വേദപഠനം
ഭഗവൽ സ്വരൂപത്തെ അറിയുക എന്നതു തന്നെയാണ്, ഋഗ്വേദത്തില്‍ പുരുഷസൂക്തവും ഭാഗ്യസൂക്തവും ഈശ്വരചൈതന്യം തുളുമ്പുന്ന സംസാരം ലക്ഷ്യമാക്കുന്നു, ഋഗ്വേദമഹാവാക്യമായ "പ്രജ്ഞാനം ബ്രഹ്മ" ജ്ഞാനമകുന്ന ബോധം-നിർമ്മലമായ ബോധസ്വരൂപം തന്നെ -ബ്രഹ്മചൈതന്യം ജീവാത്മപരമത്മ ഐക്യം എന്ന ബോധം തന്നെയാണ് ബ്രഹ്മജ്ഞാനം, ഋഗ്വേദാന്തർഗതമായാ സാരം ഈ ശുദ്ധജ്ഞാനമാകുന്ന ബോധം - ഈശ്വരൻ നിർമ്മല ബോധസ്വരൂപൻ തന്നെ എന്ന ചിന്ത. അത് ദൈത ചിന്തകളിൽ നിന്ന് അദൈതചിന്തകളിലേക്ക് വ്യപർത്തിപ്പികന്നു ആത്മബോധം തന്നെ വേദാന്ത സാരം, ഭാഗവതത്തിലെ ജ്ഞാനം അദ്വയം ആയിട്ടുള്ള തത്വം വേദപഠിതാവ് അന്വേഷിക്കുന്ന വേദത്വതം " ഗുരു" സാക്ഷാൽ പരബ്രഹ്മം തന്നെ എന്ന് കണ്ടത്തുന്നു. ഈ സങ്കൽപ്പമാണ് ശ്രീ പരമേശ്വരചൈതന്യ സങ്കൽപം. സങ്കൽപത്തിൽ പ്രതിഷ്ഠിതനായ ഗുരുവും മഹേശ്വരൻ തന്നെ
യജ്ഞങ്ങളിൽ മനുഷ്യസേവനമാണ് മനുഷ്യയജ്ഞം.ജന്തുരക്ഷ ഭൂത യജ്ഞവും മനനസ്വഭാവനായ മനുഷ്യന്റെ ബന്ധനത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്. ആ മനസ്സിനെ സംസ്കരിക്കുന്നതാണ് വേദമന്ത്രം, യാതൊന്നിന്റെ മനനത്താൽ മനുഷ്യൻ ത്രാണനം ചെയ്യപ്പെടുന്നുവോ അത് മന്ത്രം കർമ്മവിധിയനുസരിച്ച് സ്വാർത്ഥ-പരർത്ഥതയിലേക്കും അതിൽ നിന്നും പരമാത്ഥിക നിലയിലേക്ക് ഉൽഗതി പ്രാപിക്കാൻ ഉപയോഗപ്പെടുത്തണമെന്നാണ് വേദവിധി. "ഇദം ന മമ" എന്ന് നിസ്വാർത്ഥതയോടെ യാഗം ആരംഭിക്കുന്നത് അതുകൊണ്ടാണ്, നിസ്വാർത്ഥതയിലൂടെ വിശാലതയിൽ എത്തിയാൽ സുഖമരുള്ളും, നാൽപേസുഖമസ്തി' എന്നണല്ലോ ഉപനിഷത് മതം, " "യോവൈ ഭൂമാതത്സുഖം" എന്നാണ് പ്രമാണം, സ്വസുഖം എന്നത് സമൂഹത്തിന്റെ സുഖം, സമൂഹത്തിന്റെ സുഖദുഃഖങ്ങൾ തന്റേയും കൂടിയാണ് എന്നറിഞ്ഞ് പ്രവർത്തിക്കാനാണ് വേദവിധി.
"സർവ്വേസന്തു സുഖിനഃ
സർവ്വേസന്തു നിരാമയാഃ
സർവ്വേഭദ്രാണി പശ്യന്തു
മാ കശ്ചിത ദുഃഖമാപ്നയാത്"
എന്ന ഭാരതീയ ദർശനം കാലദേശാതീതമായ വേദന്തദർശനം തന്നെയാണ് സത്വരജതമോഗുണസമ്മിളിതമായ മനസ്സിലെ സ്വാതീകഭാവങ്ങളെ ഉണർത്തി ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുവാനുള്ള മഹിമ പ്രദാനം ചെയ്യുന്നതാണ് വേദപഠനം.....ഹരി ഓം __/|\__
0 comments:
Post a Comment