സീതയെ മോഹിപ്പിച്ച പൊന്മാൻ
സീത പർണ്ണശാലയുടെ മുറ്റത്തുനിന്ന് പൂക്കളിറുക്കുകയായിരുന്നു. ആ സമയത്ത് മനോഹരമായ സ്വർണ്ണ വർണ്ണത്തിലുള്ള ഒരു മാൻ ഓടിച്ചാടി കളിച്ചതുകൊണ്ട് ദേവിയുടെയടുത്തെത്തി. അപൂർവ്വമായ ആ മാനിൻറെ ഭംഗികണ്ട് സീത അത്ഭുതപ്പെട്ടു. മാനിന്റെ ശരീരം സ്വർണ്ണവർണ്ണമാണ്. ദേഹത്തിൽ നിറയെ വെള്ളി പുള്ളികൾ. ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള കണ്ണുകൾ മാണിക്യക്കല്ലുകൊണ്ടുള്ള വായ ഇണച്ചങ്ങളും കവരങ്ങളുമുള്ള കൊമ്പുകൾ മരതക രത്നം പോലെ ശോഭിക്കുന്നു. വിലാസ ഗതികളോടെ മാൻ സീതയുടെ അടുത്തുവന്നു നിന്നു. ഇണക്കമുണ്ടെന്നു തോന്നിക്കുംവിധമായിരുന്നു അതിന്റെ നിൽപ്പ്. സീത അതിനെ പിടിക്കാൻ ഭാവിച്ചു. എന്നാൽ അത് പിടികൊടുക്കാതെ മാറി കുറച്ചുദൂരെ പോയി നിന്നു. ഏറെ ശ്രമിച്ചിട്ടും അതിനെ പിടിക്കാൻ സീതക്ക് കഴിഞ്ഞില്ല. ദേവി പർണ്ണശാലയുടെ അകത്തിരിക്കുന്ന രാമനെ വിളിച്ച് അപേക്ഷിച്ചു. നോക്കൂ ഇങ്ങനെയൊരു മാനിനെ അങ്ങ് ഇതേവരെ കണ്ടിട്ടില്ലല്ലോ ഇത്രയും അപൂർവ്വ സൗന്ദര്യമുള്ള ഈ കാറ്റിൽ ഉണ്ടെന്നുള്ള കാര്യം നമ്മൾ അറിഞ്ഞിരുന്നില്ല. അങ്ങ് ഇതിനെ എനിക്ക് പിടിച്ചു തരണം. ഇനി ഒരുകൊല്ലം കൂടിക്കഴിഞ്ഞാൽ നമ്മുടെ വനവാസം തീരുമല്ലോ ഈ മാനിനെ കൊണ്ടുപോയി അയോധ്യയിലെ അന്തഃപുരോദ്യാനത്തിൽ വളർത്തണമെന്നുണ്ടെനിക്ക്. അയോധ്യയിൽ അമ്മമാരും അനുജത്തിമാരുമൊക്കെ ഈ മാനിനെ കണ്ടാൽ അത്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യും. അഥവാ അങ്ങേക്ക് ഇതിനെ ജീവനോടെ പിടികിട്ടിയില്ലെങ്കിൽ തോലുരിച്ച് കൊണ്ടുവന്നാലും മതി. നമുക്ക് ഈ സ്വർണ്ണമാൻ തുകലിന്മേൽ ഇരിക്കാമല്ലോ. രാമൻ വില്ലും അമ്പും കയ്യിലെടുത്ത് മാനിന്റെ പിന്നാലെ ഓടി. മാൻ പിടികൊടുക്കാതെ മുന്നിലും രാമൻ പിടിച്ചേ അടങ്ങൂ എന്ന വിചാരത്തോടെ പിന്നിലും ഓടി. പർണ്ണശാലയുടെ വളരെ ദൂരം വരെ മാൻ രാമനെ ആകർഷിച്ചു കൊണ്ടുപോയി. ലോകത്തിൽ പൊന്മാനുകൾ ഉണ്ടാവുകയില്ലെന്ന് രാമന് അറിയായ്കയല്ല പത്നിയുടെ ആഗ്രഹം കണ്ടപ്പോൾ അത് നിഷ്പ്രയാസം സാധിക്കാമെന്ന് അദ്ദേഹത്തിന് തോന്നി. ഒരു വസ്തുവിലും ആശയില്ലാത്ത സീതക്ക് പൊന്മാനിനെ കിട്ടിയാൽ കൊള്ളാമെന്നും ചിന്താശീലനായ രാമന് മുൻപും പിൻപും ആലോചിക്കാതെ അതിനെ പിടിക്കണമെന്ന് വിചാരമുണ്ടായാൽ വിനാശകാലത്ത് മനുഷ്യനുണ്ടാകുന്ന വിപരീത ബുദ്ധികൊണ്ട് മാത്രമാണ്. ഇത് രാക്ഷസ മായയാകുമെന്നുള്ള ലക്ഷ്മണന്റെ അഭിപ്രായവും രാമൻ ചെവിക്കൊണ്ടില്ല. ആപത്തടുക്കുമ്പോൾ മനസ്സ് നേര്വഴിക്കല്ല സഞ്ചരിക്കുക സഹജാവബോധംപോലും ഇല്ലാതാവും. എല്ലാ മനുഷ്യരുടെയും സ്ഥിതി അങ്ങനെത്തന്നെയാണ്.
നമസ്തേ ജഗല്പതേ! നമസ്തേ രമാപതേ!
നമസ്തേ ദാശരഥേ! നമസ്തേ സതാംപതേ!
0 comments:
Post a Comment