‌ വടക്കുംഭാഗം എന്നും നാമകരണം ചെയ്‌തു. ഇന്ന്‌ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഒരു പ്രധാന ചടങ്ങാണ്‌ വേലകളി. ആശാന്മാർ- എ.ആർ.കുട്ടപ്പൻനായർ, ഇരിയ്‌ക്കാട്ട്‌ (വടക്കുംഭാഗം), ഗോപാലകൃഷ്‌ണപിള്ള (അപ്പുആശാൻ) (തെക്കുംഭാഗം).```

*ക്ഷേത്രക്കുളം*

```ചിറക്കടവ് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു ജല സ്രോതസ്സുമാണിത്. ഉത്സവനാളിൽ മഹാദേവന്റെ നീരാട്ട് ആറാട്ട്‌ കടവ് എന്ന് അറിയപ്പെടുന്ന കുളത്തിന്റെ മറപ്പുരയിലാണ്.```

കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
Continue Reading…

Saturday, January 27, 2024

സീതാലോകമെന്ന സീതാവൈകുണ്ഠ

*🌄________________🪔________________🌅*
സീതാലോകമെന്ന സീതാവൈകുണ്ഠ(ലോക)ത്ത് കുടികൊള്ളുന്നത് ആദിനാരായണൻ, ശ്രീരാമന്റെ അത്യുന്നത പരമോന്നത ഭാവം.

ശിവ-ശക്തിയെപ്പോലെ, ശ്രീരാമ-ശക്തിയാണ് സീത. അവർ ഒന്നാണ്, അർദ്ധനാരീശ്വരഭാവമാണ്.

സീത സഹജാനന്ദിനിയാണ്, ആനന്ദം  സഹജമായുള്ളവൾ. രുക്മിണി, രാധ എല്ലാം സീത തന്നെ. ബാലരാമനും ശ്രീകൃഷ്ണനും ചേർന്നതാണ് ശ്രീരാമൻ.

യുദ്ധം അവസാനിച്ച ശേഷം, മുറിവേറ്റവരും മരിച്ചവരുമായ ശ്രീരാമസേനയെ പുനരുജ്ജീവിപ്പിക്കുന്നത് സീതാദേവിയുടെ കരുണാപൂർണ്ണമായ കൃപാകാടാക്ഷമാണ്.

'വിഭീഷണനെ ലങ്കാധിപതിയാക്കിയിരിക്കും' എന്ന് വാക്കുകൊടുത്ത ശ്രീരാമചന്ദ്രനോട്, 'അഥവാ രാവണൻ മാപ്പുപറഞ്ഞ് അവിടുത്തെ തൃപ്പാദങ്ങളിൽ ശരണമടഞ്ഞാൽ എന്ത് ചെയ്യും' എന്ന് സംശയിക്കുന്ന സുഗ്രീവനോട് മന്ദഹാസം മങ്ങാതെ 'അങ്ങിനെ വന്നാൽ അയോദ്ധ്യ വിഭീഷണന് കൊടുക്കും' എന്ന് പറയുന്നുണ്ട് ശ്രീരാമൻ. 

ഗരുഡനെപ്പോലും തറപറ്റിച്ച , ദേവന്മാർക്കൊക്കെയും ഭീതിവിതച്ച, അതിശക്തനായ, കാലന്റെ സഹോദരിയായ കാലകണ്ഠികയുടെ പുത്രനായ്പ്പിറന്ന ഭുസുണ്ഡൻ എന്ന കാക്കയ്ക്ക് സദ്ബുദ്ധികൈവരാൻ, ദേവോപദ്രവങ്ങൾ കുറയാൻ, ബ്രഹ്മദേവൻ ഉപദേശിച്ചു കൊടുത്ത രാമകഥയാണ് ബ്രഹ്മരാമായണം. ആ ആദിരാമായണമായ ബ്രഹ്മരാമായണത്തിലാണ് മേൽപ്പറഞ്ഞ സത്തുക്കൾ കാണാനാവുക. 

ത്രേതായുഗം അവസാനിച്ച് ദ്വാപരയുഗത്തിൽ കൃഷ്ണാവതാരകാലത്ത് ഭീഷ്മപിതാമഹൻ ശരശയ്യയിൽ മരണം കാത്തുകിടക്കവേയാണ് യുധിഷ്ഠിരന്, (പാണ്ഡവർക്ക്) വിഷ്ണുസഹസ്രനാമം ഉപദേശിക്കുന്നത്. വിഷ്ണുസഹസ്രനാമത്തിന്റെ അവർണ്ണനീയമായ ചാതുരിയിൽ സകലരും മയങ്ങിനിന്നുപോയെന്നും പിന്നീട് സഹദേവൻ തന്റെ ഓർമ്മയിൽ നിന്നും ആ സഹസ്രനാമങ്ങൾ വ്യാസമഹർഷിക്ക് ചൊല്ലിക്കൊടുത്തുവെന്നും വ്യാസമഹർഷി പറഞ്ഞുകൊടുത്തതനുസരിച്ച് ശ്രീഗണപതി അത് എഴുതിക്കൊടുത്തു എന്നും വേദവ്യാഖ്യാതാക്കൾ. 

ഏറ്റവും പ്രചുരപ്രചാരം സിദ്ധിച്ചത് മഹാഭാരതകാവ്യത്തിലെ അനുശാസന പർവ്വത്തിലെ, നമുക്ക് സുപരിചിതമായ സഹസ്രനാമത്തിനാണ് എങ്കിലും, വിഷ്ണുസഹസ്രനാമങ്ങൾ പദ്മപുരണത്തിലും, സ്‌കന്ദപുരാണത്തിലും, ഗരുഢപുരാണത്തിലും വാക് വകഭേദങ്ങളോടെ കാണാവുന്നതാണ്.

