Thursday, February 16, 2017

കണിക്കൊന്ന

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍*
*കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ*
യെന്ന് കവി പാടി. 

 *ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്*

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? 

ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. 
അത് പിന്നീട് ""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ ""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. 

കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. 

കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് 
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും" 
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. 

ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,

അതാണ് കവി പാടിയത്‌.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"

*ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം*
Continue Reading…

പൂന്താനത്തിന്റെ ഭക്‌തി :

💮 💮 💮 💮 💮 💮 💮 💮 💮 💮 💮 💮
മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു: പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു.
എന്റെ കഥകളും ലീലകളും സദസ്യര്ക്ക് ‌ പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ്‌ പുത്ര ദുഃഖത്തിന്‌ കാരണമെന്ന്‌ ഭഗവാന്‍ തന്നെ ഒരു സന്ദര്ഭത്തില്‍ പൂന്താനത്തിനോട്‌ പറയുന്നുണ്ട്‌.
അനുഭവിക്കാനുള്ള കര്മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്ത്തി. അതിനുശേഷമാണ്‌ അദ്ദേഹം ഭഗവദ്‌ പാദങ്ങളില്‍ സായൂജ്യമടഞ്ഞത്‌.
പൂന്താനത്തിന്റെ അന്തര്‍ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും 
അന്തര്‍ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ്‌ അന്തര്‍ജനം വീണ്ടും ഗര്ഭിണിയാവുകയും ശുഭമുഹൂര്ത്ത ത്തില്‍ സുന്ദരനായ ഒരു ആണ്കു്ഞ്ഞിന്‌ ജന്മം നല്കു്കയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ്‌ ആകുന്നതിന്‌ മുമ്പ്‌ ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജനം പുത്രദുഃഖത്താല്‍ വിവശയായി. ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന്‌ മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു.
 ''കര്മ്മ്യോഗമാണ്‌; അനുഭവിച്ച്‌ തീര്ക്ക്ണം. '' തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?''. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
 ''പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.'' ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യം കൊണ്ടും ആഹ്‌ളാദവാനായി.
പുത്രദുഃഖം മറന്ന്‌ പൂന്താനം വീണ്ടും കീര്ത്തനങ്ങള്‍ രചിച്ചുതുടങ്ങി. ''ജ്‌ഞാനപ്പാന''യുടെ രചന തുടങ്ങിയത്‌ ഈ സന്ദര്ഭത്തിലായിരുന്നു. പിന്നീട്‌ സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം 
കീര്ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം തന്റെ ആഗ്രഹം പൂന്താനത്തിനോട്‌ പറഞ്ഞു: നമ്മുടെ ഇല്ലത്ത്‌ അങ്ങ്‌ 'ഭാഗവത പാരായണം' നടത്തണം. ഈ ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം നടത്താന്‍ പൂന്താനം ഒന്ന്‌ മടിച്ചു. ഏഴ്‌ ദിവസം നീണ്ടുനില്ക്കുരന്ന സപ്‌താഹം നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. ദിവസവും പാരായണം കഴിഞ്ഞാല്‍ സദസ്യര്ക്ക് അന്നദാനം നടത്തണം. പൂന്താനത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ അന്തര്‍ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം നടത്തിത്തരും. അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച്‌ പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹ വായന കേള്ക്കാന്‍ ദേശക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട്‌ അവര്‍ നിര്വൃതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജനം എല്ലാവര്ക്കും മൃഷ്‌ടാന്ന ഭോജനം നല്കിട സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും ആഹാരം വിളമ്പാന്‍ അന്തര്‍ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല.  അന്തര്‍ജനത്തെ അന്വേഷിച്ച്‌ അദ്ദേഹം പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജനം  പറഞ്ഞു.
 ''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.'' അന്തര്‍ജനം പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്‌ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ വായന കേള്ക്കാ നെത്തിയ ഒരു നമ്പൂതിരി വന്നു.
 ''പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട്‌ ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍ പൂന്താനവും അന്തര്‍ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന്‌ മുമ്പ്‌ കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ സദ്യ കേമമായി നടന്നു. പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു: ''പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും സദസ്യര്ക്ക് ‌ പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.''
കാലം കടന്നുപോയി. പൂന്താനത്തിന്‌ സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ പൂന്താനം വളരെക്കാലം ജീവിച്ചു. ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പല്സപമൃദ്ധമായിത്തന്നെ ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.
അന്തര്‍ജനത്തിന്റെ ദേഹവിയോഗം കഴിഞ്ഞ്‌ പൂന്താനം അധികകാലം ഇരുന്നില്ല. ഭഗവാന്‍ തന്നെ സ്വര്ണ്ണനരഥവുമായ്‌ വന്ന്‌ പൂന്താനത്തെ ഉടലോടെ സ്വര്ഗ്ഗ ത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം ഭക്‌തിക്ക്‌ മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന്‌ പൂന്താനം നമ്മെ പഠിപ്പിച്ചു. ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ ജീവിതം ഐശ്വര്യ സമ്പൂര്ണ്ണ്മായിത്തീരും....... 
ഹരേ കൃഷ്ണാ.......  
Continue Reading…

ശ്രീ വരാഹം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധത്തില്‍ 13 മുതല്‍18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു…..
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു.
(കശ്യപന് രണ്ടു പത്നിമാരായിരുന്നു –അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്).
ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
(ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
അപ്പോള്‍ അതും ചുരുക്കി പറയണമല്ലോ…
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
സനകാദികള്‍ അവരെ ശപിച്ചു.
ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു.
അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും…..
ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും ചെയ്തു….
അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍
എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം
ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു..
വരാഹമൂര്‍ത്തിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാനെ സ്മരിച്ചുകൊള്ളുന്നു….
സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.
Continue Reading…

വളരെ നല്ല ഒരു കഥ കേട്ടത് താഴെ കൊടുക്കുന്നു


ഭഗവാനും ഭക്തനും ഇടയിൽ കാല ദേശങ്ങൾക്ക് സ്ഥാനമില്ല എന്ന പരമാർത്ഥ സത്യം കാണിക്കുന്ന ഈ കഥ നാരായണീയ സപ്താഹത്തിൽ വച്ച് കേട്ടതാണ് . എല്ലാം മറന്ന് ആനന്ദത്തോടെ കഥകേൾക്കാൻ എല്ലാവരും തയ്യാറായോ? ഭക്തന്മാരുടെ കഥ കേൾക്കുന്ന നിമിഷം നമ്മൾ ആ ഭക്തനായി മാറണം. അതാണ് ഏറ്റവും ശ്രേഷ്ഠം. അപ്പോഴേ നമുക്കും കൃഷ്ണാനുഭവം ഉണ്ടാകുകയുള്ളൂ . അങ്ങിനെയുള്ള ധന്യ നിമിഷങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ കഥ പകർന്നു തരുന്നു.

കേവലം  നൂറ്റമ്പത്  വർഷങ്ങൾക്കു  മുൻപ് നടന്ന  ഒരു സംഭവമാണ്  ട്ടോ. ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു  വളരെ  ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ  കാണണം എന്ന അതിയായ  ആഗ്രഹം  ഉണ്ടായി . എന്നാൽ ജീവിത  പ്രാരാബ്ദങ്ങൾ  കൊണ്ട് അദ്ദേഹത്തിന്  പോകാൻ  കഴിഞ്ഞില്ല . ഓരോ ദിനം കഴിയും തോറും ആഗ്രഹം  കൂടിക്കൂടി  വന്നു. അദ്ദേഹം കണ്ണനോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും . 

നമ്മളും  അങ്ങിനെ വേണം . കണ്ണനോട് സംസാരിക്കണം . ആ സംസാരത്തിന്റെ  രസം  അറിഞ്ഞാൽ  മറ്റുള്ള  അനാവശ്യ  സംസാരങ്ങളിൽ  രസം  തോന്നില്യ . അതിന്റെ  നിസ്സാരത  ബോധ്യപ്പെടും . ഭഗവാനേ ഉള്ളൂ  നാം  അടക്കം  മറ്റൊന്നും  ഇല്ല എന്ന സത്യം നമുക്ക്  ബോധ്യപ്പെടും . 

കണ്ണനോട് ആ ഭക്തൻ പറയും 

 "കൃഷ്ണാ ! എത്ര കാലമായി  ഞാൻ കൊതിക്കുന്നു ബദരിയിൽ വന്ന് അവിടുത്തെ തിരുമുഖം കാണാൻ.  എന്നിട്ടും  എന്താണ്  നീ എന്നെ കൂട്ടിക്കൊണ്ടു  പോകാത്തത്? ഇനി ഈ ജന്മം അതിനുള്ള ഭാഗ്യം എനിക്കില്ല എന്നാണോ കൃഷ്ണാ ! " 

ബദരീ ദർശനത്തിനു പോയി വരുന്നവരുടെ അടുത്ത് പോയി അവിടുത്തെ വിശേഷങ്ങളെല്ലാം കൊതിയോടെ ആനന്ദക്കണ്ണുനീരോടെ കേൾക്കും. പിന്നീടു അതെല്ലാം കൃഷ്ണനോട് പറയും . എന്നീട്ടു ചോദിക്കും "നമ്മളെന്നാ കണ്ണാ പോകുന്നത്?"

ഇങ്ങിനെ  കാലം കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര. 

അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .
ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല . 

അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .

എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ  കാൽ  തടവിക്കൊടുത്തുകൊണ്ട്   കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "

ഇത് കേട്ട ആ ഭക്തൻ  പറഞ്ഞു. 

"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ  വികസിച്ചു . 

"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"

"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌  ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"

"സ്വാമി  ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ "

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ  അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു 

"അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."

പൂജാരി അത്ഭുതത്തോടെ ചോദിച്ചു 

"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"

"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"

വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും  ഭക്ഷണം തന്നു സൽക്കരിച്ചതും  പുലരും  വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന്  രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു. 

*സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?*

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.  
ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിപ്പോൾ കേൾക്കാൻ ആളില്യാച്ചാലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും 
Continue Reading…

ദ്വാരക

💐ദ്വാരക💐
~~~~~
       ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാന പട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്ര ദേശമാണ് ദ്വാരക. പൗരാണിക ഭാരതത്തിലെ  ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാര കയെ കരുതിവരുന്നത്.കടലാക്രമണത്തിന്റെ ഫല മായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ട തായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു. കത്തിയവാ റിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധ മാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരു ന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടാ യിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദ വരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷി ക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർ മിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗ രം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരത ത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
 
    ഭൂമിശാസ്ത്രപരമായി ദ്വാരകസ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും പൂജ്യം അടി(മീറ്റർ)ഉയര ത്തിലാണ്. 22.23°N 68.97°E.അക്ഷാംശത്തിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്.

    2001-ലെ കണക്കെടുപ്പ് പ്രകാരം 33,614 ആണ് ദ്വാരകയിലെ ജനസംഖ്യ.[4]53% പേർ പുരുഷൻ മാരും 47 % പേർ സ്ത്രീകളുമാണ്.13% പേർ ആറുവയസിനു താഴെ പ്രായമുള്ളവരാണ്.ദ്വാരക യിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളു ടെത് 55% വുമാണ്.

💐ദ്വാരകാധീശക്ഷേത്രം 💐
~~~~~~~~~~~~~~~~

        സ്വർഗ്ഗദ്വാരം അഥവാ ദ്വാരകധിശക്ഷേത്രം 16-ആം  നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാ ധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണി കഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരി വർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാട ങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേ ശിക്കുന്നത് സ്വർഗ്ഗദ്വാരം എന്ന കവാടത്തിലൂടെ യും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം എന്ന കവാട ത്തിലൂടെയുമാണ്.

     ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുക്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്. രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തി ച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.

       ദ്വാരക എന്ന പേര് ദ്വാർ എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.
നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥി തിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങ ളിലൊന്നു ദ്വാരകയിലാണ്.

       ശ്രീ ആദിശങ്കരാചാര്യർ ദ്വാരക സന്ദർശിക്കു കയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ് തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.

      ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാ റുള്ളത്.വിവിധ ദർശനങ്ങൾ മംഗള, ശൃംഗാരം, രാജഭോജം, ബോഗ്, സന്ധ്യ ആരതി ,ശയനം മുതലായവയാണ്‌.

💐ദ്വാരക രാജാവംശം💐
~~~~~~~~~~~~~~~

      മഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം, ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്.ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ട താണ്. കംസനെ നിഗ്രഹിച്ചതിനുശേഷം ഉഗ്രസേന നെ മധുരയിലെ രാജാവാക്കി.പക്ഷേ ജരാസന്ധൻ മധുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണ ങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷി ക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ് ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗ രം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കു ന്നു.

💐ദ്വാരകനഗരത്തിന്റെ പ്രേത്യേകതകൾ💐
**************************** 

      ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാ വാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു. കൃ ത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയു ടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്. റോഡു കളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപ യോഗ സ്ഥലങ്ങളും അടക്കം എല്ലാവിധ സൗകാര്യ ങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്. അത് സുധർമസാധ എന്നറിയപ്പെടുന്നു. ദ്വാരകയി ലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിത മാണ്‌.

     ശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരി ച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം, മഹാഭാ രതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തി ന പുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമു ദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതി ഹാസ്യകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.

      “ സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി. തെ രുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമു ദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥല ത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമാ യി അവശേഷിച്ചു.ഒരു ഓർമമാത്രമായി. വിഷ്ണു പു രാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു. ”

💐പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൽ💐
----------------------------------------------

        ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെ ത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മ നോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷ ണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാ ത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴ ത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തി ന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്, ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറി കളിലും പരിശോധിക്കുകയും കാലപഴക്കം നിർ ണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസം സ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃക സ്വത്ത്‌ സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത്‌ വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപി ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.മഹാ ഭാരതക്കാലത്ത് ഇന്ത്യയിൽ അനവധി നഗരങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നും അവയിൽ ചിലവ വളരെ സുന്ദരവും പ്രശ സ്തവും ആയിരുന്നു എന്നും പറയപ്പെടുന്നു. നമ്മു ടെ പുരാണേതിഹാസങ്ങൾ നിരവധി നഗരങ്ങളെ യും, പട്ടണങ്ങളെയും കുറിച്ച് ഉള്ള വിവരണങ്ങളും നൽകുന്നുണ്ട്. ഇത്തരം പുരാതന നഗരങ്ങളിൽ ‍ എല്ലാം വച്ച് അതി മനോഹരം ആയിരുന്നുവത്രേ, ശ്രീ കൃഷ്ണന്റെ സാമ്രാജ്യവും, രാജധാനിയും ഒക്കെ ആയിരുന്ന ദ്വാരകാപുരി.ഇപ്പോൾ നമ്മൾ കാണുന്ന വളരെ പ്ലാൻ ചെയ്തു നിർമ്മിക്കുന്ന ആധുനിക സിറ്റി യെ വെല്ലുന്ന അല്ഭുധ നഗരം ആയിരുന്നു ദ്വാരക എന്നാണ് പറയുന്നതു. അവി ടെ ഇല്ലാത്തതു ആയിട്ട് ഒന്നും തന്നെ ഇല്ല ..കണ്ടു പിടുതങ്ങളുടെയും നിർമ്മനങ്ങല്ടെയും ഒരു നഗരം ആയിരുന്നു ദ്വാരക .എല്ലാ വിഭാഗങ്ങൾ ക്കും ഇപ്പോൾ അമേരിക്കക്ക് ഒക്കെ ഉള്ള പോലെ അത്യന്തം ആധുനികമായ വിഭാഗങ്ങൾ തന്നെ ഉ ണ്ടായിരുന്നു ആ നഗരത്തിനു . ഏകദേശം അയ്യാ യിരം കൊല്ലങ്ങൾക്ക് മുമ്പ് (ബി. സീ. 3200 ൽ ) - ഉണ്ടായിരുന്ന ഈ നഗരം വെറും ഒരു ഭാവന ആ യിട്ടോ കെട്ടുകഥ ആയിട്ടോ മാത്രം ആയി കരുതി ഇരുന്ന നിരവധി ശാസ്ത്ര ജ്ഞന്മാരും , ചരിത്ര ക്കാരും ഉണ്ട്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ എൺപതാം ശതകത്തിൽ ഗോവയിലെ National Institute of Oceanagography യുടെ ‍ Marine Archaeology വകുപ്പിലെ ശാസ്ത്ര ജ്ഞനും "ആർക്കിയാലോജിക്കൽ‍ സർവ്വെയരും" ‍ ആയ ഡോ. എസ്സ്. ആർ. റാവുവിന്റെ ഗുജറാത്ത് സം സ്ഥാനത്തിന്റെ ദ്വാരകാ തീരത്ത് ആഴ ക്കടലിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യയുടെ വടക്ക് പടി ഞ്ഞാറൻ കടൽതീരത്തെ ഒരു പുരാതന സംസ് കാരത്തെ കുറിച്ചും ശ്രീ കൃഷ്ണന്റെ യാദവ സാ മ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന ദ്വാരകാ പുരിയെ കുറിച്ചും ധാരാളം പുതിയ അറിവുകൾ പകർന്നു തരുന്നു. ഭാരതത്തിന്റെ വടക്ക് പടിഞ്ഞാ റൻ തീരത്ത്‌ ഗുജറാത്ത് സംസ്ഥാനത്തിലെ ജാം നഗർ ജില്ലയിൽ "ഓഖാമണ്ഡൽ" പ്രദേശത്തു ദ്വാരകാ താലൂക്കിൽ അറബിക്കടൽ തീരത്തുള്ള ഗോമതി നദീ മുഖത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണം ആണ് ചരിത്ര - സാംസ്കാരിക പ്രാധാന്യം ഉള്ള ദ്വാരക. ഇതിഹാസങ്ങളിലും, ചരിത്രത്തിലും പല കാലഘട്ടങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ പുരാതന നഗരo. ദ്വാരകാ എന്ന പദത്തിന് "ആത്മീയ സുഖത്തിലെക്കുള്ള കവാടം" എന്നാണത്രേ അർഥം . കൂടാതെ "സ്വർണ്ണ പുരി", "സ്വർണ്ണ ദ്വാരിക", തുടങ്ങിയ മറ്റു ചില പേരുകളും കൂടി ഉണ്ടായിരുന്നു ഇതിനു എന്ന് പഴയ ഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും പറയുന്നുണ്ട്. ദ്വാരകയുടെ ശിൽപ്പ ഭംഗിയും, ഐശ്വര്യ്യവും മറ്റും മഹാഭാരതത്തിലും, സ്കന്ദ-ഹരിവംശ - വിഷ്ണു പുരാണങ്ങളിലും മറ്റും വിവരിക്ക പെട്ടിട്ടുണ്ട്. വടക്ക് ഓഖാ തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തെ "ബെയിട്ടു ദ്വാരക ദ്വീപ് " മുതൽ തെക്ക് പിണ്ഡാര ഉൾക്കടൽ വരെ വ്യാപിച്ചു കിടന്നിരുന്ന യാദവ സാമ്രാജ്യം ശംഖു - മുത്തു വ്യാപാരങ്ങളുടെ പുരാ തന സിരാ കേന്ദ്രം ആയിരുന്നു എന്നും, അതു കൊണ്ട് അതിന്നു "ശങ്ഖ്ദ്വാർ" എന്ന് പേരുണ്ടാ യിരുന്നു എന്നും 1905 - 1910 കാലഘട്ടങ്ങളിൽ ഇവിടെ സമുദ്ര ഗവേഷണം നടത്തിയ ജെംസ് ഹോര്നെല്ലും പറഞ്ഞു കാണുന്നു.കൂടാതെ 2001 ൽ നടത്തിയ ശാസ്ത്ര പഠനങ്ങളിലും കണ്ടെടുത്ത നഗര അവശിഷ്ടങ്ങളിലും ഉപ്ഗ്രഹ ചിത്രങ്ങളിലും ആ നഗരത്തി ന്റെ ഭാഗങ്ങൾ ഇന്നും കടനിലടിയി ൽ കിടക്കുന്നു എന്നുള്ളതിന് വ്യക്തമായ തെളിവ് തന്നെ കിട്ടിയിരിക്കുന്നു .അന്നത്തെ കല്ല്‌ കൊണ്ടു ള്ള തൂണുകൾ ..മറ്റു നിർമ്മാണ സാമഗ്രികൾ ,ഒരു സിറ്റി യുടെശേഷിപ്പുകൾ ആയ എല്ലാം....

     ശ്രീ കൃഷ്ണൻ സ്വന്തം അമ്മാമാനായ കംസനെ കൊന്നു മുത്തച്ഛനായ ഉഗ്ര സേനനെ മഥുരയിലെ രാജാവാക്കിയതോടെ, കംസന്റെ ഭാര്യാ പിതാവാ യ ജരാസന്ധന്റെ യാദവന്മാരോടുള്ള പക കൂടി . അയാളുടെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതായ പ്പോൾ ശ്രീ കൃഷ്ണൻ എല്ലാ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള "ഓഖാ മണ്ഡലത്തി ന്റെ " കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തു വത്രേ. അതുപ്രകാ രം പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻ മാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പി ആയ വിശ്വ കർമ്മ വളരെ സുന്ദരം ആയ ഒരു രാജ്യവും "സുവർണ്ണ ദാരക" എന്ന യാദവ തല സ്ഥാന നഗരവും സൃഷ്ട്ടിക്കുകയും ചെയ്തു ആണ് ഐതിഹ്യം. പക്ഷെ, പിന്നീട് , സോമനാഥ ത്തിലെ “ബാൽൽക്ക “തീർഥ കരയിൽ വച്ച് ഒരു വേടന്റെ അമ്പു എററു ശ്രീ കൃഷ്ണന്റെ "ദേഹോ ത്സർഗ്ഗം" നടന്നതോടെ, യാദവകുലം ക്ഷയിക്കുക യം "ദ്വാരക പുരി" സമുദ്രത്തിൽ മുങ്ങി നശിക്കുക യും ചെയ്തു എന്നും കാണുന്നു. 
        ഇത് ഒരു പുരാണ വസ്തുതയോ, പഴങ്കഥ യോ, ഐതിഹ്യ മോ അല്ല എന്നും ഒരു ചരിത്ര വസ്തുത ആണെന്നും ആയിരത്തി തൊള്ളായിര ത്തി എൺ പതുകളിൽ നടന്ന ഡോ. എസ്സ്. ആർ .റാവുവിന്റെ സർവേയും ഗവേഷണങ്ങളും തെളിയിച്ചിരിക്കു ന്നു. 1983 മുതൽ National Institute of Oceanography യിലെ ഈ സമുദ്ര ശാസ്ത്ര വിഭാഗം ദ്വാരകയുടെ കടലിൽ നിന്നും പുരാതന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപി ടിച്ചു, ശേഖരിച്ചു, ഗവേഷണങ്ങൾ നടത്തി തുടങ്ങു കയും 1988ൽ Marine Archaeology of Indian Ocean Countries എന്ന പ്രസിദ്ധീകരണങ്ങളിലൂടെ അതിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ട് വരി കയും ചെയ്തു. പക്ഷെ നിർഭാഗ്യവശാൽ, ഡോ റാവുവിന്റെ ഈ കണ്ടുപിടിത്തം പാശ്ചാത്യ ലോക ത്തെ പുരാതതത്വ ശാസ്ത്രജ്ഞാന്മാരുടെയോ ചരിത്രക്കാരന്മാരുടെയോ – ഡോ. ഹെന്രിഷ് ശ്ലീമൻ ന്റെ പുരാതന ട്രോയിയുടെ കണ്ടുപിടിത്ത ത്തിൽ ഉണ്ടായ പോലെ കൊളിലക്കാമോ, ആഹ്ലാ ദമോ സൃഷ്ട്ടിച്ചില്ല എന്ന ദുഖകരമായ സത്യവും നമുക്ക് മറക്കാൻ കഴിയില്ല. പക്ഷെ ഈ കണ്ടു പിടുത്തങ്ങൾ "മഹാഭാരതം" എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ വാസ്തവികതയെ തെളിയി ക്കുന്ന ഒരു പുതിയ അറിവ് ആയിരുന്നു എന്നതി ൽ ആർക്കും സംശയം ഇല്ല. ശ്രീ കൃഷ്ണന്റെ കാല ശേഷവും ഗുജറാത്തിന്റെ ജാംനഗർ ജില്ലയിലെ ഇന്നത്തെ ഈ "ഓഖാ മണ്ഡല" തിന്നു വളരെ പ്രാധാന്യമുള്ള ഒരു ചരിത്രം ഉണ്ടായിരുന്നു എന്നും , തെക്കൻ സൌരാഷ്ട്രത്തിലെ യാദവ നാടുവാഴി കൾ അടക്കി ഭരിച്ചിരുന്ന ഈ പ്രദേശം കത്തിയ വാർ നാടുരാജ്യങ്ങൾ ഭരിച്ചിരുന്ന - ജാഡേജാ, രാണാ,‍ തുടങ്ങിയ - രാജ വംശ ജരുടെ പൂർവ്വീക വും ആയിരുന്നു എന്നും സ്ഥാപിക്കുന്ന ചരിത്ര രേഖകൾ ഉണ്ടത്രേ. പഴയ നവാനഗരത്തിലെയും, അവന്തി (പോർബന്ദർ) യിലെയും, കച്ഛിലെയും രാജാക്കന്മാർ ഈ താവഴിയിൽ വന്നവർ ആണെ ന്നു അവകാശപ്പെടുന്നവർ ‍ ‍ ഉണ്ട്. മോഹൻ-ജോ -ദാരോ , ഹാരപ്പാ , ഇപ്പോഴത്തെ പാക്കി സ്ഥാനിലെ സിന്ദ്, ബലൂചിസ്ഥാൻ, പഞ്ചാബ്, ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ പുരാതത്വ ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണങ്ങൾ, വളരെ പുരാതനമായ ഒരു സംസ്കാരവും ജീവിത രീതിയും ഉദ്ദേശം 3000 ബീ.സീ. കാലഘട്ടത്തിൽ - ഈജിപ്ഷ്യൻ, അസ്സീറി യൻ, ബാബിലോണിയൻ സംസ്കാരങ്ങലോടൊ പ്പംതന്നെ - നില നിന്നിരുന്നു എന്ന് ചൂണ്ടി കാണി ക്കുന്നു. ദ്വാരകയിലെ കണ്ടു പിടിത്തങ്ങളും ഇത് തന്നെ യാണല്ലോ സൂചിപ്പിക്കുന്നത് ! അപ്പോൾ ആയിരകണക്കിന് വര്ഷം മുൻപും ഒരു പവിത്ര മായ ഹിന്ദു സംസ്കാരവും ജീവിത രീതികളും ഈ ഭാരതത്തിൽ നില നിന്നിരുന്നു എന്നുള്ളതിന് ഇപ്പോൾ എത്രയോ തെളിവുകൾ ആണ് പുറത്തു വരുന്നത് ..ഓരോ ഭാരതീയനും പ്രതേകിച്ചു കൃഷ്ണ ഭക്തർക്കും അഭിമാനിക്കാനുള്ള അവസരം തന്നെ .........
        
           ദ്വാരകയുടെ പിറകുഭാഗത്തുകൂടി ഗോമതി നദി ഒഴുകുന്നു. അവിടെതന്നെയാണ്‌ അറബി കടലും ഗോമതീനദിയും ഒത്തുചേരുന്ന സംഗമസ്ഥാനം. സായാഹ്ന സൂര്യന്റെ വര്‍ണരാജികള്‍ ഓളങ്ങളില്‍ അലതല്ലുന്ന മായക്കാഴ്ച. ആ സ്നാനഘട്ടിലെ ഒരു സ്നാനം ആരും കൊതിച്ചുപോകും.
ദ്വാരകവാസന്റെ തിരുസന്നിധിയില്‍ കീര്‍ത്തനങ്ങളുടെ ഗംഗാപ്രവാഹമാണ്‌. ഹിന്ദിയില്‍ “മക്കാന്‍ ചോറ്‌ മക്കാന്‍ ചോറ്‌”യെന്ന വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെ വര്‍ണനാതീതമായ കീര്‍ത്തനം പാടി ലാളിക്കുകയാണ്‌ ഭക്തര്‍. ദീപാരാധന സമയമായി. കര്‍ട്ടണ്‍ ഇരുവശങ്ങളിലേക്കും മാറുന്നു.

            രാധാസമേതനായ ഭഗവാനെ ദീപപ്രഭാ പൂരത്തില്‍ കാണുന്ന ഭക്തര്‍ കീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ പാടി നിര്‍വൃതി അടയുന്നു. ഓരോ പൂജക്കും ഓരോതരം പട്ടാണ്‌ ധരിപ്പിക്കുന്നത്‌. നീലാംബരധാരിയായി, പീതാംബര ധാരിയായി കോടക്കാര്‍വര്‍ണന്‍ മുരളി ഊതി, കാല്‍പിണഞ്ഞ്‌ നമ്മേ ദര്‍ശിക്കുന്ന രൂപം ഹൃദ്യവും അതിലേറെ വശ്യമാണ്‌. ഉള്ളുരുകി പ്രാര്‍ത്ഥിച്ചിറങ്ങുന്നവര്‍ക്ക്‌ എന്തോ ഭാരം ഇറക്കിവെച്ചതായി തോന്നും. അതാണ്‌ ആ ദര്‍ശന മാഹാത്മ്യം. പുരാണങ്ങളിലും ഭഗവദ്‌ പ്രഭാഷണങ്ങളിലും കേട്ട്‌ ചിരപരിചിതമായ ദ്വാരക ഇതാ കണ്‍മുന്നില്‍. ജന്മാഷ്ടമിയും ദീപാവലിയും ഹോളിയുമാണ്‌ ഇവിടെ വിശേഷദിനങ്ങള്‍. വന്‍ജനക്കൂട്ടം എത്തുന്ന ആഘോഷ നാളുകള്‍.
ദ്വാരകദര്‍ശനം കഴിഞ്ഞാല്‍ അടുത്തത്‌ ബേട്ട്‌ ദ്വാരകയാണ്‌. കൃഷ്ണഭഗവാന്‍ കുചേലനെ ആദരിച്ചാനയിച്ച കൊട്ടാരം. ഇത്‌ ഇന്ന്‌ കടലിലെ ഒരു തുരുത്താണ്‌. ദ്വാരകയില്‍നിന്ന്‌ 20കി.മീ. അകലെയാണ്‌. ഓക്കേവഴി റോഡ്‌ മാര്‍ഗ്ഗം പോകണം. പോകുന്നവഴിക്ക്‌ രുഗ്മണി ക്ഷേത്രമുണ്ട്‌, അവിടെ തൊഴുതിട്ടാണ്‌ എല്ലാവരും ബേട്ട്‌ ദ്വാരകാ യാത്രക്ക്‌ പുറപ്പെടുന്നത്‌. ബേട്ട്‌ ദ്വാരകയില്‍ എത്തിയാല്‍ ബോട്ടില്‍ കയറി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ച്‌ ക്ഷേത്രത്തില്‍ എത്താം. സുധാമാവ്‌ സതീര്‍ത്ഥ്യനെ കാണാന്‍ അവില്‍ പൊതിയുമായിയെത്തിയത്‌ ഇവിടെയാണ്‌. മഴക്കാലത്ത്‌ മൂന്ന്‌ മാസത്തേക്ക്‌ അവിടെ ആര്‍ക്കും പ്രവേശനമില്ല. മറ്റുള്ള ദിവസങ്ങളില്‍ കാലത്ത്‌ പത്ത്‌ മുതല്‍ ഉച്ചക്ക്‌ രണ്ട്‌ വരെയാണ്‌ പ്രവേശനം. വേലിയിറക്കമായാല്‍ ജലനിരപ്പിന്‌ താഴെ എക്കല്‍ മാത്രമാവും. ഇത്‌ കടലെടുത്ത ദ്വാരകയെന്നും പറയുന്നു.
തന്റെ സമ്മാനമായ ഒരുപിടി അവില്‍ ഭഗവാന്‍ ആര്‍ത്തിയോടെ സ്വീകരിച്ച യദുകുലനാഥപുരി. സംഭവബഹുലമായ പുണ്യപുരാണ ചരിത്രം ആലേഖനം ചെയ്ത ചിത്രങ്ങളും ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം. ശ്രീകൃഷ്ണചരിതം ചിത്രത്തിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഗംഗാമാതാവിന്റെയും ഋഷിമാരുടേയും സാന്നിധ്യത്തില്‍ അശ്വമേധയാഗം നടന്ന പുണ്യഭൂമി. ഇവിടെ പ്രസാദം അവിലാണ്‌. തൊഴുതിറങ്ങിയാല്‍ ഈ ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ പാറക്കെട്ടിന്‌ സമീപത്തായി ബോട്ട്‌ കിടപ്പുണ്ടാകും. അതില്‍ കയറി തീരമണയാം.
ബേട്ട്‌ ദ്വാരകയില്‍നിന്ന്‌ ദ്വാരകയിലേക്ക്‌ തിരിച്ചുവരുന്ന വഴിയാണ്‌ നാഗേശ്വര്‍ മഹാദേവക്ഷേത്രം. അത്‌ കഴിഞ്ഞ്‌ ഗോപീപോണ്ട്‌. ഋഷികളും മുനിമാരും ഭഗവാന്‍ ശ്രീകൃഷ്ണനുമായി സംവദിച്ച സ്ഥലമാണ്‌ ഗോപീപോണ്ട്‌. കൂടാതെ കടലിലെ ദ്വീപില്‍ ഭട്കേശ്വര്‍ മഹാദേവക്ഷേത്രം. അര്‍ജ്ജുനന്‌ ഗീത ഉപദേശിച്ച ഗീതാക്ഷേത്രവും ഉണ്ട്‌. ഗുജറാത്തിന്റെ ഐശ്വര്യം ദ്വാരകതന്നെയാണ്‌. ഭഗവാന്റെ മായാവിലാസവും ഭക്തജനലക്ഷങ്ങളുടെ ആത്മനിര്‍വൃതിയുമടങ്ങിയ ദ്വാരക
Continue Reading…

മഹാഭാരതയുദ്ധ


മഹാഭാരതയുദ്ധത്തിന് ‌ തൊട്ടുമുൻപ്, സമാധാനദൂതുമായി ഭഗവാൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ യാത്രയായി..!! ഭഗവാൻ വരുമെന്നറിഞ്ഞ്‌ ധൃതരാഷ്ട്രർ ‌ വിദുരരോട് പറഞ്ഞു:- "ശ്രീകൃഷ്ണൻ ഇവിടെ ദുശ്ശാസനൻറെ മാളികയിൽ താമസിക്കട്ടെ..!! കൂടുതൽ സൗകര്യപ്രദം അവൻറെ മാളികയാണല്ലോ..!!" കാമവും, മോഹവും, ദുരാഗ്രഹങ്ങളും നിറഞ്ഞ ദുശ്ശാസനമാളികയിൽ ശ്രീകൃഷ്ണൻ എത്തിപ്പെട്ടാൽ പൊന്നും പണവും പ്രലോഭനങ്ങളും നൽകി വശത്താക്കണമെന്ന അന്ധരാജാ വിൻറെ ഉദ്ദേശ്യം മനസ്സിലാക്കിയ വിദുരർ പറഞ്ഞു:- "അതൊരിക്കലും സാധ്യമല്ല രാജാവേ..!! അങ്ങയുടെ ആഗ്രഹം സഫലീകൃതമാവുകയില്ല..!!" ഇത് പറഞ്ഞുകൊണ്ട്‌ ഭഗവാനെ വരവേൽക്കാനായി നഗരാതിർത്തതിയിലേക്ക്‌ വിദുരർ പോയി..!! 
അവിടെ, പിതാമഹൻ ഭീഷ്മാചാര്യരും, കുലഗുരുവായ ദ്രോണാചാര്യരും, മറ്റും ഭഗവാനെ സ്വീകരിക്കാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..!! വിദുരർ ആൾകൂട്ടത്തിനിടയിൽ നിന്നു..!!

അൽപ്പസമയത്തിനുളളിൽ ഭഗവാ‍ൻറെ രഥം അവിടെയെത്തി..!! തന്നെ ഭക്തിപുരസ്സരം കാണാനും സ്വീകരിക്കാനുമായി കാത്ത് നിൽക്കുന്നവരെകണ്ട്‌ ഭഗവാൻ രഥത്തിൽ നിന്നിറങ്ങി.. അവർക്കുനേരെ നടന്നു. ഭക്തർക്കൊപ്പം പൂഴിമണണിൽ ചവിട്ടി നടക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മരും, ദ്രോണരും ഒപ്പം കൂടി..!! പിന്നാലെ വിദുരരും..!!

പുഞ്ചിരിയോടെ മുന്നോട്ടു നടന്ന ഭഗവാനോട്‌ പിതാമഹൻ പറഞ്ഞു:- "കൃഷ്ണാ..!! ആ കാണുന്നതാണ്‌ എൻറെ മാളിക..!! അവിടെ നിനക്കായി സകല സൗകര്യവും ഒരുക്കിട്ടുണ്ട്‌..!! വരൂ.. അൽപ്പം വിശ്രമിച്ചശേഷം ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ പോകാം..!!" 
"തീർച്ചയായും..!! പിതാമഹനായ അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കും..!!" പുഞ്ചിരി മാറാതെ ഭഗവാൻ മറുമൊഴി നൽകിക്കൊണ്ട്‌ മുന്നോട്ട് നടന്നു..!! അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ ദ്രോണാചാര്യർ പറഞ്ഞു:- "എൻറെ ഭവനം ആ കാണുന്നതാണ്‌ ...!! നമുക്കവിടെ അല്പം വിശ്രമിക്കാം..!!" 
കൃഷ്ണൻ:- "ആചാര്യനായ അങ്ങയുടെ ക്ഷണത്തിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നു..!!" ഇത് പറഞ്ഞ് ഭഗവാൻ തൻറെ നടത്തം തുടർന്നുകൊണ്ടേയിരുന്നു..!! അൽപം ദൂരെ കണ്ട ഒരു സാധാരണ ഗൃഹം ചൂണ്ടിക്കാട്ടി ഭഗവാൻ തന്നെ ചോദിച്ചു:- "ഇതാരുടെ ഗൃഹമാണ്‌..??" വിദുരർ മുന്നോട്ടുവന്നു പറഞ്ഞു:- "കണ്ണാ അതു നിൻറെ വീടാണ്‌..!! 
ഭഗവാൻ തിരിഞ്ഞുനോക്കി, ഭീഷ്മരരോടും, ദ്രോണരോടും മറ്റുളളവരോടുമായി പറഞ്ഞു:- "നിങ്ങളെല്ലാവരും എന്നെ നിങ്ങളുടെ വീട്ടിലേക്കാണ് ‌ ക്ഷണിച്ചത്..!! ഇവിടെ എൻറെ വീടുളളപ്പോൾ ഞാനെന്തിനു മറ്റു വീടുകളിൽ താമസിക്കണം."...
കൃഷ്ണ ഭഗവൻ വിദുരരുടെ ആതിഥ്യം സ്വീകരിച്ചു...എല്ലാം ഭഗവാന്റേത് എന്ന് കരുതുന്നവർക്കൊപ്പമാണ് ഭഗവാൻ ഉണ്ടാവുക.
Continue Reading…

ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ


വളരെ പ്രചാരമുള്ള ഐതിഹ്യമാണ് ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ. മഹാകവി വള്ളത്തോൾ "ആ മോതിരം" എന്ന പേരിൽ ഒരു കവിതക്ക് വിഷയമാക്കിട്ടിട്ടുണ്ട്. വാർദ്ധക്യസഹജമായ ചില്ലറ അവശതകൾ ബാധിച്ചിട്ടും ഗുരുവായൂർ തിങ്കൾ തൊഴീൽ (മാസംതോറുമുള്ള ദർശനം) മുടക്കാൻ പൂന്താനത്തിനു മനസ്സ് വന്നില്ല. ഒരിക്കൽ അങ്ങാടിപ്പുറത്തുള്ള തന്റെ ഇല്ലത്തുനിന്നും പുറപ്പെട്ട് പൂന്താനം ഗുരുവായൂർക്ക് നടന്നു. സമയം സന്ധ്യ മയങ്ങാറായപ്പോഴാണ് പെരുമ്പിലാവ് പ്രദേശത്തെത്തിയത് അന്ന് അവിടം കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വിജന പ്രദേശമായിരുന്നു. അപ്പോഴാണ് ആയുധധാരികളായ നാലുപേർ പെട്ടെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ ചാടി വീണത്. ഒരുത്തൻ ആ പാവത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. മറ്റവൻ ഭാണ്ഡം കരസ്ഥമാക്കി. ആകെ പരിഭ്രമിച്ചു അവശനായ പൂന്താനം കണ്ണടച്ചുകൊണ്ടു ഗുരുവായൂരപ്പനെ ഉറക്കെ വിളിച്ചു കരഞ്ഞു. "കരുണാമയനായ ഗുരുവായൂരപ്പാ! അവിടുത്തെ ഭക്തയായ ദ്രൗപദിയെ അപമാനത്തിൽ നിന്നും രക്ഷിപ്പാൻ അങ്ങേക്ക് എന്ത് ധൃതിയായിരുന്നു.! നക്രഗ്രസ്തനായ ഗജേന്ദ്രനെ രക്ഷിക്കാനും അങ്ങ് അമാന്തിച്ചില്ല. സാധുവും വൃദ്ധനുമായ ഈ ഭക്തനെ ഈ കാട്ടാളന്മാർ ആക്രമിക്കുന്നത് കണ്ടിട്ടും അങ്ങയുടെ ധൃതി എവിടെപ്പോയി !"
"യാത്വരാ ദ്രൗപതീത്രാണേ 
യാത്വരാ ഗജരക്ഷണേ
മയ്യാർത്താ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ!" എന്ന് വള്ളത്തോൾ
താമസമുണ്ടായില്ല. അതാ കുതിരയുടെ കുളമ്പടി കേൾക്കുന്നു. ഊരിപ്പിടിച്ച വാളുമായി പടനായകനായ മങ്ങാട്ടച്ചൻ ഒരു പച്ചക്കുതിരപ്പുറത്തു നിന്ന് താഴെ ചാടിയിറങ്ങുന്നു. ഭയഭീതരായ കള്ളന്മാർ എല്ലാം ഇട്ടേച്ചു പാലായനം ചെയ്യുന്നു. ധ്യാനത്തിൽ നിന്നും പതുക്കെ കണ്ണ് തുറന്ന പൂന്താനത്തിന്റെ മുമ്പിൽ കരവാളും കുനിഞ്ഞ ശിരസ്സുമായി മങ്ങാട്ടച്ചൻ നിൽക്കുന്നതാണ് കണ്ടത്. രണ്ടുകൈയ്യും പൊക്കി ആ ശുദ്ധഹൃദയൻ സാമൂതിരിപ്പാടിൻറെ സേനാനായകനെ അനുഗ്രഹിച്ചു. സന്തോഷസൂചകമായി തന്റെ വിരലിൽ കിടന്നിരുന്ന മോതിരം ഊരിക്കൊണ്ട് അദ്ദേഹത്തിന്റെ നേരെ നീട്ടി. ഒട്ടും മടി  കൂടാതെ മങ്ങാട്ടച്ചൻ അത് സ്വീകരിച്ചു് ചാട്ടുകുളം വരെ പൂന്താനത്തെ അനുഗമിച്ചുകൊണ്ടു പറഞ്ഞു. "തിരുമേനീ, സൂക്ഷിക്കണേ അങ്ങേയ്ക്കു വയസ്സായി ഇനിമേൽ ഇല്ലാത്തിരുന്നുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ ഭജിച്ചാൽ മതി. അങ്ങുള്ളിടത്ത് ഗുരുവായൂരപ്പനും ഉണ്ടാകും". നന്ദിപൂർവ്വം പൂന്താനം മങ്ങാട്ടച്ചന് വിറ്റ നൽകി. കഷ്ടം ആർത്തത്രാണനത്തിനു മങ്ങാട്ടച്ചനെപ്പോലെ യോഗ്യനായ ഒരാൾ ഒരു ദരിദ്ര ബ്രാഹ്മണനിൽ നിന്നും പാരിതോഷികം വാങ്ങിയെന്നോ! മോശമായി എന്ന് തോന്നുന്നില്ലേ! അന്ന് രാത്രി ഗുരുവായൂർ മേൽശാന്തിക്ക് സ്വപ്നദർശനമുണ്ടായി. നാളെ പൂന്താനം തൊഴാൻ വരും. എന്റെ ബിംബത്തിന്മേൽ അദ്ദേഹത്തിന്റെ മോതിരം കാണും. അത് അദ്ദേഹത്തിന് കൊടുക്കണം. ഇന്നലെ അത് പൂന്താനം എനിക്ക് തന്നതാണ്. സ്വപ്നത്തിനുശേഷം മേൽശാന്തിക്ക് ഉറക്കം വന്നില്ല. നിർമ്മാല്യം തൊഴാനെത്തിയവരുടെ കൂട്ടത്തിൽ പൂന്താനവുമുണ്ട്. സോപാനപ്പടിമേൽത്തന്നെ നിൽക്കുന്നു. മേൽശാന്തി ബിംബത്തിൽ നിന്നും മോതിരമൂരിക്കൊണ്ടു പ്രസാദത്തിന്റെ കൂടെ പൂന്താനത്തിന്റെ കൈയ്യിൽ കൊടുത്തു. അത്ഭുതം കൊണ്ട് കണ്ണുമിഴിച്ച പൂന്താനത്തോനോട് മേൽശാന്തി ചോദിച്ചു.

 "ഈ മോതിരം അങ്ങ് ഇന്നലെ ഗുരുവായൂരപ്പന് കൊടുത്തത് തന്നെയല്ലേ!" ആനന്ദ ബാഷ്പത്താൽ പൂന്താനത്തിന് ഒന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഉറക്കെ കരഞ്ഞു. ഗദ്ഗദകണ്ഠനായിക്കൊണ്ട് ഇത്രയും പറഞ്ഞു. "ഹേ ഗുരുവായൂരപ്പാ! ഈ എളിയവനുവേണ്ടി അങ്ങ് മങ്ങാട്ടച്ചനായി ഒരവതാരം കൂടി കൈക്കൊണ്ടു. പതിനൊന്നാമതായിട്ടുള്ള അവതാരം". അവിടെക്കൂടി നിന്നിരുന്ന ഭക്തജനങ്ങളോട് പൂന്താനം തലേന്നാളത്തെ സംഭവം വിവരിച്ചു പറഞ്ഞു. തൊഴുതുപുറത്തുവന്നപ്പോൾ മഞ്ജുളാലിന്റെ പരിസരത്തു കരിമുട്ടിപോലെ കറുത്ത ദീർഘകായരായ നാലുപേരെ കയറിട്ടുകൊണ്ടു വന്നിരിക്കുന്നു. ആളും ബഹളവും കണ്ട് അവിടെ ചെന്ന പൂന്താനം അവരെ തിരിച്ചറിഞ്ഞു. അവർ തലേന്ന് രാജഭടന്മാരുടെ വലയിൽ വീണതാണ്. ഉന്നതാധികാരിയോട് പൂന്താനം പറഞ്ഞു

"ഇവരെ എനിക്കറിയാം ബുദ്ധിയില്ലായ്മകൊണ്ടും ദാരിദ്രം കൊണ്ടും ഇവർ പാപങ്ങൾ ചെയ്യുന്നുവെന്നേയുള്ളൂ. ഗുരുവായൂരപ്പന്റെ നടക്കലെത്തിയ ഇവർ പാപവിമുക്തരായിക്കഴിഞ്ഞു. ഇവരെ വെറുതെ വിടാൻ അപേക്ഷയുണ്ട്". 
ഭക്തോത്തമനായ ആ സുകൃതിയുടെ വാക്കു കേട്ട് ആ കൊള്ളക്കാരെ സ്വാതന്ത്രരാക്കി വിട്ടു. ആ മഹാശയന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് അവർ മാപ്പിരന്നു. യഥാർത്ഥത്തിൽ അവർക്കു ആ സംഭവത്തിൽ മന:പരിവർത്തനം സംഭവിച്ചിരുന്നു. ശിഷ്ടജീവിതം അവർ ശ്രേഷ്ഠന്മാരായിത്തന്നെ ജീവിതം നയിച്ചു പൊന്നു എന്നാണ് ഐതിഹ്യം.
Continue Reading…

വെള്ളായണി ദേവീ ക്ഷേത്രം

*


🌹തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍  കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.

കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.

കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.  വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി.

പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍.

വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. മേടം ഒന്നാം തീയതിക്കാണ് നിറപറ. ദാരികനെ അനേ്വഷിച്ചുള്ള യാത്രയെ ഇത് സൂചിപ്പിക്കുന്നു. നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്തു ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക. ഒരുവെളിപാട് പോലെ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്ക് ഇരുന്ന് അനേ്വഷിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെയാണു പണറു കെട്ടുന്നത്. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണു കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.

പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. ഒരു ചെറിയ പണറ് വേറെയും കെട്ടും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഭദ്രകാളിയും ദാരികനും മേടം പത്തിന് ഏറ്റുമുട്ടും. ദാരികന്റെ തലയറുത്തെടുത്തശേഷം ക്ഷേത്രപരിസരത്തുള്ള ചെമ്പരത്തിപ്ലാവിന്റെ ചുവട്ടില്‍ ദേവി വിശ്രമിക്കും.  പിന്നെ ആറാട്ടു നടക്കും.

ആറാട്ടിനോടനുബന്ധിച്ച് വെള്ളായണികായലില്‍ ഇറങ്ങി ആരും കുളിക്കാറില്ല. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.
Continue Reading…

തീർത്ഥം സേവിക്കുന്നതെങ്ങനെ


*വലതു കൈയ്യുടെ അഞ്ചുവിരലും മടക്കിയാൽ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത് .കൈക്കുമ്പിൾ അങ്ങനെ തന്നെ ഉയർത്തി കയ്യിൽ പ്രകടമായി കാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടക്കുള്ള ഇടുക്കിലൂടെയാണ് തീർത്ഥം സേവിക്കേണ്ടത്,അതും കിഴക്കുദിശയിലേക്ക് നോക്കി വേണംതാനും.*

*അല്പം തീർത്ഥത്തിന്റെ ആവശ്യകതയെ ഒള്ളു.ചുണ്ടുകൾ നനഞ്ഞാൽ തന്നെ ധാരാളമാണ്.തീർത്ഥം സേവിച്ചതിനു ശേഷം ബാക്കിയുള്ള ജലം ശിരസ്സിലും മുഖത്തും ശരീരത്തും തളിക്കാവുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ,തീർത്ഥത്തിൽ ഒരു തുള്ളി പോലും താഴെ വീഴാൻ പാടില്ല എന്നതാണ്
Continue Reading…

കതിവനൂര്‍ വീരന്‍

മാങ്ങാടുള്ള കുമാരപ്പനും ചക്കിയമ്മയ്ക്കും ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആണ്‍കുഞ്ഞു പിറന്നു .അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു .വളരെയധികം ലാളനയോടുകൂടി വളര്‍ന്ന മന്ദപ്പന്‍ കൂട്ടുകാരോടൊന്നിച്ചു നായാടി നടന്നു കാലം കഴിച്ചു .വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ പുത്രനെ ശാസിച്ചു .പക്ഷെ മന്ദപ്പന്‍ തന്റെ ജീവിത ശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല .ഒരു ദിവസം വിശന്നു വലഞ്ഞുവന്ന മന്ദപ്പന്‍ ഭക്ഷണത്തിന് വേണ്ടി ഇരുന്നപ്പോള്‍ “നിനക്ക് നാണമുണ്ടോ ഇങ്ങനെ ജോലിചെയ്യാതെ തിന്നുമുടിക്കാന്‍” എന്ന് പറഞ്ഞു കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു.കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി.വഴിയില്‍ വിശ്രമിക്കാന്‍ ഇരുന്ന മന്ദപ്പന്‍,കാളകളെയും തെളിച്ചു വരുന്ന തന്റെ കൂട്ടുകാരെ കണ്ടു.കുടകിലെക്കാണ് അവര്‍ പോകുന്നതെന്ന് മനസ്സിലാക്കിയ അവന്‍ അവരോടു താനും കൂടെവരാമെന്ന് പറഞ്ഞു .മടിയനായ ഇവനെ കൂടെകൂട്ടിയാല്‍ നമുക്കുള്ള ആഹാരം പോലും ഇവന്‍ തിന്നുമുടിക്കും ഒരുപണിയും എടുക്കുകയുമില്ല എന്ന് മനസ്സില്‍ തോന്നിയ കൂട്ടുകാര്‍ മന്ദപ്പനെ ഒഴിവാക്കാന്‍ പലതും പറഞ്ഞു നോക്കി .പക്ഷെ അതൊന്നും ഫലവത്തായില്ല .ഒടുവില്‍ അവര്‍ കൂടെകൂട്ടാം എന്ന് സമ്മതിച്ചു .പക്ഷെ  വഴിയില്‍ എവിടെയെങ്കിലും വച്ചു ഇവനെ ഉപേക്ഷിക്കണമെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടു നടന്ന ഉടന്‍ ഒറ്റക്കാഞ്ഞിരം* തട്ടെന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ കള്ളുകുടിക്കാന്‍ ആരംഭിച്ചു .മന്ദപ്പനെ അവര്‍ കള്ള് കൊടുത്തു മയക്കി.അല്‍പ്പസമയം കഴിഞ്ഞു ഉണര്‍ന്ന മന്ദപ്പന് കൂട്ടുകാരുടെ ചതി മനസ്സിലായി .ആരും തനിക്ക് തുണയില്ലെന്ന് തോന്നിയ അവന്‍ അവിടെ വച്ച് "ഇനി മറഞ്ഞു മാങ്ങാട്ടെക്കില്ല" എന്നു പ്രതിജ്ഞയെടുത്ത് കുടകിലേക്ക് പുറപ്പെട്ടു.വഴിയില്‍ വച്ചു കൂട്ടുകാരും മന്ദപ്പനും തമ്മില്‍ കണ്ടെങ്കിലും ഒന്നുമുരിയാടാതെ  യാത്ര തുടര്‍ന്നു.കുടകിലെത്തി മന്ദപ്പന്‍ നേരെ പോയത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കായിരുന്നു .അവിടെ മന്ദപ്പനെ അമ്മായി തന്റെ മകനെപോലെ വളര്‍ത്തി .അമ്മാവന്‍ അവനെ ആയോധനമുറകള്‍ പഠിക്കാന്‍ അയച്ചു .കളരിയില്‍ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവന്‍ വിദ്യകള്‍ ഓരോന്നായി പഠിച്ചെടുത്തു .
ഒരിക്കല്‍ ദാഹിച്ചു വലഞ്ഞു വന്ന മന്ദപ്പന്‍, വഴിയരികിലുള്ള കിണറില്‍ നിന്നും വെള്ളം കോരിയെടുത്തു കൊണ്ടിരുന്ന ചെമ്മരത്തിയോടു ദാഹജലത്തിനു ചോദിക്കുകയും ചെമ്മരത്തി കൊടുത്ത വെള്ളം അമൃതെന്നപോലെ കുടിക്കുകയും ചെയ്തു .അവളോട്‌ മന്ദപ്പന് പ്രണയം തോന്നി .അമ്മാവന്റെയും അമ്മായിയുടെ അനുഗ്രഹത്തോടെ ചെമ്മരത്തിയെ മന്ദപ്പന്‍ വിവാഹം കഴിച്ചു .സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത് .അത് അവര്‍ തമ്മില്‍ ചെറിയ ചെറിയ വാക്കേറ്റമുണ്ടാകാന്‍ കാരണമായി .പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു .മന്ദപ്പന്റെ മടിമാറാന്‍ ചെമ്മരത്തി അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി .വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു.കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു .ആദ്യ പിടിചോറില്‍ മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ.കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി .തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല .അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും .നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും .കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു.നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു .വഴിയില്‍ വച്ച് മച്ചുനനെ കണ്ടു .താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു .പാറിപറന്നു പടയ്ക്ക് പോയി .

മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവര്‍ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകള്‍ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവള്‍ക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ഒറ്റയ്ക്ക് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പക പിടിച്ച കുടകര്‍ ഒളിച്ചിരുന്ന് ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി .ചെമ്മരത്തിക്ക് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല.തന്റെ ശാപവാക്കുകള്‍ ഫലിച്ചതുകണ്ട് അവള്‍ ഉച്ചത്തില്‍ അലമുറയിട്ട് കരഞ്ഞു .മച്ചുനനോട് മന്ദപ്പന്‍ പറഞ്ഞത് പോലെ കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു .താന്‍ ചെയ്തുപോയ കുറ്റത്തിന് പ്രയശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു.കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി .വീരനായ അവന്‍ ദൈവക്കരുവായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി .മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു .
Continue Reading…

പശുപതി

ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.

താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌. അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു. വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌. പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്ഗ്ഗം ഞാന്‍ പറഞ്ഞുതരാം.

നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്ഷ്മോ ആറുവര്ഷമോ മൂന്നുവര്ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല. 

മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല. ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല. മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്ന്ന് ‌ മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി. 

പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു-അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌. മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി. 

മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല. നിന്ദിത കര്മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു. നിന്ദനീയങ്ങളായ കര്മ്മചങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

 ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു. സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്വ്വ്തീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി. ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മാനിച്ച്‌ രൗദ്രഭാവത്തെ അന്തര്മുആഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു..

Continue Reading…

മഹാദാനം

 
  *🌙🌙🌙🌞🌙🌙🌙*

*എന്താണ് ദാനം? ശ്രീമത് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ദണ്ഡന്യാസഃ പരംദാനം.  ത്രിവിധ കരണങ്ങള്‍ കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ഉത്തമമായ  ദാനം.  ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം*

ത്രികരണ ശുദ്ധി ഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നൃഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല.

അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനം കിട്ടും.  വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു വരേണ്ടി വന്നു. 

ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ ദാനമാകുകയുള്ളൂ.

ദാനശീലരായ അനേകം മഹാത്മാക്കളുടെ കഥകളെക്കൊണ്ട് നമ്മുടെ സംസ്‌കാരം സമ്പുഷ്ടമാണ്. മഹത്കാര്യങ്ങള്‍ക്കു വേണ്ടി ശരീരം പോലും ദാനംചെയ്തിട്ടുള്ള മഹാത്മാക്കളെ  നമ്മുടെ പുരാണങളിൽ കാണാം.  മാതാവിനോടുള്ള സ്‌നേഹത്തിനടിമപ്പെട്ട് വിശ്വരൂപന്‍ അസുരന്മാര്‍ക്ക് യജ്ഞഭാഗം സമര്‍പ്പിച്ചതില്‍ കോപിച്ച ഇന്ദ്രദേവന്‍ അയാളുടെ ശിരസുകള്‍ ഛേദിച്ചു. ഇതറിഞ്ഞ് ത്വഷ്ടാവ് ഇന്ദ്രനുവേണ്ടി വൃത്രാസുരനെ സൃഷ്ടിച്ചു. വൃത്രാസുരനാല്‍ തോല്‍പ്പിക്കപ്പെട്ട ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വജ്രായുധത്തിനുവേണ്ടി ദധീചി മഹര്‍ഷിയോട് ശരീരം ചോദിച്ചു. യാതൊരുമടിയും കൂടാതെ ദധീചി തന്റെ ശരീരം ദാനം ചെയ്തു. ദധീചിയുടെ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധത്താല്‍ ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു.

ദാനശീലരായ മഹത്തുക്കളുടെ കൂടെയുള്ള സഹവാസംതന്നെ അനുയായികളെ പരമപദം പൂകാന്‍ സഹായിക്കുന്നുവെന്ന് രന്തിദേവന്റെ യശസ്സ് എക്കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  കിട്ടുന്ന ഭക്ഷണം അന്യര്‍ക്കു ദാനംചെയ്തതുമൂലം അന്നമോ ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ക്ലേശിച്ചിട്ടും അവസാനത്തെ തുള്ളിജലംപോലും ദാനംചെയ്ത് സര്‍വ്വസുഖങ്ങളും നിവര്‍ത്തിച്ചു. തന്നെയുമല്ല രന്തിദേവന്റെ സഹവാസം മൂലം അനുയായികളും ആത്മസമര്‍പ്പണംചെയ്ത് പരമയോഗികളായിത്തീര്‍ന്നു.

സ്വന്തം മാംസം പോലും അറുത്ത് ദാനം ചെയ്തുകൊണ്ട് അഗ്നിദേവന്റെയും ഇന്ദ്രന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച ശിബിചക്രവര്‍ത്തിയുടെ ദാനശീലം, ദാനത്തിനുമുന്നില്‍ മരണംപോലും നിസ്സാരമായിക്കണ്ട് സഹജമായ കവച കുണ്ഡലങൾ  ദാനം ചെയ്ത കര്‍ണ്ണന്റെ ദാനശീലം, ഇതൊന്നും ഒരുപക്ഷേ നമുക്കിന്നു വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.

*അവനവനാത്മസുഖത്തിനാ- യാചരിക്കുന്നവ* *അപരന്നു*
*സുഖത്തിനായ് വരേണം*

*ദാനം എങ്ങിനെ കൊടുക്കണം*

    *🔥🙏🏻🙏🏻🙏🏻🔥*

🔥ശ്രദ്ധയാ ദേയം
🔥അശ്രദ്ധയാ നധേയം
🔥 ശ്രിയാ ധേയം
🔥ഹൃയാ ധേയം
🔥 ഭിയാ ധേയം
🔥സംവിദാ ധേയം

*എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്? ത്രികരണ ശുദ്ധിയോടുകൂടി, ധര്‍മ്മ പ്രകാരം നേടിയതിനെ, ദാനംചെയ്ത് ഭഗവത് കൃപക്ക് പാത്രീഭൂതരാകാൻ  ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ*

Continue Reading…

കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും

കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും*
*കണ്ണന് സ്വയംവരമൊക്കെ, കഴിഞ്ഞ്,രുഗ്മിണീദേവിയേയും കൊണ്ട് ദേവകീദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ചെന്നു*
*അപ്പോള് ഏതൊരമ്മയെയും പോലെ ദേവകീദേവിയും തന്ടെ പരിഭവമറിയിച്ചു*
*പെറ്റമ്മയായിട്ടും കണ്ണന്ടെ ബാലലീലകള് ഒന്നുംതന്നെ കാണാനോ ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ലല്ലോ*
*“കണ്ണാ നീയാടിയ ലീലകള് ഒന്നൂടി ആടൂല്ലേ ദേവകീദേവിക്കും പരിഭവമായി ചോദ്യം അത് തന്നെയായിരുന്നു*
*ഭക്തരുടെ പരിഭവം കേട്ടാല് തന്നെ കാരുണ്യം ചൊരിയുന്ന ആ ഭക്തവത്സലന് അത് കേട്ടു നില്ക്കാന് കഴിയുമെന്ന് തോന്നുന്നുണ്ടോ??*
*കണ്ണന് ഉടനെ തന്ടെ പെറ്റമ്മക്കുവേണ്ടി ആ ബാലലീലകളെല്ലാം ഒന്നൊഴിയാതെ വീണ്ടും ആടി –പൂതനാമോക്ഷം,യശോദക്ക് വായില് വിശ്വരൂപദര്ശനം, ഉല്ലൂഖലബന്ധനം,*
*കാളിയമര്ദനം,രാസലീലകള്….ഒന്നും ബാക്കിവക്കാതെ അതെല്ലാം വേണ്ടും ആടി; കണ്ണന് ദേവകീദേവിക്കായി…*
*അപ്പോള് ഇതെല്ലാം കണ്ടു നിന്ന രുഗ്മിണീദേവിക്കും വന്നു പരിഭവം…അമ്മക്ക് മാത്രം ഇതെല്ലാം* *കാട്ടിക്കൊടുത്തില്ല്യെ??*
*അപ്പോള് രുഗ്മിണീദേവിയുടെ* *പരിഭവം കണ്ണന് തീര്ത്തത് എങ്ങനെയാണെന്നോ?*
*താന് ആടിയ ലീലകളില് ഏറ്റവും ഹൃദ്യമായ ഒരു ലീലയുടെ ബിംബം സമ്മാനിച്ച് കൊണ്ട്!!!*
*തൈരിന്ടെ കലം ഉടച്ച ശേഷം ആ കടകോല് പിടിച്ചു നില്ക്കുന്ന ഉണ്ണിക്കണ്ണന്ടെ മനോഹരമായ ഒരു വിഗ്രഹമായിരുന്നു അത് -ഇടതു കയ്യില് തൈര്കടഞ്ഞിരുന്ന ആ കയറുമുണ്ട്!!*
*അങ്ങനെ രുഗ്മിണീദേവിക്ക് ആ വിഗ്രഹം ഏറെ പ്രിയപ്പെട്ടതായി…*
*രുഗ്മിണീദേവി ഈ വിഗ്രഹം എന്നും പൂജിക്കാന് തുടങ്ങി.*


*ആ ചൈതന്യവത്തായ വിഗ്രഹം ഇന്ന് നമുക്ക്* *കാണാം –ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്
Continue Reading…

കീർത്തിമുഖം


"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"


  *🌙🙏🏻🙏🏻🌙*

*കീർത്തിമുഖം*
🌞🌞🌞🌙🌞🌞🌞

*അഹങ്കാരനാശം ചെയ്യുന്ന കീർത്തിമുഖം*

*പരമ്പരാഗതരീതിയില് നിർമ്മിക്കുന്ന ഹൈന്ദവക്ഷേത്രങ്ങളിലെ ഗോപുരകമാനങ്ങളുടെ മുകളില് കാണുന്ന സിംഹമുഖിയായ കീർത്തിമുഖം നമ്മുടെ ഉള്ളിലെ അഹങ്കാരത്തെയും ആസുരികവാസനകളെയും വിഴുങ്ങുന്നു എന്നാണ് സങ്കല്പം. ഉഗ്രനേത്രം, സിംഹത്തിന്റെ മുഖം , തുറന്ന വായ, പുറത്തേക്ക് നീളുന്ന വലിയ നാക്ക് ഇവയൊക്കെയാണ് കീർത്തിമുഖത്തിന്റെ പ്രത്യേകത*

 *ദേവിയുടെ വാഹനമായ സിംഹവും മഹാകാലന്റെ സംഹാരശക്തിയായ തൃക്കണ്ണും പ്രതീകാത്മകമായി അതിൽ സമ്മേളിക്കുന്നു* *ശ്രീനാരായണിയുടെ പ്രസിദ്ധവാഹനമായ സിംഹം ദേവിയുടെ ക്രിയാശക്തിയെ പ്രതിനിധീകരിച്ച്* *കാമക്രോധാദി ശത്രുക്കളുടെമേൽ വിജയം കൈവരിക്കുന്നു*
*കീർത്തിമുഖത്തിന്റെ ഉൽഭവകഥ*

 *സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്* 


*രാഹു ഒരിക്കൽ ജലന്ധരന്റെ ദൂതനായി മഹാദേവന്റെ സന്നിധിയില് എത്തി തന്റെറ യജമാനനായ ജലന്ധരന് പാർവ്വതീദേവിയെ നൽകണമെന്ന് ആവശ്യപ്പെട്ടു. രാഹുവിന്റെ വാക്കുകള് ശ്രവിച്ച് ഉഗ്രകോപം പൂണ്ട ഭഗവാൻ മഹാരുദ്രന്റെ തൃക്കണ്ണിൽ നിന്നു അതിഭയങ്കരരൂപിയായ ഒരു സത്വം പുറത്തുവന്നു. തീജ്വാലകള് തുപ്പുന്ന നേത്രങ്ങളും സിംഹത്തിന്റെ മുഖവും പുറത്തേക്ക് നീളുന്ന നാക്കോടുകൂടിയതുമായ ആ രൂപത്തെകണ്ട് ഭയന്നുവിറച്ച രാഹു ഉടനെ തന്നെ മഹാദേവന്റെ കാൽക്കൽ വീണു ക്ഷമയാചിച്ചു. കരുണാനിധിയായ ഭഗവാൻ രാഹുവിനോട് ക്ഷമിച്ചു. ആ ഉഗ്രരൂപത്തോടു സ്വന്തം ശരീരത്തെതന്നെ ഭക്ഷിക്കുവാൻ കല്പിച്ചു. കല്പനയനുസരിച്ച് ആ സത്വം തന്റെശരീരത്തെതന്നെ ഭക്ഷിച്ചു. ഒടുവിൽ മുഖം മാത്രം ബാക്കിയായി. ആ മുഖമാണ് കീർത്തിമുഖം. സ്വയം തന്റെ തന്നെ അഹംബോധത്തെ ഇല്ലായ്മചെയ്യുന്നതാണ് യഥാർത്ഥ കീർത്തി*

*സ്വന്തം അഹംബോധത്തെ ഭക്ഷിച്ചാൽ ആത്മജ്ഞാനമാകുന്ന നമ്മുടെ യഥാർത്ഥമായ സ്വരൂപം അവശേഷിക്കും. അഹങ്കാരം നശിക്കുമ്പോൾ നാം ഭഗവൽപാദങ്ങളിലെത്തുന്നു. ഈശ്വരസന്നിധിയില് എത്തിച്ചേരുന്നതിന് ആദ്യം നാം നമ്മുടെ അഹംബോധത്തെ നശിപ്പിക്കണം എന്ന തത്വം ബോധിപ്പിക്കുന്നതാണ് ഗോപുരത്തിലെ കീർത്തിമുഖം
Continue Reading…

വിളക്കുവയ്ക്കുമ്പോള്‍

ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം*

 *നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്*

 *തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു*

*വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം*


 *എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം*

 NB
*വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്*

            *🔥🙏🏻🔥*
"ചിത് പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."

*എന്നതാണ് അഗ്നിജ്വലനമന്ത്രം*


*സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക*

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".

*തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാൻ*

സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു 

*വീശിക്കെടുത്തുകയാണ് ഉത്തമം*


 ❌ *ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്*
 *എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്*


*മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്*

*🌞🔥🔥🙏🏻🔥🔥🌞*

"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം 
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".

*അതായത് ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും*


*തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം
Continue Reading…

ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി

ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി . നമ്മൾ പലരും കേട്ടിട്ടുള്ള ഒരു കഥയാണ് അത്. എന്നാൽ ആ കഥക്ക് അപ്പുറം ഗുരുവായൂരിന്റെ രഹസ്യത്തിലേക്ക് ആരും ചികഞ്ഞു നോക്കിയിട്ടുണ്ടാകില്ല . ഗുരുവും വായുവും എന്നല്ല ഗുരുവായ വായുവിന്റെ ഊര് എന്നാകുന്നു ശരിക്കും. എന്താണീ ഗുരുവായ വായു ? വായു ആരുടെ എങ്കിലും ഗുരു ആണെന്നല്ല അർത്ഥം . ലഘു എന്ന വാക്കിന്റെ വിപരീത പദമാണ് ഗുരു . അതായത് ലഘുവല്ലാത്ത വായു അഥവാ കൊടുങ്കാറ്റ് . കൊടുങ്കാറ്റിന്റെ ഊര് . അതാണ്. ഗുരുവായൂരിന്റെ രഹസ്യം. ഈയിടെ Australian Space Research Fondation (ASAREF) ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖത്തിന് അൽപ്പം വടക്കായി സ്ഥിരമായി കൊടുങ്കാറ്റ് സംജാതമാകാൻ തക്ക വിധം ഒരു പ്രത്യേക ഇടനാഴി ഉള്ളതായി കണ്ടെത്തിയിരുന്നു . അതായത് ആ ഭാഗത്തുകൂടെ സ്ഥിരം കൊടുങ്കാറ്റ് അടിച്ചുകൊണ്ടിരിക്കും . ആ കൊടുങ്കാറ്റ് അതിനു തെക്കുള്ളവരെ ബാക്കി ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും വിധം ശക്തയുള്ളതും . എന്നാൽ ഇത്രയധികം അപകട സാദ്ധ്യതയുണ്ടായിട്ടും എന്ത്കൊണ്ട് അവ്വിധം സംഭവിക്കുന്നില്ല എന്നത് ആസ്ട്രേലിയൻ ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തി. ഗുരുവായൂരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മാഗ്നറ്റിക് പവർ സ്റ്റോണിൽ നിന്നുള്ള ശക്തി കൊടുങ്കാറ്റിനെ ഉൾക്കടലിൽ നിന്ന് തന്നെ വഴി തിരിച്ചു വിട്ടുന്നതായും അവർ കണ്ടെത്തി. എന്താണ് ആ ആസ്‌ട്രേലിയൻ ശാസ്ത്രജ്ഞരെ അത്ഭുതപരതന്ത്രരാക്കിയ ആ മാഗ്നറ്റിക് പവർ സ്റ്റോൺ ? അതെ നമ്മുടെ ഗുരുവായൂരിലെ പ്രതിഷ്ഠ തന്നെ. ഹരേ ഗുരുവായൂരപ്പാ . നമ്മുടെ ശരീരം പഞ്ച ഭൂതാത്മകമാണ് . പഞ്ച ഭൂതങ്ങളിൽ വായുവിന് നിർണ്ണായക സ്ഥാനം ഉണ്ട്. ഗുരുവായൂരിൽ ദർശനം നടത്തുമ്പോൾ നമ്മുടെ ശരീരത്തിൽ പഞ്ച ഭൂതാത്മകമായ വായുവിന്റെ ബലം വർദ്ധിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ഉണ്ട്. ഇത് വായിക്കുന്ന ഏവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ . ഹരേ ഗുരുവായൂരപ്പാ.
Continue Reading…

ഋഗ്വേദം

ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ Knowledge Source ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു. 

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. 

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ്" എന്ന്. അഗ്നിക്ക് സനാതനധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. അഗ്നി പ്രത്യക്ഷ ദൈവമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. അതുപോലെത്തന്നെ അഷ്ടദിക്പാലകരില്‍അഗ്നിയെ തെക്ക് കിഴക്കേ ദിക്കിന്‍റെ അധിപനായി കണക്കാക്കുന്നു. വാസ്തുശാസത്രത്തില്‍ ഇതിനെ അഗ്നിമൂല എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ? 

അഗ്നി ബ്രഹ്മാവിന്‍റെ മൂത്ത പുത്രനായി പുരാണങ്ങള്‍ പറയുന്നു. ബ്രഹ്മാവെന്നത് സൃഷ്ടി. സൃഷ്ടിയുടെ മൂത്ത പുത്രനെന്നു പറയുന്നതിനര്‍ത്ഥം ആദ്യമായി ഉണ്ടായത് അഗ്നിയാണ് എന്നാണ്. അഗ്നിയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്ന് സാരം. 

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്. 

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു. 

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്? 

അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു.

സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല. 

രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് "വിളക്ക് കൊളുത്തി" സമര്‍പ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം. 

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. "അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ" എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ? 

പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളംബിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത് ? ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക. 

അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക
Continue Reading…

കൃഷ്ണാര്‍പ്പണം......

കൃഷ്ണനാമംജപിയ്ക്കേണമെപ്പോഴും, കൃഷ്ണഗീതികള്‍കേള്‍ക്കേണമെപ്പോഴും, കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം, കൃഷ്ണനെന്നുള്ളിലെന്നുംവിളങ്ങണം. കൃഷ്ണതീര്‍ത്ഥമെന്‍ദാഹമകറ്റണം, കൃഷ്ണതുളസിക്കതിരുകള്‍ചൂടണം, കൃഷ്ണചന്ദനംനെറ്റിയില്‍ചാര്‍ത്തണം, കൃഷ്ണനൈവേദ്യമല്പംനുകരണം. കൃഷ്ണഗാഥകള്‍പാടിത്തെളിയണം, കൃഷ്ണപൂജകള്‍ചെയ്യാന്‍കഴിയണം, കൃഷ്ണഭക്തരെന്‍കൂട്ടുകാരാവണം, കൃഷ്ണപക്ഷവുമുത്സവമാകണം. കൃഷ്ണചക്രമെന്‍പാതതെളിയ്ക്കണം, കൃഷ്ണപത്മമായെന്‍മനംവിടരണം, കൃഷ്ണമന്ദിരമെന്‍ഗൃഹമാകണം, കൃഷ്ണാനിന്നെപ്പിരിയാതിരിയ്ക്കണം. കൃഷ്ണലീലകള്‍ചുറ്റിലുംകാണണം, കൃഷ്ണാനീചാരെപിച്ചവെച്ചീടണം, കൃഷ്ണാനേര്‍വഴിനീതന്നെകാട്ടണം, കൃഷ്ണപാദത്തിലഭയംലഭിയ്ക്കണം. കൃഷ്ണഗീതമെനിയ്ക്കൊന്നെഴുതണം, കൃഷ്ണകാകളിനടനമാടീടണം, കൃഷ്ണനെസ്വപ്നംകണ്ടൊന്നുറങ്ങണം, കൃഷ്ണാനീതന്നെയെന്നെയുണര്‍ത്തണം. കൃഷ്ണഗീതയെന്‍ശ്വാസമായ് തീരണം, കൃഷ്ണാനീയെന്നെരാധയായ്ചേര്‍ക്കണം, കൃഷ്ണനെല്ലാത്തതെല്ലാംമറക്കിലും, കൃഷ്ണരൂപംമറക്കാതിരിയ്ക്കണം. കൃഷ്ണനല്ലാത്തതെല്ലാംമറക്കിലും കൃഷ്ണരൂപംമറക്കാതിരിയ്ക്കണം!
Continue Reading…

കര്‍ണ്ണന്റെ ദാനശീലം


കര്‍ണ്ണന്റെ ദാനശീലം കേള്‍വികേട്ടതാണല്ലോ ?

ഒരിക്കല്‍ അംഗരാജന്‍ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോള്‍ ദ്വാരകധീശ്വന്‍ അദ്ധേഹത്തെ കാണാന്‍ അവിടെയെത്തി.

രത്നങ്ങള്‍ പതിച്ച മനോഹരമായ എണ്ണക്കപ്പ് കണ്ട് ഇഷ്ടപ്പെട്ട ഭഗവാന്‍ കര്‍ണ്ണനോട് ആരാഞ്ഞു “അംഗരാജ ആ കപ്പ്‌ നമ്മുക്ക് തരുമോ ?”

ഇടത്തു കൈയിലിരുന്ന ആ കപ്പ്‌ കര്‍ണ്ണന്‍ ഉടനെ തന്നെ യാദവനായകന് നേരെ നീട്ടി

ദ്വാരകാധീശ്വരന്റെ മുഖം ഇരുണ്ടു അദ്ധേഹം
ചേദിച്ചു “ആരെങ്കിലും ഇടതുകൈ കൊണ്ടു ദാനം നടത്തുമോ കര്‍ണ്ണാ ആ ദാനം അധര്‍മ്മമാണ്. മനസില്ലാമനസോടെ ദാനംചെയ്ന്നവരാണ് അപ്രകാരംചെയ്യുന്നത് “

കര്‍ണ്ണന്‍ തൊഴുകൈകളോടെ മൊഴിഞ്ഞു “ക്ഷമിക്കണം ഭഗവാനെ ഇടതു കൈകൊണ്ടു ദാനംചെയ്തു തെറ്റാണെന്നറിയാം പക്ഷെ ,ഇടതു കൈയില്‍ നിന്നും വലതുകൈയിലേക്ക് മാറുന്നതിനിടെ എന്റെ മനസ് മാറിയാലോ എന്ന് നാം ഭയന്നത് കൊണ്ടാണ് ഇടതുകൈ കൊണ്ടു തന്നെ കപ്പ്‌ അങ്ങേയ്ക്ക് നീട്ടിയത്.

കര്‍ണ്ണ വാക്കുകള്‍ അതീവശ്രദ്ധയോടെ ശ്രവിച്ച
ഭഗവാന്‍ വളരെയധികം സന്തോഷത്തോടെ ആ കപ്പ്‌ സ്വീകരിച്ചു.

നല്ലകാര്യം ചെയ്യാന്‍ തോന്നിയാല്‍ ഉടനടിചെയ്യണം, ആലോചിക്കാന്‍ തുടങ്ങിയാല്‍ അത് ചെയ്യാതിരിക്കാനുള്ള അനേകം തടസ്സവാദങ്ങള്‍ താനേയുണ്ടാവും
Continue Reading…

കണ്ണനു നേദിക്കാന്‍

കണ്ണനു നേദിക്കാന്‍ കദളിപ്പഴം
കണ്ഠത്തിലണിയുവാന്‍ തുളസിഹാരം
തൃക്കൈയ്യില്‍ കരുതുവാന്‍ നറുവെണ്ണയും
നള്‍കുവാന്‍ ഒരു ദിനം അരികിലെത്താം
ഗുരുവായൂരമ്പല നടയിലെത്താം

(കണ്ണനു നേദിക്കാന്‍.....)))

ഓടക്കുഴല്‍ ഞാന്‍ നടയില്‍ വെയ്ക്കാം
ചേലഞ്ചും മയില്‍പ്പീലിയും കരുതാം
വര്‍ണ്ണ പീതാംബരമണിയിക്കാം
സ്വര്‍ണ്ണത്തളയും ഞാന്‍ അന്നു നള്‍കാം
തിരുമെയ്യില്‍ കളഭം ഞാന്‍ ചാര്‍ത്തീടാം

(കണ്ണനു നേദിക്കാന്‍.....)

ഓടി വന്നെന്നെ സ്വീകരിക്കാന്‍ നീ
തിരുനടയില്‍ കാത്തു നിന്നിടുമോ
പരിഭവമൊക്കെ ഞാനോതിടുമ്പോള്‍
മടിയിലിരുന്നതു കേട്ടിടാമോ
മടിയാതെന്നഴല്‍ തീര്‍ത്തിടുമോ

(കണ്ണനു നേദിക്കാന്‍.....)

Continue Reading…

ഭദ്ര കാളീ

*

കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ

മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ

ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ

വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ

ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ

സകാരേ  പി നിരാകാരേ
സാശ്രയേ  പി നിരാശ്രയേ
സ്സംഭ്രതേ  പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ

സഗുണേ  പ്യഗുണേ സാക്ഷാത്
സാഹങ്കാരേ  നഹങ്കൃതേ
സൂക്കഷ്മേ  പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ

പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ

ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ

അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ

സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ

കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ

കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ

ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ

ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ

ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ

സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ

കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ

ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ

കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ

സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ

ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ

ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ

ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ

വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ

കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ

ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ

വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ

കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ

ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ

ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ

ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ

ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ

ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ

സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ

കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ

സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ

ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ

ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ  ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ


ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ

പാതാള ഭദ്രകാളിത്വം
വേതാള ഗള സംസ്ഥിതാ
മഹാ ഭൈരവ കാളീച
ഭദ്ര കാളീ നമോസ്തുതേ

നന്ദേശ്വരീ കൃഷ്ണ കാളീ
തിരസ്കരണ സാക്ഷിണി
ത്വരിയാ ശൂലിനി ച ത്വം
ഭദ്ര കാളീ നമോസ്തുതേ

ഉഗ്രകൃത്യേ പക്ഷി ദുർഗ്ഗേ
ഭ്രമ ദുർഗ്ഗേ മഹേശ്വരീ
രക്തേശ്വരീ ശ്രീ മാതാംഗി
ഭദ്ര കാളീ നമോസ്തുതേ

കുബ്ജികേ രക്ത ചമുണ്ഡേ
വാരാഹി ശ്യാമളേ ജയ
ശ്മശാന കാളീ ശ്രീവിദ്യേ
ഭദ്ര കാളീ നമോസ്തുതേ

അശ്വാരൂഢേ അന്നപൂർണ്ണേ
ബാലേ തൃപുര സുന്ദരീ
സ്വയംവരേ വിഷ്ണുമായേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മ വിഷ്ണു ശിവസ്കന്ദ
യമേന്ദ്രംശ സമുദ്ഭവാഃ
മാതരോ യദവശേ തസ്യയ്
ഭദ്ര കാളീ നമോസ്തുതേ

സുര മനുജ കലാപ പൂജുതായൈ
ഭനുജ ഭടാളി സമൂല
ഖണ്ഡിതായൈ
മനുജ സുര സമൂഹ പാലിതായൈ
പ്രതി ദിന മംബ
നമോ  സ്തു ചണ്ഡികായൈ

സകല ധരണി ദേവ സേവിതായൈ
സതത മമർത്ത്യകുലേന സംസ്തുതായൈ
തദനുകൃത സമസ്തരുദ്ര കാള്യൈ
സമധിക്മംബ നമോ  സ്തു ഭദ്രകാള്യൈ

പരിമഥിത വിരോധി മണ്ഡലായൈ
പരി കലിതോത്തമ ഹസ്തികുണ്ഡലായൈ
സമരവിഹരണൈ കലോഭവത്യൈ
സവിനയമസ്തു നമോ നമോ ഭവത്യൈ

തത്പ്രസീദ മഹാദേവി കണ്ഠേ കാളീ കലാവതി
ഭദ്രം ദേഹിത്വമസ്മഭ്യം ഭദ്രകാളി നമോ  സ്തുതേ

Continue Reading…

ഭദ്രകാളി

ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം*

കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം. അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്‍പര്യം. അപ്പോള്‍ നമ്മള്‍ കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്?

കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?

കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം.

അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.

അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ  സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.

വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ

അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം.

പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.

ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.

അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.

അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.

ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു.

അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.
ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.

അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത
Continue Reading…

സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം

*

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്.
 അത്രി മഹര്‍ഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതില്‍ പ്രധാനം. ദേവന്‍മാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.

അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോല്‍പ്പത്തിയ്ക്ക് കാരണമായി പറയുന്നത്. 

ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല.

പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തില്‍ ഒറ്റയ്ക്കാണെന്ന ചിന്ത മഹര്‍ഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാല്‍ മഹര്‍ഷിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ദേവി ഭര്‍ത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തില്‍ പോകാന്‍ അപേക്ഷിച്ചു. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു.

ഭര്‍ത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാര്‍ഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹര്‍ഷി നാരദന്‍ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാര്‍വ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭര്‍ത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാര്‍ അവരെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂര്‍ത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി.

സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോള്‍ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങള്‍ക്ക് ഭിക്ഷയും ആഹാരവും തരാന്‍. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്റെ ഭര്‍ത്താവിന്റെ പാദ പൂജ ചെയ്ത ജലത്തില്‍ നോക്കി പ്രാര്‍ഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.

ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാര്‍ ഭര്‍ത്താക്കാന്മാരെ പഴയ രൂപത്തില്‍ തിരിച്ചു നല്‍കണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവര്‍ത്തിയില്‍ അവര്‍ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂര്‍ത്തികളെ പഴയ രൂപത്തില്‍ ദേവിമാര്‍ക്ക് തിരിച്ചു നല്‍കി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ദേവേന്ദ്രന്‍ നിര്‍മ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹര്‍ഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തില്‍ ഇന്ദ്രന്‍ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹര്‍ഷിയുടെ പര്‍ണ്ണശാലയിലെത്തിയ ഇന്ദ്രന്‍ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണര്‍ന്ന ഗൗതമമഹര്‍ഷി നേരം പുലര്‍ന്നെന്നു കരുതി പൂജകള്‍ക്കായി തൊട്ടടുത്തുള്ള നദിക്കരയില്‍ പോയി. തുടര്‍ന്ന് ഗൗതമമഹര്‍ഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രന്‍ അഹല്യയെ സമീപിക്കുന്നു. സ്‌നാദിപൂജകള്‍ക്കായി പോയ ഗൗതമഹര്‍ഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പര്‍ണ്ണശാലയില്‍ തിരികെയെത്തുന്നു.

അപ്പോള്‍ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹര്‍ഷി കാണുന്നത്. രോക്ഷാകുലനായ മഹര്‍ഷി ശിലയായി പോകട്ടെയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടെയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികളെ തപസു ചെയ്‌തെന്നും അവര്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നല്‍കിയെന്നുമാണ് വിശ്വാസം. തുടര്‍ന്ന് ഇന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു.

ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്‍കഴിയും ചിത്തിരയും. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവിദേവന്‍മാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

Continue Reading…

വിഷു പുരാണം

        ഭാരതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ സംസ്ഥാനമാണ് കേരളം.
കേരളം ഉണ്ടായതിനെ പറ്റി ഭാഗവത പ്രഭാഷണത്തിൽ കേട്ട ഒരു കഥ  പറയാം.
എല്ലാവർക്കും അറിയാം –പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്.
പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം  തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്.
അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയിൽ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി  നിറഞ്ഞു നിന്നു…..
പരശുരാമൻ  സ്വസ്ഥമായി തപസ്സു ചെയ്തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാർ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തിൽ എത്തപ്പെട്ടു.
അവര് പരശുരാമനോട് ഈ ഭൂമി തങ്ങൾക്കു തരാൻ അപേക്ഷിച്ചു.  പരശുരാമൻ ഈ ഭൂമി അവർക്ക് നല്കിയ ശേഷം തപസ്സു ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി.
പോകും നേരം ബ്രാഹ്മണർ ചോദിച്ചു തങ്ങളെ ക്ഷത്രിയർ ഇനിയും അക്രമിക്കുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന്?
പരശുരാമൻ ഒരു  മന്ത്രം  അവരെ ഉപദേശിച്ചു നല്കി.
എപ്പോൾ നിങ്ങൾ ഈ മന്ത്രം ചൊല്ലി എന്നെ സ്മരിക്കുന്നുവോ ആ നിമിഷം ഞാൻ നിങ്ങടെ സംരക്ഷണത്തിനായി എത്തും എന്ന് വാക്കും നല്‍കി.
ഒരു ജോലിയും ചെയ്യാതെ തന്നെ പ്രകൃതി അവർക്ക് വേണ്ടതെല്ലാം കൊടുത്തു കൊണ്ടിരുന്നു.
അങ്ങിനെ ബ്രാഹ്മണർ വേദമന്ത്രങ്ങളും   പൂജകളും യാഗങ്ങളും മാത്രം ചെയ്തു കൊണ്ട് കാലം കഴിച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞു…. കാലക്രമേണ അവരിൽ പലരും സന്മാർഗ്ഗത്തിൽ നിന്നും വഴിമാറി തുടങ്ങി.
ഒരു ദിവസം ഒരു യാഗം നടന്നു കൊണ്ടിരിക്കെ ചിലര്‍ക്കൊക്കെ സംശയം പരശുരാമൻ ഉപദേശിച്ച മന്ത്രം സത്യം തന്നെയാണോ എന്ന്. അവർ അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.  അവരെല്ലാവരും കൂടി ആ മന്ത്രം ജപിച്ചു.
തൊട്ടടുത്ത നിമിഷം പരശുരാമൻ അവിടെ പ്രത്യക്ഷപ്പെട്ടു!!!
അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം മനസിലായി, അദ്ദേഹം ക്രുദ്ധനായി “നിങ്ങൾ ധിക്കാരികൾ ആയിതീര്‍ന്നിരിക്കുന്നു– ഈ ഭൂമിയിൽ നിന്നും ധര്‍മ്മം നശിച്ചുപോയി, നിങ്ങൾ അലസന്മാരും മടിയന്മാരും ആയതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്, അതുകൊണ്ട് നിങ്ങടെ സകലതും നശിച്ചു പോകട്ടെ” എന്ന് ശപിച്ചു.
എല്ലാവരും കൂടി മാപ്പ് ചോദിച്ചു.
പരശുരാമന് അവരോടു കനിവ് തോന്നി അദ്ദേഹം പറഞ്ഞു ഈ മണ്ണിൽ നിങ്ങള്‍ക്ക് കൃഷിചെയ്യാം; അതിൽ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന ഫലങ്ങൾ മുഴുവനും  (പണം, സ്വര്‍ണം, ……..) ഭഗവാനു സമര്‍പ്പിച്ചിട്ടു ആ പ്രസാദം കൊണ്ട് ആ വര്‍ഷം ജീവിക്കുക.
അന്ന് മുതൽ അവരെല്ലാം കൃഷി ചെയ്യാൻ തുടങ്ങി, കൊയ്ത്തു കഴിഞ്ഞാൽ സകലതും കൂടി ഭഗവാനു സമര്‍പ്പിക്കും.
അതിന്ടെ ഓർമ്മക്കാണ് നമ്മൾ വിഷുക്കണി  വെക്കുന്നത്.
അങ്ങിനെയാണ് വിഷു ഉണ്ടായതെന്നൊരു വിശ്വാസമുണ്ട്‌.
വിഷുവിനു ആദ്യം പറഞ്ഞിരുന്നത് “വിഷ്ണു പൂജ” എന്നായിരുന്നു, കാലക്രമേണ അത് “വിഷു” എന്നായി മാറി.
Continue Reading…

വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധം

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ

കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടുകൊണ്ട് വൈഷ്ണവർ ആരാധിക്കാറുണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ പൂർണ്ണാവതാരമാണ്. എന്നിരുന്നാലും വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്.  വൈഷ്ണവമതം പ്രധാനമായും കൃഷ്ണന്റേയും വിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം ,വല്ലഭ സമ്പ്രദായം, നിമ്പാർക്ക സമ്പ്രദായം എന്നീ ഗണത്തിൽപ്പെട്ടവർ കൃഷ്ണനെ ഒരു സ്വതന്ത്ര ദൈവഭാവത്തിൽ അഥവാ സ്വയംഭഗവാനായാണ് കണക്കാക്കുന്നത്. സ്വാമിനാരായണ സമ്പ്രദായത്തിന്റെ സ്ഥാപകനായ സ്വാമിനാരായണൻ സ്വതന്ത്രരൂപത്തിലാണ് ആരാധിക്കുന്നത്. വൈഷ്ണവമതത്തിലെ പ്രമുഖ ശാഖയായ മഹാകൃഷ്ണവം വേദകാലത്തിലെ വസുദേവർ, ഗോപാലർ, കൃഷ്ണസങ്കല്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

കൃഷ്ണ-വാസുദേവ  (വസുദേവരുടെ പുത്രനായ കൃഷ്ണൻ)  എന്നത് വൈഷ്ണവമതത്തിലേയും കൃഷ്ണസങ്കല്പത്തിലേയും പ്രാചീനമായ ആരാധനാരീതിയാണ്. കൃഷ്ണാരാധാരയിലെ വളരെ പൗരാണികമായ ഒരു രീതിയാണിതെന്ന് വിശ്വസിക്കുന്നു. ഈ രീതി മറ്റ് ആരാധനാരീതികളേക്കാൾ പ്രാചീനമാണെന്നും ഇതുമൂലമാണ് പിന്നീട് വൈഷ്ണവമതത്തിന്റെ ഏകീകരണം നടന്നതെന്നും വിശ്വസിച്ചു പോരുന്നു. ഭാഗവതരീതിയും ബാല കൃഷ്ണ സമ്പ്രദായത്തോടൊപ്പം ഗോപാല സമ്പ്രദായം കൂടി ചേർന്നപ്പോൾ കൃഷ്ണാരാധന ഒരുമ നേടി ഇന്നത്തെ രീതിയിലേക്ക് വളർന്നു. ഈ രീതിയ്ക്ക് പുറത്തുള്ള പലയിടത്തും ഭക്തരെ വാസുദേവകർ എന്ന പേരിൽ അറിയപ്പെടാറുണ്ട്. വൈഷ്ണവത്തിൽ പിന്നീട് ചതുർ-അവതാരാഖ്യാനമായി മാറിയ കൃഷ്ണ-വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹരിവംശത്തിൽ വിശദമാക്കുന്നുണ്ട്. 

ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
Continue Reading…

കാട്ടാളന്‍ മാമുനിയായി


**

      *🔥🔥🙏🏻🔥🔥*

ഒരു കാട്ടാളന്‍..
പോക്കിരി, ദുഷ്ടന്‍, തസ്ക്കരന്‍..
ഭാര്യ: ഒരു ശുദ്രതരുണി
മക്കള്‍:പ്രത്യേകിച്ച് എണ്ണമൊന്നുമില്ല, കിട്ടിയതെല്ലാം ദൈവത്തിന്‍റെ വരദാനം
ജോലി: കാട്ടിലൂടെ വരുന്നവരുടെ കൈയ്യിലുള്ളത് തട്ടി പറിക്കുക, അതു കൊടുത്ത് ഭാര്യയേയും മക്കളെയും സന്തോഷിപ്പിക്കുക.

അങ്ങനെ ഒരു ദിനം..
അന്ന് കാട്ടാളന്‌ ഇരയായി വന്നത് സപ്തമുനികളായിരുന്നു.കാട്ടാളന്‍ ഓപ്പറേഷനു തയ്യാറായി.അവന്‍ സ്ഥിരം ഐറ്റവുമായി മുനിമാരെ സമീപിച്ചു..
പൊട്ടിച്ചിരി, കത്തികാട്ടല്‍, കണ്ണുരുട്ടി കാണിക്കല്‍..
അവന്‍റെ ഫാന്‍സി ഡ്രസ്സ് മൊത്തം കണ്ടിട്ട് സപ്തമുനികള്‍ ചോദിച്ചു:
"എന്ത് പറ്റി?"
ഠിം!!
കാട്ടാളന്‍റെ കാറ്റ് പോയി!!
ഇതെന്ത് ചോദ്യം??
സാധാരണ എല്ലാവരും പേടിക്കുന്നതാ..
ഞെട്ടി നിന്ന കാട്ടാളനോട് മുനിമാര്‍ വീണ്ടും ചോദിച്ചു:
"വത്സാ, നിനക്ക് എന്താണ്‌ പറ്റിയത്?"
വട്ടാണോ??
ഇത് വ്യംഗ്യാര്‍ത്ഥം!!
കാട്ടാളന്‍ വിക്കി വിക്കി പറഞ്ഞു:
"ഞാന്‍ വത്സനല്ല, ഒരു കള്ളനാ"
ഓഹോ..
"എന്തിനാണ്‌ കള്ളാ ഈ പരാക്രമം?"
"ഭാര്യയേയും മക്കളെയും തീറ്റിക്കാന്‍" കള്ളന്‍ മറുപടി നല്‍കി.

ഈ ചെയ്ത് കൂട്ടുന്ന പാപത്തിന്‍റെ ഫലം ഒറ്റക്കാണോ അതോ ഫാമിലി മൊത്തത്തിലാണോ അനുഭവിക്കുന്നത് എന്ന മുനിമാരുടെ ചോദ്യത്തിനു മുമ്പില്‍ കാട്ടാളന്‍ പരുങ്ങി.അത് അറിയുന്ന വരെ തങ്ങള്‍ ഇവിടെ നില്‍ക്കാം എന്ന മുനിമാരുടെ വാക്കിനെ മാനിച്ച് കാട്ടാളന്‍ വീട്ടിലെത്തി.എന്നിട്ട് ശുദ്രതരുണിയോട് ചോദിച്ചു:
"ഡാര്‍ളിംഗ്, ഞാന്‍ ഈ ചെയ്യുന്ന പാപഫലം നീയൂടെ അനുഭവിക്കുമോ?"
ആ ചോദ്യം കേട്ടതും ഡാര്‍ളിംഗ് ഒരു രണ്ട് വരി പാട്ട് പാടി:

"താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരു"

സംഭവം സിംപിള്‍!!
താങ്കള്‍ കൊന്നോളു, കൊള്ളയടിച്ചോളു..
അങ്ങനെ കിട്ടുന്നതെല്ലാം ഞാനും കുട്ടികളും കൂടി കഴിച്ചോളാം.
പിന്നെ പാപഫലം..
അതൂടെ ഞങ്ങളെടുത്താല്‍ താങ്കള്‍ ഒന്നുമില്ലാത്തവനായി പോകില്ലേ??
അതിനാല്‍ അത് താങ്കള്‍ക്ക്!!
കാട്ടാളന്‍ കോമാളിയായി..
പണ്ട് ഉപദ്രവിക്കപ്പെട്ടവരെല്ലാം അദ്ദേഹത്തിനു ചുറ്റും വന്ന് കൊഞ്ഞനം കുത്തി കാട്ടി!!

സപ്തമുനിമാരുടെ കാല്‍ക്കല്‍ പൊട്ടിക്കരഞ്ഞു വീണ കാട്ടാളനെ പിടിച്ച് ഒരിടത്തിരുത്തിയട്ട് മുനിമാര്‍ ഒരു മന്തം ഉപദേശിച്ചു:
"മരാ മരാ"
അദ്ദേഹം അത് തുടര്‍ച്ചയായി ചൊല്ലുകയും, ആ ഉച്ചാരണം 'രാമ രാമ' എന്നായി മാറുകയും ചെയ്തു.അദ്ദേഹത്തിനു ചുറ്റും ചിതല്‍പുറ്റ് നിറഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം അത് വഴി വന്ന സപ്തമുനിമാര്‍ ആ വാല്മീകത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്തിറക്കുകയും, വാല്മീകി എന്ന് നാമകരണം ചെയ്യ്കയും ചെയ്തു.

രാമനാമ പ്രഭാവത്താല്‍ മാമുനിയായി തീര്‍ന്ന ഈ വാല്മീകിയാണ്‌ പില്‍ക്കാലത്ത് രാമായണം എഴുതിയത്.ഇദ്ദേഹം രാമനെ കണ്ട് മുട്ടുന്നത് ഭഗവാന്‍റെ വനവാസ കാലത്തായിരുന്നു.
ഓര്‍മ്മയില്ലേ??
നഗരവാസികളെ ഉപേക്ഷിച്ച് ഗംഗാതടത്തിലെത്തിയ ശ്രീരാമനെ..
അന്ന് അവിടെ അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്, പരമഭക്തനായ ഗുഹനായിരുന്നു.ഗംഗാ ദേവിയോട് വനവാസത്തിനുള്ള അനുവാദം സീതാദേവി നേടിയ ശേഷം, ഗുഹന്‍ അവരെ ഭരദ്വാജാശ്രമത്തിലെത്തിച്ചു.അവിടുന്ന് രാമലക്ഷ്മണന്‍മാരും സീതാദേവിയും വാല്മീകാശ്രമത്തിലെത്തി.
അവിടെ വച്ച് വാല്മീകി തന്‍റെ പൂര്‍വ്വകഥ രാമനോട് പറഞ്ഞു, കൂട്ടത്തില്‍ ഈ കണ്ട് മുട്ടലിലെ സന്തോഷം പ്രകടിപ്പിക്കാനും മുനി തയ്യാറായി:

"രാജീവലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായ മൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ"

അതിനു ശേഷം മുനിയുടെ ഉപദേശപ്രകാരം ചിത്രകൂടത്തില്‍ ശാല കെട്ടി സീതാദേവിയോടും, ലക്ഷ്മണകുമാരനും ഒപ്പം രാമഭഗവാന്‍ വനത്തിലെ താമസം തുടങ്ങി.
Continue Reading…

സുദ്യുമ്നസ്തുതി

തത: പുരൂരവാ ജജ്ഞേ ഇളായാം കഥയാമി വ:
ബുധപുത്രോfതി ധര്‍മ്മാത്മാ യജ്ഞകൃദ്ദാന തത്പര:
സുദ്യുമ്നോ നാമ ഭൂപാല: സത്യവാദീ ജിതേന്ദ്രിയ:
സൈന്ധവം ഹയമാരുഹ്യ ചചാര മൃഗയാം വനേ
    

🔥🔥🔥🌞🔥🔥🔥

