ദശാവതാര കഥകൾ' 2️⃣ മത്സ്യാവതാരം
🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈
ദശാവതാരകഥ'
2️⃣
മത്സ്യാവതാരം🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈
ദശാവതാരങ്ങളിൽ ആദ്യത്തെ താണ് മത്സ്യാവതാരം. ബ്രഹ്മാവിൻറെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപനു അദിതി എന്ന പത്നിയിൽ പിറന്ന മകനാണ്
വിവസ്വാൻ വിവസ്വാന്റെ പുത്രനായ വൈവസ്വത മനുവിന്റെ കാലത്താണ് മഹാവിഷ്ണു മത്സ്യഅവതാരംകൈക്കൊണ്ടത്. ഒരിക്കൽ ബ്രഹ്മാവ് നിദ്രയിൽ ലയിച്ചിരുന്ന വേളയിൽ ഹയഗ്രീവൻ എന്നൊരു അസുരൻ വേദങ്ങളെ അപഹരിച്ചുകൊണ്ട് സമുദ്രത്തിൽ പോയി ഒളിച്ചിരുന്നു. വേദങ്ങൾ ഇല്ലെങ്കിൽ ലോകത്തിൻറെ ഗതി എന്തായി തീരുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. അധർമ്മത്തിന്റെ അന്ധകാര
ത്തിലേക്ക് ലോകം കൂപ്പ് കുത്തി.ഒരിടത്തുംസത്യധർമ്മദികൾ ഇല്ലാതെയായി. വേദങ്ങളെ ഹയഗ്രീവനിൽനിന്നുംവീണ്ടെടു
ക്കുവാൻ മഹാവിഷ്ണു തൻറെ ആദ്യ അവതാരം എടുത്തു. വൈവസ്വതമനു അഥവാ സത്യവൃതൻ മഹാവിഷ്ണുവിന്റെ ഉത്തമ ഭക്തനാണ്. അദ്ദേഹം ബദരി എന്ന പുണ്യസ്ഥലത്ത് തപസ്സ് ചെയ്യുകയായിരുന്നു. കൃതമാല എന്ന നദീതീര
ത്തായിരുന്നു ബദരി .ഒരു ദിവസംഅദ്ദേഹം തർപ്പണം ചെയ്യാനായി കൈക്കുമ്പിളിൽ ജലം എടുത്തപ്പോൾ ഒരു കൊച്ചു മത്സ്യം അതിൽ
പ്പെട്ടു. അദ്ദേഹം മത്സ്യത്തെ ജലത്തിൽ തിരികെ വിട്ടു. അപ്പോൾ മത്സ്യംഇപ്രകാരംഅഭ്യർത്ഥിച്ചു രാജാവേ എന്നെ ഉപേക്ഷി
ക്കരുത്. എനിക്ക് വലിയ മത്സ്യങ്ങളെ ഭയമാണ്. അവ എന്നെ പിടിച്ചു തിന്നു കളയും. ഇത് കേട്ട് ദയാലുവായ മനു മത്സ്യത്തെ തൻ്റെ കമണ്ഡ
ലുവിട്ടുകൊണ്ടു
പോയി.എന്നാൽഅത്ഭുതമെന്നു പറയട്ടെ അടുത്തദിവസം മത്സ്യം വല്ലാതെ വളർന്നിരിക്കുന്നതായിആണ് രാജാവിന് കാണാൻ കഴിഞ്ഞത്. കമണ്ഡലുവിൽ ഇടം പോരാതെ വന്ന മത്സ്യം വീണ്ടും അപേക്ഷിച്ചു മഹാനുഭാവ , അങ്ങ് കാണു
ന്നില്ലേ എനിക്ക് ഇതിനുള്ളിൽ കഴിയാൻ വിഷമമുണ്ട്. വേറെ ഇടം ഉണ്ടാക്കി തരണേസത്യവൃതൻആ മത്സ്യത്തെ ഒരു കുടത്തിലിട്ടു. അടുത്ത ദിവസം അത് കുടത്തോളം വളർന്നു. അപ്പോൾ അതിനെ ഒരു കുട്ടകത്തിലേക്കും, അവിടെ '
നിന്ന്തടാകത്തിലേക്കുംമാറ്റിയെങ്കിലും മത്സ്യംഅനുദിനംവളർന്നുകൊണ്ടിരുന്നു. ഒടുവിൽ മത്സ്യത്തെ ഒരു സമുദ്രത്തിലേക്ക് ആക്കി. ഇതൊരു സാധാരണ മത്സ്യമല്ല എന്ന സത്യവൃതനു മനസ്സിലായിരുന്നു.രാജാവിന്റെ ജിജ്ജാസ മനസ്സിലാക്കിയ മഹാവിഷ്ണു താൻ ആരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്ഇപ്രകാരം പറഞ്ഞു സത്യവൃത, ഇന്നേക്ക് ഏഴാം നാൾ ഒരു മഹാപ്രളയം ഉണ്ടാവും ലോകംമുഴുവൻ അതിൽ മുങ്ങിപ്പോകും സമുദ്രം ഇളകി മറിയും. എങ്ങും അന്ധകാരം പരക്കും. അതി
നാൽ അങ്ങ് ഭൂമിയിലുള്ള സകല ഔഷധങ്ങളും വിത്തുകളും ശേഖരിക്കുക എന്നിട്ട് സപ്തർഷികളെയും കയറ്റിയെത്തുന്ന ഒരു കപ്പലിനായി കാത്തിരിക്കുക. കപ്പൽ എത്തു
മ്പോൾ അതിൽ കയറി എൻറെ കൊമ്പിൽ ബന്ധിക്കണം. പ്രളയംഅടങ്ങും വരെ ഞാൻ സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. ഭഗവാൻ അരുളിചെയ്ത പ്രകാരം സത്യവൃതൻ പ്രവർത്തിച്ചു ഏഴാം ദിവസം ഇരമ്പി പെയ്തു തുടങ്ങിയ പേമാരി ലോകത്തിൻറെ സകല ചരാചരങ്ങളെയും വിഴുങ്ങി അപ്പോൾ സപ്തർഷികളുമായി ഒരു കപ്പൽ എത്തി വാസുകിയും അതിലുണ്ടായിരുന്നു മുൻ നിർദ്ദേശപ്രകാരം താൻ സംഭരിച്ചിരുന്ന ഔഷധങ്ങളും വിത്തുകളും എല്ലാം എടുത്ത് സത്യവൃതൻ കപ്പലിൽ കയറി വാസുകിയെയെ കയറാക്കി ആ കപ്പൽ മഹാമത്സ്യത്തിന്റെകൊമ്പുമായി ബന്ധിച്ചു. മത്സ്യമാകട്ടെ കപ്പലിനെ വലിച്ചുകൊണ്ട് ഹിമാലയത്തിന്റെശൃംഗത്തിൽ എത്തി അതിനെ അവിടെ തളച്ചു. അതിനുശേഷം ആശൃംഗം, നൗബന്ധന ശൃഗം എന്ന പേരിലാണ് അറിയപ്പെട്ടത് മഹാമാരിയും കഴിഞ്ഞ് പ്രപഞ്ചത്തിൽ ഉണ്ടായിരുന്ന ജീവജാലങ്ങളെല്ലാം നശിച്ചു മനുവും
സപ്തർഷികളും ഏതാനും ഔഷധങ്ങളും മാത്രംരക്ഷപ്പെട്ടു ഭഗവാൻ മനുവിനു തത്വ ഉപദേശംനൽകിഭൂമിയിലേക്ക് അയച്ചശേഷം ഹയഗ്രീവനെ കണ്ടുപിടിച്ചു വധിച്ചു അവൻ മോഷ്ടിച്ചു കൊണ്ടുപോയ വേദങ്ങൾ വീണ്ടെടുത്തു ബ്രഹ്മാവിനെ തിരികെ ഏൽപ്പിച്ചതോടെ വിഷ്ണു
വിന്റെ മത്സ്യവതാരം പൂർത്തിയായി
🌹
0 comments:
Post a Comment