മാവിലക്കാവു ദേവത്താർ ക്ഷേത്രം
💝💝💝💝💝💝💝💝💝💝💝💝
മാവിലക്കാവു ദേവത്താർ ക്ഷേത്രം
💝💝💝💝💝💝
കണ്ണൂരിൽ നിന്നും കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ സ്ഥിതി
ചെയ്യുന്നഅതിപുരാതനമായ ഒരുക്ഷേത്രമാണ് ഇത്. ധർമ്മ
ശാസ്താവാണ് ദേവത്താർ എന്നാണ്സങ്കല്പം. ശ്രീരാമന്റെ അവതാരമായി ദേവത്താറെ കണക്കാക്കുന്ന ഐതിഹ്യം നിലനിൽക്കുന്നു. ആണ്ടല്ലൂർക്കാവ് ദേവത്താർ, മാവിലക്കാവ് ദേവത്താർ, പടുവിലക്കാവ് ദേവത്താർ, കാപ്പാട്ദേവത്താർഎന്നിവർ നാലും സഹോ
ദരങ്ങൾആണു. നാവില്ലാത്ത ദേവത്താറാണ് മാവിലക്കാവിൽ എന്ന്സങ്കല്പം അതിനു ഉദ്ബോധകമായഒരുകഥയുണ്ട് ഒരിക്കൽ ഈ നാല്സഹോദരങ്ങളും കൂടി നാട് ചുറ്റാൻ ഇറങ്ങി നടന്നു. കുറേകഴിഞ്ഞപ്പോൾഅവർക്ക്ദാഹംതോന്നി. കിണറോ
കുളമോഅടുത്ത്എങ്ങുംകണ്ടില്ല.
അവിടെആകെ ഉണ്ടായിരുന്നത് നാളികേരത്തിന്റെ തൊണ്ട് അഴുക്കാൻ ഇട്ടിരുന്ന ഒരു കുഴിമാത്രമായിരുന്നു .ഈ ചെളി കുണ്ടിലെ വെള്ളം കുടിച്ച് ദാഹം തീർക്കാ
മെന്ന് കാപ്പാട് ദേവത്താർപറഞ്ഞു എന്നാൽ ഈ വിവരം ദേവഗണങ്ങളോടു ആരും പറയരുതെന്ന് കൂടി കാപ്പാട് ദേവത്താർ നിർദേശിച്ചിരുന്നു. പക്ഷേ മാവിലക്കാവ് ദേവത്താർ അത് കേട്ടില്ല അതിൽ കുപിതനായി കാപ്പാട് ദേവ ത്താർ,മാവിലക്കാവ്ദേവത്താറുടെ നാവ് പിഴുതെടുത്തു ഇതോടെ മാവിലക്കാവു ദേവത്താർ നാവില്ലാത്ത ദേവത്താറായി. മാവിലകാവിലെ പ്രധാന മൂർത്തി ദേവത്താറാണു. വേട്ടയ്ക്കൊരു മകനും, ഗണപതിയും, ഭഗവതിയും ഉപദേവന്മാരാ യി ഉണ്ടു. ഇതിൽ പ്രധാനി വേട്ടയ്ക്കൊരു മകനാണ്. ക്ഷേത്രത്തിൻറെദേവത്താരുടെഇടതുവശത്ത് ആയിട്ടാണ് വേട്ടയ്ക്ക് ഒരു മകൻറെസ്ഥാനം. ക്ഷേത്ര
ത്തിൻറെതെക്ക് കിഴക്ക് ആയി ഒരു കുറത്തിപ്പാല കാണാം. അവിടെ രണ്ടു ദേവതമാരെ പ്രതിഷ്ഠിച്ചിരിക്കുന്നു. രണ്ടുപേരും സഹോദരിമാരുമാണ്.പാലയിൽ ദൈവ ചൈതന്യം ഉണ്ട് എന്നാണു വിശ്വാസം. ദക്ഷയാഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇതിന് ആധാര
മായിട്ടുള്ളത്. കോപാകുലനായ ഭഗവാന്റെ കണ്ണുകളിൽ നിന്നും ഉഗ്രമൂർത്തിയും അത്യുഗ്രമൂർത്തിയുമായ രണ്ട് ദൈവ
സ്രോതസ്സുകൾ ഉത് ഭൂതമാ