സൂതന്‍ തുടര്‍ന്നു: ഇളയില്‍ ബുധന്റെ പുത്രനായാണ്‌ പുരൂരവസ്സിന്റെ ജനനം. സുദ്യുമ്നന്‍ ഉത്തമനായ ഒരു രാജാവായിരുന്നു. ഒരു ദിവസം അദ്ദേഹം നായാട്ടിനായി കാട്ടിലേയ്ക്ക് പോയി. കുണ്ഡലമണിഞ്ഞും അദ്ഭുതകരമായി കൊമ്പില്‍ത്തീര്‍ത്ത വില്ലില്‍ ശരംതൊടുത്തും രാജാവ്  അനേകം മൃഗങ്ങളെ കൊന്നൊടുക്കി. മുയല്‍, പോത്ത്, പുലി, കരിമാന്‍, എന്നുവേണ്ട ഭക്ഷണയോഗ്യമായ അനേകം മൃഗങ്ങളും രാജാവിന്റെ അമ്പിന്നിരയായി. അദ്ദേഹം മേരുപര്‍വ്വതസാനുവിലുള്ള അതിമനോജ്ഞമായ കുമാരവനത്തില്‍  പ്രവേശിച്ചു. അശോകം, ഇലഞ്ഞി, പന, പ്ലാവ്, കടമ്പ്, ചമ്പകം, മാവ് മുതലായ മരങ്ങള്‍ അവിടെ കൂട്ടമായി നില്‍ക്കുന്നു. വായുവില്‍ മുല്ലപ്പൂവിന്റെ ഗന്ധവും നിറഞ്ഞിരിക്കുന്നു. തെങ്ങ്, വാഴ, പിച്ചി, കുറിഞ്ഞി, തൂമുല്ല മുതലായ സസ്യജാലങ്ങളും, കുളക്കോഴി, മൂളിപ്പാട്ട് പാടുന്ന വണ്ടുകള്‍, കുയില്‍നാദം, കാറ്റൂതുന്ന മുളങ്കാടിന്റെ പാട്ട് എല്ലാം കണ്ടും കേട്ടും രാജാവും കൂട്ടരും സന്തോഷത്തോടെ കുമാരവനത്തില്‍ പ്രവേശിച്ചതും സുദ്യുമ്നന്‍ പെട്ടെന്നൊരു സ്ത്രീയായി മാറി. തന്റെ കുതിരയും ഇപ്പോള്‍ പെണ്‍കുതിരയായിരിക്കുന്നു.! എന്താണ് സംഭവിച്ചതെന്നു പരിഭ്രമിച്ചും ലജ്ജിച്ചും രാജാവ് ഇനിയെങ്ങിനെ നാട്ടിലേയ്ക്ക് തിരിച്ചുപോവും എന്ന് ചിന്തിച്ചു വിഷമിച്ചു. 'ആരാണെന്നെ ചതിച്ചത്? ഞാന്‍ ഇനി രാജ്യമെങ്ങിനെ ഭരിക്കും?'

രാജാവ് കാട്ടിനുള്ളില്‍ കയറിയ ഉടനെ സ്ത്രീരൂപിയാകാന്‍ കാരണമെന്തെന്ന് മുനിമാര്‍ ചോദിച്ചപ്പോള്‍ സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ പരമശിവനെ ദര്‍ശിക്കാന്‍ സനകാദിമുനിമാര്‍ വന്നുചേര്‍ന്ന സമയം ശംഭുവും പാര്‍വ്വതിയും കാമക്രീഡയില്‍ ആമഗ്നരായി ലയിച്ചിരിക്കുകയായിരുന്നു. നഗ്നയായി തന്റെ കണവനുമായി രമിച്ചിരുന്ന പാര്‍വ്വതി മുനിമാരെക്കാണ്ട് അത്യധികം ലജ്ജയോടെ പെട്ടെന്ന് തന്റെ ചേല വാരിയുടുത്തു. ഈ രംഗം ഒരുനോക്കു കണ്ട മുനിമാര്‍ പെട്ടെന്ന് തന്നെ അവിടം വിട്ടു നാരായണാശ്രമത്തിലേക്ക് പോയി. തന്റെ പ്രിയതമയുടെ ലജ്ജയും ഖേദവും കണ്ട് അതിനൊരു ശമമുണ്ടാക്കാന്‍ മഹാദേവന്‍ പറഞ്ഞു: 'ഇന്നുമുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്നവര്‍ എല്ലാവരും പെണ്ണായിപ്പോകട്ടെ!' ഈ ശാപവൃത്താന്തമറിയാതെയാണ് സുദ്യുമ്നന്‍ പരിവാരസമേതം കുമാരവനത്തില്‍ പ്രവേശിച്ചത്.

നാണക്കേടോര്‍ത്ത് ആ രാജാവ് നാട്ടിലേക്ക് തിരിച്ചുപോയില്ല. അവിടെ ചുറ്റിക്കറങ്ങി ഒടുവില്‍ ‘ഇള’ എന്ന പേര് സ്വീകരിച്ചു സ്ത്രീയായി ജീവിതം തുടങ്ങി. ആ കാട്ടിലേയ്ക്ക് മൃഗയാവിനോദത്തിനെത്തിയ ബുധന്‍ ഇളയെക്കണ്ട് പ്രണയവിവശനായി. അവള്‍ക്കും ബുധനില്‍ കാമമുളവായി. അവരുടെ സംയോഗത്താല്‍ പുരൂരവസ്സ് എന്ന് പേരായ ഒരു സുപുത്രന്‍ ജനിച്ചു. ഇള അവിടെവച്ച് വസിഷ്ഠമുനിയെ സ്മരിച്ചമാത്രയില്‍ ഗുരു അദ്ദേഹത്തെ അനുഗ്രഹിക്കാനായി ഭഗവാന്‍ ശങ്കരനെ സംപ്രീതനാക്കി. വസിഷ്ഠന്‍ ഭഗവാനോട് വരമായി ചോദിച്ചത് സുദ്യുമ്നന്റെ പൌരുഷം വീണ്ടു കിട്ടാനാണ്‌. എന്നാല്‍ ഒന്നരാടം മാസം ഇളയായും സുദ്യുമ്നനായും രാജാവിന് ജീവിക്കാം എന്ന വരമാണ് പരമശിവന്‍ നല്‍കിയത്.

രാജാവ് കൊട്ടാരത്തില്‍പ്പോയി ഭരണം തുടങ്ങി. ആണായിരിക്കുമ്പോള്‍ രാജ്യഭാരവും പെണ്ണായിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒളിച്ചും അദ്ദേഹം കഴിഞ്ഞുവന്നു. ഇതറിഞ്ഞ ജനം രാജാവിനെ നിന്ദിച്ചു സംസാരിച്ചു തുടങ്ങി. അതിനാല്‍ യൌവനമായപ്പോള്‍ത്തന്നെ മകനായ പുരൂരവസ്സിനു രാജ്യഭാരം നല്‍കി അദ്ദേഹം വാനപ്രസ്ഥനായി. അദ്ദേഹം നാരദനില്‍ നിന്നും നവാക്ഷരമന്ത്രദീക്ഷയെടുത്ത് ഭക്തിയോടെ ദേവിയെ ഉപാസിച്ചു. മദ്യപാനത്താല്‍ ചുവന്നു തുടുത്ത കണ്ണുകളോടെ ദേവി സിംഹാരൂഢയായി അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഇള ദേവിയെ സ്തുതിച്ചു: 'ഉപാസിക്കുന്നവര്‍ക്ക് അഭികാമ്യമായ രൂപത്തില്‍ അവിടുന്നെനിക്ക് പ്രത്യക്ഷയായിരിക്കുന്നു. ദേവഗണങ്ങള്‍ ആശ്രയിക്കുന്ന അഭീഷ്ടവരദായകമായ അവിടുത്തെ പദകമലത്തെ ഞാനിതാ നമസ്കരിക്കുന്നു. ഈ ലോകത്ത് അവിടുത്തെ മഹത്വം മനുഷ്യനായി ജനിച്ച ആര്‍ക്കാണറിയാനാവുക? മുനിമാരും ദേവന്മാരും ആ രൂപത്തില്‍ മുഗ്ദ്ധരാണ്. അവിടുത്തെ ദയയും ഐശ്വര്യവും എത്ര അത്ഭുതകരം! ത്രിമൂര്‍ത്തികളും ഇന്ദ്രാദി ദേവന്മാരും അഷ്ടവസുക്കളും പോലും അവിടുത്തെ പ്രഭാവം അറിയാത്തവരാണ്. പിന്നെ സാധാരണക്കാരായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? വിഷ്ണുവിന് അവിടുത്തെ സാത്വികാംശത്തെ അറിയാം. ബ്രഹ്മാവിന് രാജസാംശത്തെയും രുദ്രന് താമസാംശത്തെയും അറിയാം. എന്നാല്‍ അമ്മയെ സമഗ്രനിര്‍ഗ്ഗുണയായി അറിയുന്നവര്‍ ആരുണ്ട്? മന്ദബുദ്ധിയായ ഞാന്‍ അതിനു യോഗ്യനല്ലെങ്കിലും അടുത്തെ കൃപ എന്തെന്ന് ഇന്ന് ഞാനറിഞ്ഞു.

പൂമങ്കയായ ലക്ഷ്മീദേവി തന്നെ വരിച്ചിട്ടും വിഷ്ണുദേവന്‍ പൂര്‍ണ്ണമായും സംതൃപ്തനല്ല. ഇവളെ വരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന സംശയമാകാം അതിനു കാരണം. നിന്റെ കൈകള്‍ പാദസേവ ചെയ്യുന്നതിനാലാകണം മധുസൂദനന്റെ പാദങ്ങള്‍ക്ക് ഇത്ര പവിത്രത. അശോകത്തെപ്പോലെ അവിടുത്തെ കാലടികളുടെ താഡനമേല്‍ക്കാന്‍ പരമപുരുഷനായ ഹരി പോലും കൊതിക്കുന്നു. എന്നാല്‍ അവിടുന്നു കോപിഷ്ഠയാകുമ്പോള്‍ അവിടുത്തെ പ്രശാന്തയാക്കാന്‍ ആ ഭഗവാന്‍ തന്നെ അവിടുത്തെ കുമ്പിടുന്നു. കാര്‍മേഘത്തില്‍ മിന്നല്‍പ്പിണരുകള്‍ എന്നപോലെ ആ പരമപുരുഷന്റെ മാറില്‍ അവിടുന്നമരുന്നു. അതായത് ആ ജഗദീശനെ അവിടുന്നു വാഹനമാക്കിയിരിക്കുന്നു! കോപിഷ്ഠയായി ദേവി ആ ഭഗവാനെ കൈവെടിഞ്ഞാല്‍പ്പിന്നെ അദ്ദേഹം ശക്തിഹീനന്‍ തന്നെ. ശ്രീയൊഴിഞ്ഞ നിര്‍ഗ്ഗുണ പുരുഷനെ ആര്‍ക്കും വേണ്ട. അവിടുത്തെ ആശ്രയിക്കുന്ന ബ്രഹ്മാദികളായ ദേവന്മാര്‍ വാസ്തവത്തില്‍ സ്ത്രീകളാണ്. അവിടുത്തെ പ്രസാദിപ്പിച്ച് അവര്‍ പുരുഷത്വം നേടിയതാണെന്നു തോന്നുന്നു. 

അവിടുത്തെ പ്രഭാവം എങ്ങിനെ വര്‍ണ്ണിക്കും? അമ്മേ, അവിടുന്ന് സ്ത്രീയോ പുരുഷനോ? സഗുണയോ നിര്‍ഗ്ഗുണയോ? അമ്മേ, ഞാന്‍ അവിടുത്തെ സദാ ധ്യാനിക്കുന്നു, നമസ്കരിക്കുന്നു. അമ്മയില്‍ അചഞ്ചല ഭക്തിയുണ്ടാവാന്‍ എന്നെ അനുഗ്രഹിക്കേണമേ! 

*ഇങ്ങിനെ സ്തുതിച്ച രാജര്‍ഷിക്ക് ദേവി ആത്മസായൂജ്യം നല്‍കി*
Continue Reading…

ഭാഗ്യസൂക്തം:

***************

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.

ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.

സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു. 

Continue Reading…

ലക്ഷ്‌മീ ഭഗവതിയും ജ്യേഷ്‌ഠാ ഭഗവതിയും

ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അതില്‍ വസിക്കുന്നവരുടെ കൈകളില്‍ത്തന്നെയാണ്‌. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്‌തുക്കള്‍ സ്‌ഥിരമായി മുറികള്‍ക്കുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
കുട്ടികളെ കൃത്യമായി ദിനചര്യകള്‍ പാലിക്കുന്നതിന്‌ പരിശീലിപ്പിക്കുക. ദൈവവിശ്വാസം, സ്‌നേഹം ഇവ കുട്ടികളില്‍ ദൃഢമാക്കുക. മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നത്‌ ഒഴിവാക്കുക; വിശിഷ്യാ കുട്ടികളുടെ സാന്നിധ്യത്തില്‍.

*പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക. അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള്‍ വെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളയുക.*
*ശേഷം ജലം തളിച്ച്‌ പരിസരം ശുദ്ധമാക്കി പൂമുഖത്ത്‌ നിലവിളക്ക്‌ കൊളുത്തുക. സന്ധ്യാനാമം ജപിക്കുക. ഇതായിരുന്നു രീതി. പുകകണ്ട്‌ തൃപ്‌തിപ്പെട്ട്‌ ജ്യേഷ്‌ഠ വെളിയില്‍ നില്‍ക്കുകയും ശുദ്ധിയും വൃത്തിയും നിലവിളക്കും നാമജപവും ഇഷ്‌ടപ്പെട്ട്‌ ലക്ഷ്‌മീഭഗവതി ഗൃഹത്തില്‍ പ്രവേശിക്കയും ചെയ്യുന്നു. ഇതാണ്‌ വിശ്വാസം.രണ്ടുപേരും ഭഗവതിമാര്‍ തന്നെ. ഒരാള്‍ ഐശ്വര്യത്തിന്റെ ദേവതയും മറ്റേയാള്‍ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടുകളുടേയും ദേവതയും. പാലാഴിമഥനകഥ ഏവര്‍ക്കും അറിയാവുന്നതാണല്ലേ*

*ദേവന്മാര്‍ക്കുണ്ടായ ജരാനരകള്‍ മാറ്റുന്നതിനായി അമൃതു കഴിക്കണം എന്നുവന്നപ്പോള്‍ അമൃതിനുവേണ്ടി പാലാഴി കടഞ്ഞു. മന്ദരപര്‍വ്വതത്തെ കടകോലാക്കി അമൃതിനുവേണ്ടി പാലാഴി കടഞ്ഞു. മന്ദരപര്‍വ്വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി പാലാഴി കടഞ്ഞപ്പോള്‍ പലദിവ്യ വസ്‌തുക്കളും ലഭിച്ചു. ആ സമയം പാലാഴിയില്‍ നിന്നും ഉത്ഭവിച്ചതാണ്‌ ലക്ഷ്‌മീദേവിയും ജ്യേഷ്‌ഠയും.ലക്ഷ്‌മിയെ വിഷ്‌ണുഭഗവാന്‍ തന്റെ പത്നിയായി സ്വീകരിച്ചു. ജ്യേഷ്‌ഠയെ (മൂശേട്ട എന്നും പറയുന്നു) ദുര്‍മ്മാര്‍ഗികളിലും വൃത്തിയും വെടിപ്പും ഇല്ലാത്തിടത്തും മദ്യപാനം ചൂതുകളി ഇവ ഉള്ളിടത്തും വസിക്കുന്നതിന്‌ അനുവദിച്ചു.അതിനെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ ഈ കഥ.*

*ഒരിക്കല്‍ ലക്ഷ്‌മീഭഗവതിയും ജ്യേഷ്‌ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി. ഗ്രാമത്തിലെ തെരുവില്‍ക്കൂടി അവരങ്ങനെ കഥകള്‍ പറഞ്ഞു നടക്കുകയാണ്‌. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്‍നിന്നും അതിമധുരമായ സ്വരത്തില്‍ ഒരാള്‍ ദേവിസ്‌തുതികള്‍ ആലപിക്കുന്നത്‌ കേട്ടു.
രണ്ടുപേരും അതില്‍ ലയിച്ച്‌ അവിടെനിന്നു. അപ്പോള്‍ ജ്യേഷ്‌ഠ പറഞ്ഞു: 'അനുജത്തീ നിന്നെ സ്‌തുതിച്ചു കൊണ്ടുള്ള കീര്‍ത്തനം ആരോ ആലപിക്കുന്നത്‌ കേട്ടില്ലേ? അത്‌ കേട്ടിട്ടും നീ എന്താണ്‌ അവിടെത്തന്നെ നില്‍ക്കുന്നത്‌. ഒന്ന്‌ കയറിയിട്ടു വരൂ.''
'ശരി' എന്ന്‌ പറഞ്ഞ്‌ ലക്ഷ്‌മീദേവി ആ ഭവനത്തിലേക്ക്‌ കയറാന്‍ ഒരുങ്ങി. എന്നാല്‍ നടവാതില്‍ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച്‌ നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു. നായ്‌ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്‍ജ്‌ജ്യവസ്‌തുക്കള്‍ അവിടവിടെ വീണു കിടന്നിരുന്നു. കോഴികള്‍ അതെല്ലാം ചികഞ്ഞു നടക്കുന്നു.
കുളിക്കാതെയും വൃത്തിയില്ലാതെയും അല്‌പ വസ്‌ത്രധാരികളായ രണ്ടുമൂന്നു കുട്ടികള്‍ ഇവയുടെ ഇടയില്‍ക്കൂടി തമ്മില്‍ത്തല്ലി നടക്കുന്നു. പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരുന്നു. അതില്‍ ഒരു പശു എല്ലും തോലുമായിനിന്ന്‌ കരയുന്നു. ഗൃഹനാഥ തലയ്‌ക്ക് കൈയും കൊടുത്ത്‌ പാടുന്ന ആളിനെ ശകാരിച്ചുകൊണ്ടിരിക്കുന്നു. ഈയൊരവസ്‌ഥയില്‍ ലക്ഷ്‌മീദേവിക്ക്‌ അങ്ങോട്ട്‌ നോക്കുന്നതിനുപോലും സാധിച്ചില്ല. ദേവി ജ്യേഷ്‌ഠയോട്‌ പറഞ്ഞു: ''ദേവീ ഇത്‌ എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക്‌ പറ്റിയ സ്‌ഥലമാണ്‌.*

'അതെയോ' എന്ന ചോദിച്ച്‌ സന്തോഷത്തോടുകൂടി ജ്യേഷ്‌ഠ ആ വീടിനുള്ളിലേക്ക്‌ കാലെടുത്തുവച്ചതും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തുവീണ്‌ ചത്തു. തുടര്‍ന്ന്‌ അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ്‌ കേട്ടത്‌.രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്നെ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ മറ്റൊരു വീട്ടില്‍നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില്‍ കേട്ടു.

അതെന്താണെന്ന്‌ അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്‌മീദേവിയാണ്‌ അകത്തേക്ക്‌ കയറിയത്‌. അവിടെക്കണ്ട കാഴ്‌ചകള്‍ ദേവിയെ സന്തോഷഭരിതയാക്കി. വീടും പരിസരവും തൂത്ത്‌ ചാണകം തളിച്ച്‌ ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത്‌ നിലവിളക്ക്‌ കത്തിച്ചുവച്ചിരിക്കുന്നു.
ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന്‌ നാമം ജപിക്കുന്നു. തൊഴുത്തിലേക്ക്‌ നോക്കിയ ദേവി വളരെ സന്തോഷവതിയായി. കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്‌. ആ വീട്ടമ്മ അതിന്റെ വീര്‍ത്ത വയറില്‍ തലോടിയും സമാധാനിപ്പിച്ചും ഈശ്വരനാമം ഉരുവിട്ടുകൊണ്ട്‌ നില്‍ക്കുന്നു. ലക്ഷ്‌മീദേവി ആ മുറ്റത്തേക്ക്‌ കാലെടുത്തുവച്ചതും പശു പ്രസവിച്ചതു
Continue Reading…

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates