*ബ്രാഹ്മണൻ*-*മോക്ഷം*-*കോശങ്ങൾ*
*ബ്രാഹ്മണര്‍*:
ബ്രഹ്മത്തെ ശരിയായി അിറയുന്നവരാണ് ബ്രാഹ്മണര്‍. *ബ്രാഹ്മണ്യം നിറഞ്ഞവരാണ് ബ്രാഹ്മണര്‍*.
*വിശ്വകര്മ്മാക്കള്‍*:
*വിശ്വത്തെ ശരിയായി ചമയ്ക്കുവാന്‍ കഴിവുള്ളവരാണ് വിശ്വകര്മ്മാക്കള്‍*.
*പൂണൂല് ധരിച്ചവരെല്ലാം ബ്രാഹ്മണരോ വിശ്വകര്മ്മാക്കളോ അകാന്‍ തരമില്ല*.
പൂണൂല് ധരിക്കുമ്പോള്‍ അവിടെ അത് ധരിക്കുകയല്ല *മറിച്ച് ബ്രഹ്മമാകുന്ന ആ ബ്രഹ്മസൂത്രത്തില്‍ ഒരു മണിയായി നമ്മുടെ ശരീരത്തെ കോര്ക്കപ്പെടുകയാണ് ചെയ്യുന്നത്*.
*മോക്ഷം*:
മോക്ഷത്തിന് *അവസാനത്തെ ചിന്ത വളരെ പ്രധാനമാണ്*.
*കള്ളന് രാത്രിയില്‍ ഏതു നാഴികയില്‍ വരുന്നു എന്നറിയായ്കയാല്‍ ഉണര്‍ന്നിരിപ്പിന്‍*. *നീ ഇന്ന് എന്നോടു കൂടി പറുദ്ദീസയില്‍ ഇരിക്കും*.
ഇവ ബൈബിള്‍ ഉദ്ധരിണികളാണ്.
മണവാളനെ എതിരേല്ക്കുവാന് പത്ത് കന്യകന്മാര്‍ പുറപ്പെട്ട ഒരു ഉപമ യേശു ബൈബിളില്‍ പറയുന്നു. ‘ അവസാന നിമിഷം വരുന്നത് നിനക്കറിയില്ല. ആ നിമിഷത്തിനുവേണ്ടി കാത്തിരിക്കരുത്. എല്ലാ സമയത്തും എന്നെ തന്നെ ധ്യനിച്ചിരിക്കുക. അതായിരിക്കട്ടെ നിന്റെ പ്രബലമായ സംസ്കാരം.
*നിനക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. കണ്ണീര് പൊഴിക്കേണ്ടി വരില്ല. കണ്ണുനീര് പൊഴിക്കേണ്ടി വരികയാണെങ്കില്‍ അവ ആനന്ദത്തിന്റേയും പ്രേമത്തിന്റേയും ആയിരിക്കും*. *ഇത് ഭഗവത് ഗീതയിലെ വരികളാണ്*.
കര്മ്മ ബന്ധം വരുന്നത് പ്രവര്‍ത്തിയാലല്ല മിറച്ച് അത് ലക്ഷ്യത്തില്‍ അധിഷ്ഠിതമായിരിക്കണം.
*നമ്മുടെ സങ്കല്പം മനസ്സാക്ഷിയില്‍ പതിപ്പിക്കുന്ന വാസനയാണ് കര്‍മ്മം*.
വാസനകള്‍ ഭാവങ്ങളുമായി സമ്മേളിച്ചുകൊണ്ട് കര്‍മ്മങ്ങള്‍ സൃഷ്ടിച്ചെടക്കുന്നു.
മോക്ഷത്തില്‍ *മോ* എന്നാല്‍ മോഹം എന്നും, *ക്ഷ* എന്നാല്‍ ക്ഷയിക്കുക അല്ലെങ്കില്‍ ഇല്ലാതാകുക എന്നര്ത്ഥം.
*അപ്പോള്‍ മോക്ഷം എന്നാല്‍ മോഹം ഇല്ലാതായി തീരുക എന്നര്ത്ഥം*.
*മരണവും ജനനവും*:
ഊര്ജ്ജ തന്ത്രത്തില്‍ *തെര്മോ ഡൈനാമിക്സ്* എന്നൊരു സിദ്ധാന്തമുണ്ട്.
അതിന് പ്രകാരം *ഊര്ജ്ജം ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല*.
മനസ്സ് അഥവാ ആത്മാവ് ഒരു ഊര്ജ്ജമാണ്.
*മരണവും ഉറക്കവും സമാനമാണ്*.
ഉറങ്ങുന്ന സമയം *മുഴുവന്‍ ചേതനയും, ശ്രദ്ധയും, മനസ്സും കുറേശ്ശെ കുറേശ്ശെയായി ചുരുങ്ങുന്നു*.
പിന്നിട് ഒന്നായി *ബാഹ്യാനുഭവങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞ് പരിപൂര്ണ്ണ ശൂന്യതയിലേക്ക് പോകുന്നു*.
ഉണരുമ്പോള്‍ ചുരുങ്ങിപ്പോയ ചേതന ഓരോന്നായി വികസിക്കുവാന്‍ തുടങ്ങുന്നു.
*ഉറങ്ങുന്നതിന് തൊട്ടു മുമ്പുണ്ടായിരുന്ന ഏറ്റവും ഒടുവിലത്തെ ചിന്തയാണ് ഉണരുമ്പോള്‍ ആദ്യം വരുന്നത്*.
ഉദാഹരണമായി *രാത്രിയില്‍ കിടക്കുവാന് പോകുന്ന സമയം നാളെ രാവിലെ ഗുരുവായൂര്‍ക്ക് പോകണമെന്ന ആഗ്രഹത്തോടുകൂടി ഉറങ്ങുവാന്‍ കിടക്കുന്നു*.
പിറ്റേന്നു രാവിലെ ഉണരുമ്പോള്‍ തന്നെ *ഗുരുവായൂര്‍ ചിന്തയാണ് ആദ്യം നമ്മളില്‍ എത്തുക*.
ചിന്തകളും, വാസനകളും, ആസക്തികളും ആയി നിറഞ്ഞു നില്ക്കുന്ന നമ്മുടെ മനസ്സ് ഒരു ഊര്ജ്ജമാണ്.
*ഈ ഊര്ജ്ജത്തെ നശിപ്പിക്കുവാനോ, ഇല്ലാതാക്കുവാനോ നമുക്കോ, അഥവ മറ്റുള്ളവര്ക്കോ കഴിയില്ല*. ഫിസിക്സില്‍ ന്യൂട്ടന്റെ സിദ്ധാന്തവും അതിനെ പിന് താങ്ങുന്നുവല്ലോ.
*ഊര്ജ്ജത്തെ സൃഷ്ടിക്കുവാനോ, നശിപ്പിക്കുവാനോ കഴിയുകയില്ല* എന്നാണല്ലോ ന്യൂട്ടന്റെ സിദ്ധാന്തം.
അപ്പോള്‍ *നമ്മുടെ കര്മ്മ ഫലം തിരുത്തുവാന്‍ കഴിയുകയില്ല*.
അപ്പോള്‍ രോഗ ദുരിതാദികളെല്ലാം അനുഭവിച്ച് തീര്‍ക്കണമല്ലോ. അതിനു പരിഹാരമില്ലേ.
*ഒരു ഊര്ജ്ജത്തെ മറ്റൊരു ഊര്ജ്ജമാക്കി മാറ്റാമെന്ന് ശാസ്ത്രം അനുശാസിക്കുന്നുണ്ടല്ലോ*.
അതു പ്രകാരമാണ് ചിലര്‍ പൂജ-തന്ത്രാദി വിധികള്‍ ഉപയോഗിച്ചു കൊണ്ടും, മറ്റു ചിലര്‍ നമ ജപാദികള്‍ കൊണ്ടും, പ്രാര്‍ത്ഥനകള്‍ കൊണ്ടും പ്രശ്ന പരിഹാരം തേടുന്നത്*.
ഈ ഓരോ പ്രവര്ത്തികളും ഊര്ജ്ജം തന്നെയാണ്. തെറ്റുകള്ക്കുള്ള പ്രായശ്ചിത്തവും ഊര്ജ്ജം തന്നെയാണ്*.
ഒരു ഊര്‍ജ്ജത്തിന് പരിഹാരമായി മറ്റൊരു ഊര്ജ്ജം. *ഇവിടെ ദൈവികതയെ യുക്തിവാദികള്‍ കൂട്ടി കുഴക്കേണ്ടതില്ല*.
*അന്ത്യനിമിഷങ്ങളില്‍ മനസ്സില്‍ വരുന്ന വാസനകള്‍ ഏറ്റവും പ്രബലമായതുകൊണ്ട് മനസ്സ് അഥവാ ആത്മാവ് അതിനനുസരിച്ചുള്ള ശരീരം സ്വീകരിച്ച് ജന്മമെടുക്കുന്നു*.
ഉദാഹരണമായി എലിക്ക് പൂച്ചയോടുള്ള ഭയം നിമിത്തം എലി പൂച്ചയായി ജന്മമെടുക്കുന്നു.
*പുരാണങ്ങളില്‍ ഇതിന് ഒരു കഥയുണ്ട്*.
ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനായി കാട്ടില്‍ പോയി. അദ്ദേഹത്തിന് അനാഥയായ ഒരു മാന്കുട്ടിയെ ലഭിച്ചു. അതിനേയും കൂട്ടി രാജവ് കൊട്ടാരത്തില്‍ വന്നു. അതിനെ സദാ സമയം പരിലാളിച്ചുകൊണ്ടിരുന്നു.
അതിനു ശേഷം രാജാവിന് രാജ്യാദികാര്യങ്ങളില് ശ്രദ്ധയും താല്പര്യവും ഇല്ലാതായി. ഭരണകാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു.
അവസാനം മാന്‍ കുട്ടി ചത്തു. *മാന്‍ കിടാവിന്റെ വേര്പാടോടു കൂടി രാജാവിന് ആധിയും വ്യാധിയും വര്ദ്ധിച്ചു*.
രാജാവിന്റെ ഏക ചിന്ത മാന്കുട്ടി മാത്രമായിരുന്നു. തുടര്‍ന്ന് അദ്ദേഹം തീപ്പെട്ടു.
*പിന്നീട് അദ്ദേഹം ഒരു മാനായി ജനിച്ചു*.
ഇതു പോലെ മറ്റൊരു കഥയുണ്ട്.
വയസ്സായ ഒരു പിതാവ് അന്ത്യ സമയത്ത് മകനായ നാരായണനെ വിളിച്ചുകൊണ്ട് അന്ത്യശ്വാസം വലിച്ചു*.
അതുകൊണ്ട് *സാക്ഷാല്‍ ഭഗവാന് നാരായണന്റെ പാദങ്ങളില്‍ പൂകികൊണ്ട് മോക്ഷം പ്രാപിച്ചു .
ഇത്തരം വസ്തുതകള്‍ ബൈബളിലും പറയപ്പെടുന്നുണ്ട്. കുരിശില്‍ യേശുവിനോടൊപ്പം ഉണ്ടായിരുന്ന കള്ളന്മാരുടെ അനുഭവം ഓര്ക്കുമല്ലോ.
മനുഷ്യന് ഈശ്വര ചൈതന്യത്തിന്റെ ഒരംശം മാത്രമായ ഊര്ജ്ജമാണ് അഥവാ ആത്മാവാണ്.
ഈശ്വരനും, സര്വ്വ ചരാചരങ്ങളും പഞ്ചഭൂത നിര്‍മ്മിതമാണെന്ന് മുമ്പേ പറഞ്ഞുവല്ലോ.
*മനുഷ്യശരീരം*:
*ആദ്ധ്യാത്മീക തലത്തില്‍ മനുഷ്യ ശരീരം മൂന്നു ഭാഗങ്ങളാണ്*.
*സ്ഥൂല ശരീരം*
*ഭൗതീകമായി നാം കാണുന്ന ഈ ശരീരം തന്നെയാണ് സ്ഥൂല ശരീരം എന്ന് പറയപ്പെടുന്നത്*.
*സൂക്ഷ്മ ശരീരം*
സ്ഥൂല ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ് സൂക്ഷ്മ ശരീരം*.
*കാരണ ശരീരം*
*സൂക്ഷ്മ ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ് കാരണ ശരീരം*.
ഈ *ശരീരങ്ങള്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന് കണ്ടെത്തുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല*.
അതിനു മാത്രം സയന്‍സ് വളര്‍ന്നിട്ടില്ല. ശാസ്ത്രത്തിന് അത് കണ്ടു പിടിക്കുവാന്‍ കഴിയാത്തതു കൊണ്ട് ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പറയുവാന്‍ അവകാശമില്ല.
*ശരീരത്തിനു ചുറ്റുമുള്ള പ്രകാശ വലയം ഇപ്പോള്‍ കിര്‍ളിയന്‍ ഫോട്ടോ ഗ്രാഫി ഉപയോഗിച്ചു കൊണ്ട് കാണുവാന്‍ സാധിക്കും .
ഇതു പോലെ ഒരാള്‍ *മരിച്ചു കഴിയുമ്പോള്‍ അയാളില്‍ നിന്നും ഏതാനും ചെറിയ ഒരു ഭാരം കുറയുന്നതായി സയന്‍സ് കണ്ടെത്തിയിട്ടുണ്ട്*.
*കോശങ്ങള്‍*
കോശങ്ങള്‍ 6 തരത്തില്‍ ഉണ്ട്. അവ
1. അന്നമയ കോശം
2. പ്രാണമയ കോശം
3. കാമമയ കോശം
4. മനോമയ കോശം
5. വിജ്ഞാനമയ കോശം 6. ആനന്ദമയ കോശം
എന്നിവയാണ്.
ഇതില്‍ *കാമ മയകോശം* എന്നത് തിയോസിഫിക്കല്‍ സൊസൈറ്റിയുടെ കണ്ടുപിടുത്തമാണ്.
*ബാക്കിയുള്ള അഞ്ചെണ്ണെവും പുരാണ പ്രതിപാദ്യങ്ങളാണ്*.
നമ്മുടെ *സ്ഥൂല ശരീരംഎന്നത് അന്നമയ കോശവും പ്രാണമയ കോശവും ചേര്ന്നതാണ്*.
*ഭക്ഷണം സ്വീകരിക്കുന്ന ശരീരത്തെ അന്നമയകോശം എന്നും*, *പ്രാണന് അഥവ വായു സ്വീകരിക്കുന്ന ശരീരത്തിനെ പ്രാണമയ കോശം* എന്നും അറിയപ്പെടുന്നു.
ഏറ്റവും *പുറമെ കാണപ്പെടുന്ന ശരീരത്തിന് അന്നമയ കോശം എന്നും അതിനു തൊട്ടു താഴെ കാണപ്പെടുന്ന ശരീരത്തിനെ പ്രാണമയ കോശം എന്നും അിറയപ്പെടുന്നു*.
ഈ രണ്ടു കോശങ്ങള്‍ തമ്മില്‍ ചേര്ന്നതാണ് സ്ഥൂല ശരീരം എന്ന് മനസ്സിലായല്ലോ.
സ്ഥൂല ശരീരം എന്ന് പലപ്പോഴും അര്ത്ഥം മനസ്സിലാകാതെ നാം പ്രയോഗിക്കാറുള്ളതാണല്ലോ.
സ്ഥൂല ശരീരത്തിനു തൊട്ടു താഴെ *കാമമയ കോശവും, മനോമയ കോശവും ചേര്‍ന്ന് സൂക്ഷമ ശരീരംഉണ്ടായിരിക്കുന്നു*.
നമ്മുടെ *മരണ സമയത്ത് സ്ഥൂല ശരീരം മാത്രം ഉപേക്ഷിക്കുന്നു*.
സൂക്ഷമശരീരവും കാരണ ശരീരവും കൊണ്ടാണ് നാം ഇവിടെ നിന്ന് കടന്നു പോകുന്നത്*.
ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന ശരീരമാണ് കാരണശരീരം.
*ഓരോ ജന്മങ്ങളിലും ആര്ജ്ജിക്കുന്ന സംസ്കാരം ഈ കാരണ ശരീരത്തില്‍ ആലേഖനം ചെയ്യപ്പെടുന്നു .
തുടര്ന്നുള്ള *ജന്മങ്ങളില് എവിടെ നിറുത്തിവെച്ചിരിക്കിന്നുവോ അവിടെ നിന്ന് ആരംഭിക്കുകയും ചെയ്യുന്നു*.
*കാരണ ശരീരമാണ് ആത്മാവ്*. കാരണ ശരീരമാകുന്ന *ആത്മാവിന് നാശമില്ലാത്തതാകുന്നു*.
ഇതിനു നല്ലൊരു ഉദാഹരണമാണ് വീഡിയോ കാമറ. വീഡിയോ കാമറക്ക് ലെന്‍സ് കണ്ണുകളായും, മൈക്ക് ചെവിയായും, സ്പീക്കര്‍ വായയായും സങ്കല്പ്പിക്കാം.
നാം കാമറയില്‍ കാസറ്റ് ഇട്ട് റിക്കോര്‍ഡ് ചെയ്യപ്പെടുമ്പോള്‍ കാസറ്റില്‍ എല്ലാ കര്യങ്ങളും ആലേഖനം ചെയ്യപ്പെടുന്നു.
ഈ കാസറ്റ് കാമറയില്‍ നിന്ന് മാറ്റി മറ്റൊന്നില്‍ ഇട്ടാല്‍ കാസറ്റില്‍ പകര്‍ത്തിയ എല്ലാ കാര്യങ്ങളും അതിലൂടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്.
കാസറ്റ് മാറ്റുമ്പോള്‍ കാമറ മരിക്കുന്നു. കാസറ്റ് മറ്റൊന്നില്‍ ഇടുമ്പോള്‍ പുനര്‍ ജന്മവും ആകുന്നു.
*കാരണ ശരീരമാകുന്ന ആത്മാവിനെ ആവരണം ചെയ്തിരിക്കുന്ന കോശങ്ങളില്‍ വെച്ച് ഏറ്റവും ബാഹ്യവും സ്ഥൂലവും ആയ അന്നമയ കോശത്തെ പുറം തള്ളുന്ന പ്രക്രിയയാണ് മരണം എന്ന് പറയപ്പെടുന്നത്*.
*ലൗകീക വിരക്തി വന്നവരുടെ മരണം സാധാരണയായി അവരുടെ ജീവന് അഥവ ആത്മാവ് മൂര്‍ദ്ധാവ് ഭേദിച്ച് സഹസ്രാരം വഴി പുറത്തു പോകുന്നതാണ്*.
*സുകൃതികളുടെ ആത്മാവാകട്ടെ സപ്ത ദ്വാരങ്ങളായ ചെവി, കണ്ണ്, നാസിക, വായ എന്നിവയിലേതേങ്കിലും വഴി പുറത്തു പോകും.
അധര്മ്മികളുടെ ആത്മാവാകട്ടെ *അണ്ണാക്കിലെ പ്രാണവായുവും, അപാനവായുവും വേര്‍പ്പെട്ട് വായു രൂപത്തില്‍ ഗുദം വഴിയായി പുറത്തു പോകുന്നു*.
മരണ സമയത്ത് ഓരോ മനുഷ്യന്റേയും ജനനം മുതല്‍ മരണാവസാനം വരെയുള്ള എല്ലാ സംഗതികളും ഒറ്റ നിമിഷം കൊണ്ട് ഓര്‍ത്തു പോകുന്നു.
*ഓര്ക്കുന്ന നിമിഷത്തില്‍ എപ്പോഴെങ്കിലും ജീവന് വെടിയണ്ടാ എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ അത് അങ്ങിനെ തന്നെ സംഭവിക്കും*.
*മരണസമയത്ത് ഊര്ദ്ധ വായു വലിക്കുമ്പോള്‍ ഇക്കാര്യമാണ് നടക്കുന്നത്*.
മരണം ഒരു ഉറക്കത്തിനു സമാനമാണെന്ന് കരുതിയാല്‍ വളരെ എളുപ്പമായിരിക്കും*.
ഒന്നുറങ്ങുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടല്ലോ.
അതിന് ഉറങ്ങുവാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. *മരണത്താല്‍ ജീവന് കോശങ്ങളെ (ഊര്ജ്ജം) വിട്ടുപോകുന്നു*.
*മുക്തി*
മുക്തി എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അതേ രീതിയില്‍ അനുഭവിച്ചറിയുക എന്നതാണ്.
ഒരു ഫാന്‍ കറങ്ങുമ്പോള്‍ അത് കറങ്ങുകയാണെന്ന് നാം മനസ്സിലാക്കുന്നു. അതിന്റെ കാറ്റ് നാം ആസ്വദിക്കുന്നു. ഫാനിന്റെ വര്ണ്ണമോ വലിപ്പമോ നാം ചിന്തിക്കാറില്ല.
*മോക്ഷം*
*ജനന മരണാദികളില്‍ നിന്നുള്ള പരിപൂര്ണ്ണ മോചനത്തെയാണ് മോക്ഷം എന്ന് പറയുന്നത്*.
മോക്ഷം എന്നാല്‍ മോഹങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നത് ഓര്ക്കുമല്ലോ.
*പ്രാണമയ കോശത്തില്‍ ഇരിക്കുന്ന സമയത്ത് പ്രേത ദര്ശനങ്ങളായി നമുക്ക് കാണാം*.
*അതായത് മരണ സമയത്ത് ആദ്യമായി അന്നമയ കോശമായ ഭൗതീക ശരീരത്തെയാണ് തിരസ്കരീക്കുന്നത്*.
അപ്പോള്‍ പിന്നെ അടുത്ത ലെയറായ പ്രാണമയ കോശത്തിലേക്ക് പ്രവേശിക്കുന്നു. *ഈ സമയത്താണ് നാം പ്രേതങ്ങളെ ദര്ശിക്കുന്നത് .
മേല്‍ പറഞ്ഞ പ്രാണമയ കോശത്തെ ഉപേക്ഷിക്കപ്പെടുമ്പോഴാണ് കാമ 9മയ കോശത്തിന് ഉണര്‍വ്വ് ഉണ്ടാവുന്നത്.
*ഈ സമയത്ത് ആത്മാവിന് നരകാവസ്ഥ അനുഭവപ്പെടുന്നു*.
*ചെയ്തു പോയിട്ടുള്ള സര്വ്വ കര്മ്മ ദോഷങ്ങളുടെ ഫലങ്ങള്‍ അപ്പോള്‍ അനുഭവിച്ചു തീര്ക്കുന്നു*.
അടുത്ത ലേയറായ മനോമയ കോശത്തിന്റെ ഉണര്‍വ്വ് ലഭിക്കപ്പെടുമ്പോഴാണ് സ്വര്‍ഗ്ഗം എന്ന അവസ്ഥ കൈവരുന്നത്.
*ഈ അവസ്ഥയില്‍ ഒരു സ്വര്ഗ്ഗ തുല്യമായ ആനന്ദം അനുഭവമാകുന്നു .
ഓരോ അവസ്ഥയും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരു തരം അബോധാവസ്ഥ സംജാതപ്പെടുന്നു.
*ഈ അബോധാവസ്ഥക്കു ശേഷമാണ് ഒരു ഉണര്‍വ്വ് ലഭിക്കപ്പെടുന്നത്*.
അങ്ങിനെ *മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു*. ഇങ്ങിനെ ഉണര്ന്നു വരുമ്പോള്‍ *കഴിഞ്ഞ കാല ജീവിതത്തിന്റെ കര്മ്മ ഫലങ്ങള്ക്കും, ആസക്തിക്കും, ഭയങ്ങള്ക്കും, വികാരങ്ങള്ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ സ്വീകരിക്കുന്നു
10/08/17, 9:04 PM - Sudhi Narayan:
10/08/17, 9:04 PM - Sudhi Narayan: എന്താണു പ്രാർത്ഥന? എങ്ങിനെയായിരിക്കണം നമ്മുടെ പ്രാർത്ഥനകളൊക്കെ?
പ്രാര്ത്ഥന സ്നേഹമാണ്.
നിങ്ങൾg പ്രാർത്ഥിക്കുമ്പോൾ കണ്ണു നനഞ്ഞോട്ടെ , മനസ്സു വിതുമ്പിക്കോട്ടെ , മുഴുകിക്കോട്ടെ ... എങ്കിൽ നിങ്ങളിൽ വിടരുന്നത് സ്നേഹമാണ് .
പലരും ആചാര്യനോട് പറഞ്ഞിട്ടുണ്ട്. ദീപാരാധനy സമയത്ത് നടതുറക്കുന്ന വേളയിൽ ചിലസമയത്ത് കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്.എന്തുകൊണ്ടാണിത് എന്ന്?
ഭക്തി ... ഭഗവനാനോടുള്ള പരമമായ പ്രേമം നിങ്ങളിൽ സംഭവിച്ചിരിക്കുന്നു എന്നതിനു തെളിവാണു ഈ കണ്ണീർ.
സ്നേഹത്തിന്റെ ശുദ്ധമായ തരംഗങ്ങളാണ് പ്രാര്ത്ഥനയിലൂടെ ലോകമെങ്ങും പരക്കുന്നത്.
എന്റെ ഒരാളുടെ പ്രാര്‍ത്ഥനകൊണ്ട് എന്തുനേടാനാണ് എന്ന് ചിന്തിക്കരുത്.
മരുഭൂമിയില്‍ ഒരു പുഷ്പം വിടര്‍ന്നാല്‍ അത്രയുമായില്ലേ? അവിടെ ഒരു വൃക്ഷമെങ്കിലും വളര്‍ന്ന് കുറച്ച് തണലെങ്കിലുമുണ്ടാകില്ലേ?
ഒന്നിനെയും കുറച്ചു കാണരുത് . തന്നാലാവുന്ന വിധത്തിൽ സഹായിക്കുക . നമ്മളെപ്പോലുള്ള കോടിക്കണക്കിനാളുകളുടെ പ്രാര്ത്ഥനയിലൂടെ അന്തരീക്ഷത്തില്‍ നിറയുന്ന സ്നേഹവും കാരുണ്യവും അവരുടെ മനസ്സിനെ അല്പമെങ്കിലും മാറ്റാന്‍ സഹായിക്കട്ടെ.
ഇന്ന് നമുക്കാവശ്യം ഹൃദയത്തില്‍ സ്നേഹവും കാരുണ്യവുമുള്ളവരെയാണ്.
അങ്ങനെയുള്ളവരാണ് സമൂഹത്തിന്റെ ശക്തി. അവരിലൂടെ മാത്രമേ പരിവര്ത്തനമുണ്ടാകൂ. അത്തരം ആളുകളെ സൃഷ്ടിക്കൽ ആണ് യഥാർത്ഥത്തിൽ മതങ്ങളുടെ അടിസ്ഥാനം . അല്ലാതെ മതപരിവർത്തങ്ങyൾ സൃഷ്ടിക്കൽ അല്ല.
നിയമങ്ങൾ കൊണ്ട് മതവിശ്വാസികളെ സൃഷ്ടിക്കുന്നവർ മതത്തിന്റെ അന്തസത്തക്കു വിരുദ്ധമായി ആണ് പ്രെവർത്തിക്കുന്നത് .
മത വിശ്വാസികളെ അല്ല ഈശ്വര വിശ്വാസികളെ ആണ് നാം സൃഷ്ടിക്കേണ്ടത് .
ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ആദ്യം ഈശ്വര വിശ്വാസിയായി ഈശ്വാരാന്വേഷകൻ എന്ന തലത്തിലേക്കുയരണം.
നാം ഓരോരോ മതത്തിൽ ജനിക്കുന്നത് മാതാപിതാക്കൾ അതിൽ അംഗമായതിനാൽ മാത്രം ആണ് .
ക്രിസ്തു അല്ല ക്രിസ്തുമതം സൃഷ്ടിച്ചതു . അദ്ദേഹത്തിന്റെ അനുയായികൾ ആണ് . അദ്ദേഹത്തിനു മുൻപും ഈ ലോകവും , മനുഷ്യരും , ദൈവവും ഉണ്ടായിരുന്നു . ദൈവം ഒരു മതമേ സൃഷ്ടിച്ചിട്ടുള്ളൂ . അത് മനുഷ്യ മതം മാത്രം മറ്റുള്ളവർ ഈശ്വരനാൽ അയക്കപ്പെട്ട നേർവഴികൾ ആണ് .
ശ്രീനാരായണh ഗുരുദേവൻ പറഞ്ഞ ആ സൂക്തങ്ങൾ ഇന്ന് വളരെ പ്രസക്തങ്ങളാണു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു. ഇതിൽ മനുഷ്യനു എന്ന പദം അടിവരയിട്ട് വായിക്കേണ്ടതാണു. കാരണം മനുഷ്യരൊഴികെയുള്ള മറ്റുള്ളവർക്ക് ഇതിന്റെ ആവശ്യമില്ലായെന്ന് ഗുരുദേവനു നല്ലപോലെ അറിയാം
നാം അനുയായികൾ ഈ പരിശുദ്ധരെ ഒക്കെ ചില്ലുകൂട്ടിലും , നാലുചുമരുകൾക്കുള്ളിലും അടച്ചിടുകയാണ് .
അവർ പറയാത്ത കാര്യങ്ങൾ നമ്മെ കൊണ്ടു ചെയ്യിപ്പിക്കുകയാണ് .
നന്മ ആണ് മതം.
ഒരു വീടു പോലെ ആണ് . നമുക്കു സുരക്ഷതത്വം ഉള്ള ഒരിടം എന്ന് മാത്രം. നാം കുട്ടികളെ ജനിപ്പിക്കുന്നതു മതം വളർത്താനാവരുത്. നല്ല കുട്ടികളെ വാർത്തെടുക്കാൻ ആകണം . അല്ലെങ്കിൽ നാം ദൈവ നിന്ദ ആണ് ചെയുന്നത് , സ്വയം പാപിയാവുകയും ആണ് . ഹരി ഓം
0 comments:
Post a Comment