യതാണ്കുറത്തി പാലയിൽ കുടികൊള്ളുന്നത്എന്നുവിശ്വസിച്ചുപോരുന്നു. ഉത്സവത്തിന് ദേവ ത്താറുടെ കോലം കെട്ടി മുടിയഴിയുന്നതുവരെ ദേവത്താർ സംസാരിക്കുകയില്ല. മേടം ഒന്നു മുതൽ ആറു വരെയാണ് ഉത്സവം. ആദ്യത്തെ അഞ്ച് ദിവസം ദേവത്താരുടെ കോലം കെട്ടിയാടും. ഉത്സവത്തിന് അടിയാണ് വിശേഷം. ലോകത്ത് ഒരിടത്തും ഇതുപോലെ ഒരുഅടിഉത്സവം കണ്ടെന്നു വരികയില്ല. മാവില കാവിൽ നിന്നും 2 കിലോമീറ്റർ അകലെ ഒരിക്കര എന്ന പ്രദേശത്ത് കച്ചേരി ഇല്ലം എന്ന് പേരിൽ ഒരുവീടുണ്ടായിരുന്നു അവിടെ താമസിച്ചിരുന്നത്ചെമ്പകശ്ശേരി തമ്പുരാൻ ആയിരുന്നു. വിഷുവിന് കണിയും കൈനീട്ടവും പ്രബലമായിരുന്ന കാലം. ഒരു വിഷുപ്പുലരിയിൽ വണ്ണാത്തി ക്കണ്ടിതണ്ടയാൻ എന്ന ഈഴവ പ്രമാണി തമ്പുരാന് ഒരു അവൽപൊതി കാഴ്ചവെച്ചു. തമ്പുരാൻറെ മക്കൾക്ക് അവൽ പൊതി
യിൽ ഒരു കണ്ണുണ്ടായിരുന്നു. പൊതിക്ക് വേണ്ടി അവർ ഉന്തുംതള്ളുമായി .പിന്നെ തമ്മിൽ അടിയായി. കളികാര്യത്തിൽ ആകുമെന്ന് കണ്ടപ്പോൾ തമ്പുരാൻ മനംനൊന്തു കുല ദേവനായ ദേവത്താറെ വിളിച്ച്പ്രാർത്ഥിച്ചു. ദേവത്താർ ഉടനെ പ്രത്യക്ഷ മായി. ദേവത്താ
ർക്ക്കുട്ടികളുടെ അടി കാണുന്നത് കൗതുകമായി. ദേവത്താർ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അടി കാര്യത്തിലാകും എന്ന് കണ്ടപ്പോൾ മുകനായ ദേവ ത്താർ ആംഗ്യം കാട്ടി അടി നിർത്താൻ ആവശ്യപ്പെട്ടു.അടിഅവസാനിച്ചെങ്കിലും അവൽപൊതിയുംആയി ഒരാൾകടന്നു കളഞ്ഞു. അവരുടെ മനസ്സിൽ പകയായി മൂന്നാം പാലം നാലാഞ്ചിറയിൽ വയലിൽ വെച്ച് പകരമടി
ക്കാൻതീരുമാനിച്ചു - തുടർന്ന് എല്ലാവർഷവും ഇതിൻ്റെസ്മരണ പുതുക്കി അടിഉത്സവമായിനടത്തിവരുന്നു .കച്ചേരി ഇല്ലത്തെ ബ്രാഹ്മണ പരമ്പരയിൽ കോവിലകത്തില്ലത്തെ കാരണവരാണ് ഇന്നും അവൽ കൂടുഎറിയുന്നത്.പൊതികൊണ്ടു വരുന്നതും വണ്ണാത്തി കണ്ടിതണ്ട യാൻ്റെ കുടുംബക്കാർ തന്നെയാണ്. അടിഉത്സവത്തിന് തുടക്കം കുറിക്കുന്നത് കച്ചേരി ഇല്ലം സ്ഥിതി ചെയ്തി
രുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കച്ചേരി കാവിൽ ആണ്. ഇന്ന്ക്ഷേത്രമോ ഇല്ലമോ ഇവിടെ കാണാനില്ലെങ്കിലും അതിൻറെ ചില അവശി
ഷ്ടങ്ങൾ ഇവിടെയുണ്ട്.
രണ്ടിന് കച്ചേരികാവിലും , നാലിന് മാവേലി കാവിനടുത്ത് മൂന്നാം പാലം നാലാഞ്ചിറ വയലിലും ആണ് അടി. കച്ചേരികാവിൽ തിങ്ങിക്കൂടുന്ന ജനത്തിന് നേരെ അവിൽ കൂടുഎറിയുന്നു. അവിലിനായി അടിനടക്കുന്നു. നാലിനുഅടിക്കൈകോളമാർ ആളുകളുടെ ചുമലിൽ ഇരുന്നാണ് അന്യോന്യം അടിക്കുന്നത്. അടി കൈക്കോളന്മാർ ആകാനുള്ള അവകാശം മാവിലെ വീട്ടുകാർക്കാണ്. നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് ഇവർ. രണ്ടു ചേരികളായി തിരിഞ്ഞു കഴിയുമ്പോൾ ഇവരെ മൂത്ത കൂർവ്വാടെന്നും ഇളയകൂർവ്വാർട് എന്നും ആണ് വിളിക്കുക ഇവർ മീനം 20 മുതൽ ഒരു മാസം നീണ്ട വൃത ശുദ്ധിയി
ലായിരിക്കും . ഒന്നാം തീയതി രാവിലെ കാവിലെത്തി കുളിച്ചുതൊഴുത് ഉച്ചയോടെ വലിയ വീട്ടിലെത്തണം. വലിയവീട്ടിൽ കാരണവരുടെ കൂടെസദ്യയുണ്ട് മുണ്ടും വാങ്ങി കാവിൽപോകും .അന്ന് മുടിയേറ്റ്നടക്കും.ദൈവത്താരുടെ മുടിയേറ്റ് കഴിഞ്ഞാൽ കൈക്കോളന്മാർക്ക്വില്ലെറിഞ്ഞുകൊടുക്കുന്ന ചടങ്ങുണ്ട്. ഇതാണ് വില്ലാട്ടമെന്ന ചടങ്ങ്. വില്ലാട്ടം പ്രധാന വഴിപാടാണ് രണ്ടാം തീയതി കാരണവരുടെ സാന്നിധ്യത്തിൽചേരിതിരിവിനെ പറ്റി തീരുമാനിക്കും ചേരിതിരിഞ്ഞു നിന്നതിനുശേഷമാണ് അവർ അടികൈക്കോ
ളന്മാരായി മാറുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പരമാധികാരി വലിയ വീട്ടിലെ കാരണവരാണ് ദേവത്താരുടെ കോലംകെട്ടുന്ന ആൾക്ക്പെരുവണ്ണാൻസ്ഥാനംനൽകുന്നതും കാരണവർ തന്നെ. അമ്പലത്തിലെ ചടങ്ങുകൾക്കു ശേഷം അടി അരങ്ങേറും. രണ്ടുകൂട്ടരേയും വേർതിരിച്ചു നിർത്തുന്ന അതിരു മാവി
ലായി വലിയ തോടാണ്. മുടിയും നഖവും പറ്റവെട്ടി അരയിൽകറുത്ത തോർത്ത് കെട്ടി ദേഹത്ത് കറുത്ത കരി തൊട്ടു കൊണ്ടാണ് അടിയിൽ പങ്കെടുക്കുക തുടർന്ന്ഇവർക്കു സ്ഥാനം നൽകുന്നതിന്റെ അടയാ
ളമായികച്ചമുണ്ടു നൽകുന്നു. ഇവർമുറുക്കാൻ പൊതി കാരണവരുടെ കാലിൽ വെച്ച് തൊഴുത് ഭക്തിയോടെ ഇറങ്ങിപ്പോകുന്നു .അടി തുടങ്ങുന്നതിനു മുമ്പ് പ്രത്യേകം തയ്യാറാക്കിയ വെള്ളംകൊടുക്കും.കുടുക്കകളിൽശേഖരിക്കുന്നവെള്ളത്തിൽ ശർക്കര ജീരകം,, ചുക്ക് കുരുമുളക് ഏലയ്ക്കഎന്നിവചേർത്തിരിക്കും. അടി കഴിഞ്ഞ് കാവി
ലെത്തിയാൽ നിലവിളക്കിൽ നിന്നും എണ്ണ ശരീരമാസകലം തേച്ച് കുളത്തിൽ പോയി കുളി
ക്കുന്നു മൂന്നാം ഉത്സവത്തിന് കൈക്കോളന്മാരുടെ ഉന്തും തള്ളും നടക്കും. നാലിനാണ് പ്രധാനമായ അടി ഉത്സവം. മുടിയേറ്റിനും പതിവ് ചടങ്ങുകൾക്കും ശേഷം മാവിലക്കാവിലെ പ്രസിദ്ധമായ 54 പടവുകളിലേക്കുള്ള പാഞ്ഞു കയറ്റമായി. പിന്നെ ക്ഷേത്ര
ത്തിലെത്തി മുടിയഴിച്ച ശേഷം കൈകോളന്മാർ നേരെ മൂന്നാം പാലത്തിന്സമീപം 'നാലാംചി
റയിൽഎത്തുന്നു. അവിടെ വച്ചാണ് ചരിത്രപ്രസമായ അടി ഉത്സവം പൊടിപൊടിക്കുന്നത്. അഞ്ചിന്പതിവ് ചടങ്ങുകൾക്ക് ശേഷം മഞ്ഞൾ കുറിയേറാണ് ദൈവത്താർ വലിയ മുടി അഴിച്ച ശേഷം വേറെ വേഷം ധരിച്ച് കയ്യിൽ മഞ്ഞൾ കുറിയുമായി അടിക്കോളന്മാരുടെ നേരെച്ചെല്ലുന്നു കൈക്കോളന്മാർ ആകട്ടെ മഞ്ഞൾക്കുറി ശരീരത്തിൽ പറ്റാതിരിക്കാൻ ഒഴിഞ്ഞുമാറും കുറി ദേഹത്ത് തട്ടുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നു. ആറാം ഉത്സവ
ദിവസംവെളുപ്പിന് മൂന്നുമണിക്ക് ക്ഷേത്രത്തിൽ നിന്നുക്കോ
ളന്മാരുടെ അകമ്പടിയോടുകൂടി വേട്ടയ്
ക്കൊരു മകന്റെയും ദേവത്താരുടെയുംവിഗ്രഹങ്ങൾ കരുമാരി
ല്ലത്ത്തന്ത്രിയുടെധാർമികതയിൽ ആറാട്ട് തറയിൽ എത്തുന്നു. അവിടെ തിടമ്പ് നൃത്തവും മറ്റ് കർമ്മങ്ങളും നടക്കും അതിനുശേഷം കലാപരിപാടികളും കരിമരുന്ന് പ്രയോഗവും നടക്കുന്നതോടുകൂടി മഹത്തായ അടി ഉത്സവം സമാപിക്കുന്നു.
0 comments:
Post a Comment