ഏതൊരു മന്ത്രത്തിനും ഒരു ഋഷി ഉണ്ടാകും. ആ മന്ത്രം കണ്ടെടുത്ത ആളാണ് ആ മന്ത്രത്തിന്റെ ഋഷി ആയി വാഴ്ത്തപ്പെടുന്നത്. ഇന്ന് പ്രസിദ്ധമായ വിഷ്ണുസഹസ്രനാമം നോക്കിയാൽ ' ഭഗവാൻ വേദവ്യാസോ ഋഷി' എന്നാണ് പറയപ്പെടുന്നത്. അതായത്, ഈ മന്ത്രം കണ്ടെടുത്തിരിക്കുന്നത് ശ്രീ വേദവ്യാസൻ തന്നെയാണ്. മന്ത്രത്തിന്റെ ദേവത ശ്രീകൃഷ്ണപരമാത്മാവാണ്. ദേവകീസുതൻ. സഹസ്രനാമം എന്ന് പറയുമെങ്കിലും 901 നാമങ്ങളാണ് ഈ വിഷ്ണുസഹസ്രനാമത്തിലുള്ളത്.

901 നാമങ്ങളിൽ 815 എണ്ണമാണ് ഒരു പ്രാവശ്യം വരുന്നത്.75 നാമങ്ങൾ രണ്ട് പ്രാവശ്യവും 9 നാമങ്ങൾ മൂന്ന് പ്രാവശ്യവും 2 നാമങ്ങൾ നാലുപ്രാവശ്യവും ആവർത്തിക്കപ്പെടുന്നുണ്ടെന്നാലും ഓരോ പ്രാവശ്യവും അർത്ഥതലങ്ങൾ മാറുന്നുവെന്ന് ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിച്ചിട്ടുണ്ട്.

ഈ വിഷ്ണുസഹസ്രനാമത്തിന്റെ അവസാനഭാഗത്ത് "ഈശ്വര ഉവാച" എന്നൊരു ഭാഗമുണ്ട്. പരമേശ്വരൻ പാർവ്വതിയോട് പറയുന്നു "ശ്രീരാമരാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനെ" എന്ന്.

സഹസ്രനാമങ്ങൾ ജപിക്കുമ്പോൾ വാക്കുകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കാനും വേണ്ട സമയവും അറിവുമില്ലാത്ത മാലോകർക്ക് ശ്രീവിഷ്ണുസഹസ്രനാമം ജപിച്ചാൽ ലഭിക്കുന്ന ഫലം സ്വായാത്തമാക്കാൻ എന്ത് ചെയ്യേണ്ടൂ എന്നാരാഞ്ഞ പാർവ്വതീദേവിയോട് ഈശ്വരൻ പറഞ്ഞു " ഈ മന്ത്രം വിഷ്ണുസഹസ്രനാമത്തിന് തുല്യമാണ്" എന്ന്.

ഏത് മന്ത്രം? ആ മന്ത്രമാണ് ത്രയോദശാക്ഷരി. പതിമ്മൂന്ന് അക്ഷരങ്ങളാണ് ആ മന്ത്രത്തിന്. ആ പതിമൂന്നക്ഷരങ്ങളും മൂലമന്ത്രമായ 'ഓം' ചേർത്ത് ജപിക്കണം. അങ്ങിനെ ജപിച്ചാൽ അത് വിഷ്ണുസഹസ്രനാമജപത്തിന് തുല്യമാകും. ആ ത്രയോദശാക്ഷരീമന്ത്രമാണ്
" (ഓം) ശ്രീരാമ ജയ രാമ ജയ ജയ രാമ".

ആദിനാരായണനായ ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച്, ശ്രീപരമേശ്വരനെ ഗുരുവായി നിനച്ച് ജപിക്കാമോ?

ദ്വിപുഷ്ക്കരയോഗവും അമൃതസിദ്ധിയോഗവും സർവ്വാർത്ഥസിദ്ധിയോഗവും സമന്വയിക്കുന്ന ആ അത്യപൂർവ്വമുഹൂർത്തത്തിൽ, പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്തിൽ, എന്തെങ്കിലും നല്ല കാര്യങ്ങൾ തുടങ്ങി വയ്ക്കൂ. നല്ലത് വരും. 

നല്ലത് അധികമായ് വരട്ടെ. നല്ലതുകൾ ജീവിതത്തിൽ ആവർത്തിക്കട്ടെ. സർവ്വവിഘ്നങ്ങളും ഒഴിയട്ടെ. കർമ്മമേഖലയിൽ പൂർണ്ണഫലസിദ്ധി കൈവരട്ടെ മനസ്സിലും ജീവിതത്തിലും ഐശ്വര്യം വിളങ്ങട്ടെ 🙏
Continue Reading…

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം


🛕🪷🛕🪷🛕🪷🛕🪷

*കടുത്തുരുത്തി തളി മഹാദേവക്ഷേത്രം*
❦ ════ •⊰❂⊱• ════ ❦

```കേരളത്തിലെ കടുത്തുരുത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കടുത്തുരുത്തി തളി മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കടുത്തുരുത്തി ഗ്രാമത്തിന്റെ ദേശനാഥാനായി കരുതിപോരുന്നു. ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ രണ്ടാമത്തേത് ഇവിടെയാണ്. 

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കിഴക്കോട്ട് ദർശനം നൽകി ശാന്തരൂപത്തിൽ വാഴുന്ന ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, വൈക്കത്തപ്പൻ, ഏറ്റുമാനൂരപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്.```

*ഐതിഹ്യം*

```കടുത്തുരുത്തി മതിൽക്കകം ഐതിഹ്യങ്ങളിലുമുറങ്ങുന്ന കഥകളാൽ മുഖരിതമാണ്. പലതും വർഷങ്ങളായി നാവുകളിലൂടെ പകർന്നുവന്നവയും, രേഖപ്പെടുത്താൻ വിട്ടുപോയവയുമാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ മൂന്നു ശിവക്ഷേത്രങ്ങളും തമ്മിൽ ഏകദേശം ഒരേ അകലമാണുള്ളത്. 

അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തിൽ മാല്യവാൻ എന്ന രാക്ഷസതപസ്വിയിൽ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരൻ എന്ന അസുരൻ ചിദംബരത്തിൽ ചെന്ന് കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ നാഥൻ ആവശ്യമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു, അതിനൊപ്പം ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നൽകി.

ഈ മൂന്നു ശിവലിംഗങ്ങളുമായി ഖരൻ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങൾ ഭൂമിയിൽ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാൻ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദമഹർഷിയെ കണ്ടപ്പോൾ ശിവലിംഗങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ച് ഖരൻ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കഴുത്തിൽ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.```

*ചരിത്രം*

```ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു വെമ്പൊലിനാട്. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് വെമ്പനാട്ടുകായൽ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു.  

എ.ഡി. 1100-ൽ വെമ്പൊലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂർ രാജ്യത്തിലായിരുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
തെക്കുകൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി. അന്നുമുതൽ തിരുവിതാംകൂർ രാജഭരണത്തിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുമായിമാറി.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കടുത്തുരുത്തിഗ്രാമത്തിനെക്കുറിച്ചും അവിടുത്തെ ദേശനാഥനെക്കുറിച്ചും പല പുരാണേതിഹാസങ്ങളിലും പരാമർശിച്ചുകാണുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലി ജീവിച്ചിരുന്ന വീരമാണിക്യത്ത് തറവാട് കടുത്തുരുത്തിയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉണ്ണുനീലി സന്ദേശത്തിൽ പല മഹാക്ഷേത്രങ്ങളേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതിൽ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ക്ഷേത്രം ഇവിടുത്തെ തളി ശിവക്ഷേത്രമാണ്.```

*വിശേഷങ്ങൾ*

*തിരുവുത്സവം*

```തളിയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു. തളിലപ്പന്റെ ആറാട്ട് നടക്കുന്നത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ആറാട്ട് കഴിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളുമ്പോൾ ക്ഷേത്രാങ്കണത്തിൽ തിരുവാതിരകളി അരങ്ങേറാറുണ്ട്. അന്നേ ദിവസമാണ് ധനുമാസത്തിലെ പൂത്തിരുവാതിര.

ശിവരാത്രി```

*ക്ഷേത്രതന്ത്രം*

```കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് ഇല്ലത്തിനു നിക്ഷിപ്തമാണ്.```

*ക്ഷേത്രത്തിൽ എത്തിചേരാൻ*

*റോഡ്*

```ഏറ്റുമാനൂർ-എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ക്ഷേത്രഗോപുരം റോഡിൽ നിന്നുംതന്നെ കാണാൻ സാധിക്കും.```

*റെയിൽവേ*

```പ്രധാന റെയിൽവേസ്റ്റേഷൻ, കോട്ടയം ആണ്, ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നും യാത്രചെയ്യാവുന്നതാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*എയർപോർട്ട്*

```ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി)```

കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
*🦋🙏🙏🙏🦋*
➿➿➿➿➿➿➿
Continue Reading…

Friday, January 26, 2024

ഗുരുവായൂർ ഏകാദശി


ഗുരുവായൂരിൽ ശ്രീകൃഷ്ണ ഭഗവാൻറെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഉല്പ്പന്ന ഏകാദശി നാളിലായിരുന്നു. ഇതാണ് പിന്നീട് ഗുരുവായൂർ എകാദശി എന്ന് പ്രസിദ്ധമായത് എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനം ആണ്. ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസമായതിനാൽ ഗീതാദിനം കൂടിയാണിത്. 

ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായത് ഗുരുവയൂർ ഏകാദശിയാണ്. ഏകാദശി തൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേറെ ഭക്തജനങ്ങൾ നവംബർ 29 ന് തന്നെ ഗുരുവായൂരിൽ എത്തിച്ചേരുന്നു..

ഒരു വർഷത്തിൽ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാൽ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അർത്ഥം . ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതൽ വ്രതം തുടങ്ങണം .

ഏകാദശി വ്രതാനുഷ്ഠാനങ്ങള്‍

ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കലിരിക്കണം. അതായത്‌ ഒരു നേരം മാത്രം ഊണു കഴിക്കുക. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള്‍ ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം. ഏണ്ണ തേച്ചു കുളിക്കരുത്‌. പ്രഭാതസ്നാനം നിര്‍വ്വഹിച്ച്‌ മനസ്സില്‍ അന്യചിന്തകള്‍ക്കൊന്നും ഇട നല്‍കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും, ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന്‌ ഏറെ പ്രാധാന്യമാണുള്ളത്‌. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക. മൌനവ്രതം പാലിക്കുന്നത്‌ എത്രയും ഉത്തമമാണ്‌. ഭാഗവതം , ഭഗവദ്‌ ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. അല്‍പം തുളസീതീര്‍ത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാനവിധികള്‍. ബ്രഹ്മചര്യം പാലിക്കപ്പെടണം.താംബൂലചര്‍വ്വണം അരുത്‌.

വിശപ്പു സഹിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്‌ അരിഭക്ഷണം ഒഴികെ ഗോതമ്പോ, ചാമയോ, പാലോ പഴങ്ങളോ - ലഘുവായ ഭക്ഷണം ആകാം.രാത്രി നിദ്ര അരുത്‌. ക്ഷീണം തോന്നുകയാണെങ്കില്‍ നിലത്തു കിടന്നു വിശ്രമിക്കാം. പകലും രാത്രിയിലും ഉറങ്ങാന്‍ പാടില്ല.

ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്‍പം ജലത്തില്‍ രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്‍ത്ത്‌ ഭഗവല്‍സ്മരണയോടെ സേവിക്കുന്നതാണ്‌ പാരണ. പിന്നീട്‌ പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ഏകാദശിവ്രതത്തിണ്റ്റെ ഫലങ്ങള്‍ അതിരില്ലാത്തതാണ്‌. ഏകാദശി നാമങ്ങളില്‍ നിന്നു തന്നെ ഫലങ്ങളുടെ ഏകദേശരൂപം ഗ്രഹിക്കാവുന്നതാണ്‌. വ്രതഫലമായി ഐശ്വര്യപൂര്‍ണ്ണമായ ജീവിതം നയിക്കാനും അന്ത്യത്തില്‍ വിഷ്ണുസായൂജ്യം പ്രാപിക്കാനും സംഗതി ആകുമെന്നാണ്‌ വിശ്വാസം.

ഓം നമോ നാരായണായ 
ഓം നമോ ഭഗവതേ വാസുദേവായാ
Continue Reading…

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates