Thursday, February 8, 2024

ദശാവതാര കഥകൾ 3️⃣🌹 കുർമ്മാവതാരം🌹

🐡🐡🐡🐡🐡🐡🐡🐡🐡🐡🐡🐡
ദശാവതാര കഥകൾ 3️⃣

🌹 കുർമ്മാവ
താരം🌹
🐡🐡🐡🐡🐡🐡
മഹർഷി ശ്രേഷ്ഠനും മുൻകോപിയുമായദുർവാസാവു മഹർഷി ഒരിക്കൽ ദേവലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തെ ആദരിക്കുന്നതിനായി ദേവലോകവാസികൾ പരിമളം വഴിഞ്ഞൊഴുകുന്ന ഒരു പൂമാലസമ്മാനിച്ചു.മഹർഷിയാകട്ടെ ആ മാല തനിക്കെതിരെ വരികയായിരുന്ന ദേവേന്ദ്രനു സമ്മാനിച്ചു. ഐരാവതത്തിൽ ഉപവിഷ്ടനായിരുന്ന ദേവേന്ദ്രൻ മാല ആനയുടെ മസ്തകത്തിൽ വച്ച് ശേഷം തന്റെ മുടി ഒതുക്കാൻ തുടങ്ങി. അതി രൂക്ഷമായ പരിമളം പരന്നതോടു കൂടി വണ്ടുകൾ അതിലേക്കു ആകർഷിക്കപ്പെട്ടു. ആനയ്ക്ക് വണ്ടുകളുടെ ഹുങ്കാരശബ്ദം ഇഷ്ടപ്പെട്ടില്ല. പൂമാല വലിച്ചിട്ട് നിലത്തിട്ട്ചവിട്ടി ദുർവാസവുമഹർഷിഇക്കാ
ഴ്ച എല്ലാം കണ്ടുനിൽക്കുകയായിരുന്നു. അത് അദ്ദേഹത്തിന് അസഹ്യമായി തോന്നി .തന്നെ അപമാനിച്ച ദേവേന്ദ്രനെ ഉഗ്രകോപത്തോടെ ഒന്ന് നോക്കിയിട്ട് ഇപ്രകാരം ശപിച്ചു. നിനക്കുംസകല ദേവകൾക്കും ജരാനരബാധിക്കട്ടെ.ദുർവാസ വിന്റെശാപമേറ്റ് സർവാംഗസുന്ദരന്മാരും,സുന്ദരികളും നിത്യ യൗവനത്തിൽ അഭിമാനിക്കുന്നവരുമായ ദേവതകൾ ഏറെവിരൂപന്മാരും വൃദ്ധന്മാരും ആകുന്നത് സങ്കൽപ്പിക്കുക കൂടി അസാധ്യ
മായിരുന്നു. അവർബ്രഹ്മാവിനെ ചെന്ന് കണ്ട് സങ്കടം ഉണർത്തിച്ചു. അദ്ദേഹമാകട്ടെ സ്വയം ഒരു പരിഹാരം തോന്നാത്തതിനാൽ ദേവകളെ വിഷ്ണു ഭഗവാന്റെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ദേവകളുടെ സങ്കടം കേട്ട്പരമകാരുണികനായ ഭഗവാൻപറഞ്ഞു പാലാഴി കടഞ്ഞ അമൃത് ഭക്ഷിച്ചാൽ ജരാനര മാറിക്കിട്ടും. അതിനായി യത്നിക്കുക. അസുരന്മാരെ കൂടികൂട്ടുപിടിച്ച് മന്ദരപർവ്വത്തെ കടകോൽആക്കി വാസുകി സർപ്പത്തെ കയറാക്കി പാലാഴികടയാൻ അവരെ അദ്ദേഹംഉപദേശിച്ചുസുന്ദരന്മാരാകാനും അമരന്മാർ ആകാനും കൊതി മൂത്ത അസുരന്മാർ ദേവന്മാരുടെ അപേക്ഷ സ്വീകരിച്ചു എല്ലാവരും ചേർന്ന് മന്ദരപർവതത്തെ അടർത്തി
യെടുത്ത് പാലാഴിലേക്ക് നടന്നു 'എന്നാൽ പാതിവഴി പിന്നിട്ടപ്പോൾ തന്നെ അവർ ക്ഷീണിച്ചു അപ്പോൾ മഹാവിഷ്ണു അവിടെ എത്തി ഒറ്റക്കൈകൊണ്ട് പർവ്വതം എടുത്ത് ഉയർത്തി ഗരുഡൻ്റെ പുറത്ത് വച്ചുകൊണ്ട് പാലാഴി കരയിലെത്തി. ദേവന്മാരും അസുരന്മാരും പിന്നാലെഅവിടെ എത്തി മഥനം തുടങ്ങാനുള്ള തയ്യാറെടുപ്പായി. തല ഒരു വശത്തും വാൽ മറുവശത്തുമായി വാസുകി മന്ദരപർവതത്തെചുറ്റിക്കിടന്നു ഭഗവാനും ദേവന്മാരും വാസുകിയുടെ വാലിലും അസുരന്മാർ തലയിലുമായി പിടിച്ച് പാലാഴിമഥനം ആരംഭിച്ചു. വർദ്ധിച്ച ആവേശത്തോടെ കൂടി പ്രവർത്തിച്ചു പാലാഴി മഥന വേളയിൽ കടഞ്ഞു കൊണ്ടിരുന്ന മന്ദരപർവ്വതം ആഴിയിൽ താണുപോയി. ഇതുകണ്ട് ഭയന്ന്ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.ഭഗവാൻ അവരെ സഹായിക്കാനായികൂർമ്മാവതാരമെടുത്തു. ലക്ഷം യോജന വിസ്താരമുള്ള ആമയായി മഹാവിഷ്ണു അവതരിച്ചു. എന്നിട്ട് ജലത്തി
ലേക്ക്ഊളിയിട്ടു ചെന്ന്rപർവ്വതത്തെമുതുകിൽ താങ്ങിനിർത്തി. അപ്പോൾ ആമയുടെ ശക്തികൊണ്ട് മന്ദരപർവ്വതം ക്രമം വിട്ട്
മേലോട്ട്ഉയർന്നുമഹാവിഷ്ണു ഉടനെ ഗരുഡനെ പർവതത്തിൻ്റെ മുകളിൽഇരുത്തി അതിനെ സമനിലയിൽ ആക്കി വളരെ സമയം തുടർന്ന് നിന്ന് പാലാഴി മഥനത്തിൻ്റെ ഫലമായി ദേവന്മാരും അസുരന്മാരും ഒന്നുപോലെ തളർന്നുതുടങ്ങി. അപ്പോൾ ആഴവും വിസ്താരമുള്ള ആപാൽക്കടലിൽ നിന്ന് ഓരോ വസ്തുക്കൾ ഉയർന്നുവന്നു തുടങ്ങി ആദ്യം ഉയർന്നു വന്ന കാള കൂടവിഷം ശ്രീപരമേശ്വരൻ തന്നെ സ്വീകരിച്ചു കാരണം മാരകമായ വിഷത്തിന് 14 ലോകങ്ങളെയുംനശിപ്പിക്കാനുള്ളകഴിവുണ്ടായിരുന്നു. അമൃതിനുമുമ്പ് പല വിശിഷ്ട വസ്തുക്കളും ഉയർന്നു വന്നു അവരെപലരായിപങ്കിട്ടെടുത്തു. കാമധേ
നുവിനെ മഹർഷിമാർ, ലക്ഷ്മിദേവിയെവിഷ്ണുഭഗവാൻ വാ രിണിദേവിയെ അസുരന്മാർ എന്നിങ്ങനെ ഒടുവിൽ എല്ലാവരും കാത്തു കാത്തിരുന്ന അമൃത കലശം ഉയർന്നു. ആ കലശമേന്തി വന്നത് ആയുർവേദത്തിന്റെ ദേവനായ ധന്വന്തരിയായിരുന്നു.


0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates