Wednesday, September 11, 2024
Monday, September 9, 2024
ഓച്ചിറ പരബ്രഹ്മക്ഷേത്രം
Tuesday, September 3, 2024
ഗണേശ വിഗ്രഹത്തെഎന്തിന് കടലില്‍ ഒഴുക്കുന്നു?
യുക്തിയും ഭക്തിയും ചേരുന്നതാണ് മനുഷ്യന്റെ ജീവിതം.കാണുന്നതിനെ മാത്രമല്ല സാധാരണ മനുഷ്യർക്ക് കാണാൻ കഴിയാത്തതും എന്നാല്‍ ഋഷിമാർക്ക് കാണാൻ കഴിയുന്നതുമായ ശാസ്ത്ര യുക്തികളേയും വിശ്വസിച്ച് ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ആത്മീയത.ലോകത്തിലെ ആധുനിക ശാസ്ത്രം ഭാരതത്തിലെ ഋഷിമാരെയാണ് ഗുരുസ്ഥാനീയരായി കാണുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
🎪🎪🎪🎪🎪🎪 തിരുവനന്തപുരത്ത്കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. കേരള ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്രനിർമിതി .തിരുവാനന്തപുരി,അനന്തശയനനഗരി, ശ്രീവാഴും കോട് ഇതെല്ലാം തിരുവനന്തപുരത്തിൻ്റെ ഓരോ പേരുകളാണു. തിരുവനന്തപുരംപട്ടണത്തിൻ്റെബ്രഹ്മസ്ഥാനത്താണു ശ്രീ പത്മനാഭസ്വാമി ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ ബ്രഹ്മ സ്ഥാനം അതിൻ്റെ ശ്രീകോവിലാണ്.പഞ്ചമയകോശങ്ങളിൽ ആനന്ദമയകോശമാണു ശ്രീകോവിൽ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ മൂലവിഗ്രഹം 18 അടി നീളമുള്ള അനന്തശായി ആയിട്ടുള്ള പത്മനാഭസ്വാമിയുടെതാണ്. വളരെസങ്കീർണമായ ഒരു നിർമ്മാണ ശൈലിയായ കടുംശർക്കര യോഗത്തിലാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കടും ശർക്കരയോഗ വിഗ്രഹങ്ങൾ വളരെ സങ്കീർ
ണമായതുകൊണ്ടാണ് ഈമാ
തിരിയുള്ള വിഗ്രഹങ്ങൾ വളരെ ദുർലഭ
മായി കാണ
പ്പെടുന്നത്. അഞ്ചു തരത്തിലുള്ള മണ്ണാണ് ഇതിന് ഉപയോഗിക്കുന്നത്. അത് സ്ഥാവരദേശം, ജംഗമ ദേശം, ആനകുത്തിയ മണ്ണ്, കാളയുടെ കുളമ്പിൻ്റെ മണ്ണു .ഞണ്ടിൻ്റെ പുറ്റിൻ്റെ മണ്ണുഎന്നിവയാണു.ഇതും അനവധി ഔഷധക്കുട്ടുകളും,ഉപയോഗിച്ചാണു കടും ശർക്കരയോഗ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത്. ആയതിനാൽ ഈവിഗ്രഹത്തിൽ അഭിഷേകം പതിവില്ല.അർച്ചനമാത്രം അതും, ചില പ്രത്യേകതരം പുഷ്പങ്ങൾ ഉപയോഗിച്ചു മാത്രം.നിർമാല്യം മാറ്റുന്നത് മയിൽപ്പീലി ഉപയോഗിച്ചു തഴുകിമാറ്റുകയാണു പതിവ്. അഭിഷേകത്തിനു നിൽക്കുന്ന രൂപത്തിലുള്ളസ്വർണ്ണവിഗ്രഹമാണുഉപയോഗിക്കുന്നത്.ശിവേലിക്കും ഉത്സവത്തിനും മറ്റുംഉപയോഗിക്കുന്നത് ഇരിക്കുന്ന രൂപത്തിലുള്ള ഭഗവാൻ്റെ വെള്ളി വി ഗ്രഹമാണു. മൂല വിഗ്രഹം ശയിക്കുന്നു. അഭിഷേക വി ഗ്രഹംനിൽക്കുന്നു. ശിവേലി വി ഗ്രഹംഇരിക്കുന്നു. പത്മനാഭ
സ്വാമിയുടെ വിഗ്രഹത്തിനുള്ളിൽ 12008 സാളഗ്രാമങ്ങൾ അടുക്കിയിട്ടുണ്ട്.12സാളഗ്രാമങ്ങൾഒരുമിച്ചു
ഒരുസങ്കേതത്തിൽ വെച്ച് വൈഷ്ണവ ആചാരവിധി പ്രകാരം പൂജിച്ചാൽ കുറെ വർഷ
ങ്ങൾക്കുശേഷം ഈ 12 സാള ഗ്രാമങ്ങൾക്കും ഒരുമിച്ച് ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭിക്കുമെന്നാണ് ആഗമവിധി അനുശാസിക്കുന്നത് .അങ്ങനെ ഇവിടെപന്തീരായിരത്തി എട്ടു സാളഗ്രാമങ്ങൾ അടുക്കി വെച്ചി
രിക്കുന്നത്കൊണ്ട് ആയിരം മഹാക്ഷേത്രങ്ങളുടെ ശക്തിയാണ് മൂലവിഗ്രഹത്തിൽഉൾക്കൊള്ളുന്നത് എന്നാണു പറയുന്നത്. പണ്ട് 24000 സാളഗ്രാമങ്ങൾ നേപ്പാളിലെ രാജാവ് ആന
പ്പുറത്ത്തിരുവനന്തപുരത്തേക്ക്അയച്ചു എന്നാണ് ഐതിഹ്യം അതിൽ പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങൾമൂലവിഗ്രഹത്തിൽഉപയോഗിച്ചിട്ട്ബാക്കിയുള്ളത്ഒരുകുടത്തിൽ ആക്കി പത്മതീർത്ഥത്തിൽ കുഴിച്ചു
വച്ചിട്ടുണ്ട് എന്നാണ് ഐതിഹ്യം പറയുന്നത്. ഭഗവാൻറെ തൃപ്പാദം ഭൂമിയാ
യിട്ടാണ് വിശ്വ
സിക്കുന്നത്. രണ്ട്തൃക്കണ്ണുകൾചന്ദ്രനും,സൂര്യനും, രണ്ടു തൃക്കൈകളും, നാഭിയിൽ നിന്നു ഉയരുന്ന താമരയിൽ ബ്രഹ്മാവുമായിട്ടാണ് ഭവാൻ ശയിക്കുന്നത്. ഭഗവാൻ്റെ തൃക്കൈകളുടെ താഴെ ശിവനും സ്ഥിതി ചെയ്യുന്നു .വളരെ അപൂർവ്വം ആയിട്ട് കിട്ടുന്ന ശൈവസാളഗ്രാമശിലയാണ് ഇവിടുത്തെ ശിവവിഗ്രഹംഎന്നാണ് പറയുന്നത്. വിഗ്രഹത്തിൻ്റെ പുറകിൽ കടും ശർക്കര യോഗങ്ങൾ ആയിട്ട് തെക്കുനിന്ന് വടക്കോട്ട് ചാമരം വീശുന്ന ഒരു സ്ത്രീ രൂപം, ഗരുഡൻ നാരദൻ, തുംബുരു 6 ആയുധ ,പുരുഷന്മാർ (6 ആയുധങ്ങൾ ദേവന്മാരുടെ രൂപത്തിൽ) വീണ്ടും ചാമരം വീശുന്ന ഒരു സ്ത്രീരൂപം. മുകളിൽ ഇരിക്കുന്നത് സൂര്യൻ സപ്തർഷികൾ ,വിഗ്രഹത്തിന്റെ മുന്നിൽ ഒരുവശത്ത് ഭൂമിദേവിയും ലക്ഷ്മിദേവിയും .ഈ വിഗ്രഹങ്ങൾ എല്ലാം തന്നെ കടും ശർക്കര യോഗത്തിൽ തന്നെ കാണാം അവരുടെ അടുത്തായിട്ടു ദേവിരുടെ പിതാക്കന്മാരായ ഭൃഗു
മുനിയേയും, മാർക്കണ്ഡേയ മഹർഷിയെയും കാണാം .ഭൂമിദേവിയുടേയും,ലക്ഷ്മിദേവിയുടേയുംവിഗ്രഹങ്ങൾഭഗവാൻറെശക്തിപ്രവാഹങ്ങളാണ് .ഈ ക്ഷേത്രം ഇന്ത്യയിലെ 108വൈഷ്ണവ് ആരാധന കേന്ദ്രങ്ങളിൽ ഒന്നായികണക്കാക്കപ്പെടുന്നു .108ദിവ്യദേശങ്ങൾ എന്നാണ് ഈ ആരാധനാ കേന്ദ്രങ്ങൾ അറിയപ്പെട്ട ന്നത്. തമിഴ് വൈഷ്ണവആചാര്യന്മാരായ ആഴ്വാർമാർ രചിച്ച ദിവ്യ കീർത്തനങ്ങൾ 108വൈഷ്ണവ് ആരാധന കേന്ദ്രങ്ങളെ പ്രകീർപ്പിക്കുന്നതാണു.അതിൽ പെട്ടതാണ് പത്മനാഭസ്വാമി ക്ഷേത്രം. യോഗ
നിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള വിഷ്ണുവൻറെ വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ
നാമൂർത്തി തിരുവിതാംകൂർരാജവംശത്തിന്റെഅധികാരവും ശക്തിയും വർധിപ്പിച്ചു രാജ്യവിസ്തൃതിയും ഇരട്ടിപ്പിച്ച അനിഴംതിരുനാൾമാർത്താണ്ഡവർമ്മ മഹാരാ
ജാവാണ് ഇന്നത്തെ രീതിയിൽ ഈ ക്ഷേത്രം പുതുക്കിപ്പണിതത്.ക്ഷേത്രനിർമ്മിതിയുടെ പൂർത്തീകരണംമുൻനിർത്തി മുറദീപം ഭദ്രദീപംഎന്നിങ്ങനെ ആരാധന ഉത്സവങ്ങളും ഏർപ്പെടുത്തി.ഋഗ്വേദം, സാമവേദം, യജുർവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയിൽ പല ആവർത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ് ഓരോ ആറു വർഷംകൂടുമ്പോഴുംഇപ്പോളും ഇത്ആവർത്തിക്കുന്നുണ്ട്.
ദിവാകര മുനിയുടെയും വില്യമംഗലം സ്വാമിയുടെയും കഥകൾ ഐതിഹ്യം ആണെങ്കിലും പത്മനാഭസ്വാമി ക്ഷേത്രോൽപ്പത്തിക്കു കാരണക്കാരി പെരുമാട്ടുകാളിയുടെ കഥ യഥാർത്ഥ സത്യമാണ്. ചരിത്രാന്വേഷണകർ എത്തി
ച്ചേരുന്നത് ആ വഴിക്ക് തന്നെ. സ്റ്റേറ്റ്മാനുവരിലും കാസ്റ്റ് ആൻഡ് റൈറ്റ്സിലും തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിലും മഹാദേവ ദേശായിയുടെ കേരളചരിത്രത്തിൽ ഇത് വളരെവ്യക്തമായി തന്നെ പെരുമാട്ടുകാളിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പെരു
മാട്ടുകാളിയും, ശ്രീപത്മനാഭ ക്ഷേത്രോൽപ്പത്തിയുംതമ്മിൽ അഭേദ്യമായ ബന്ധമാണ് ചരിത്രരേഖകളിൽ ഉള്ളത്. പ്രസിദ്ധചിത്രകാരനും ഭാഷാ ഗവേഷണക്കും ആയിരുന്ന ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള ചരിത്രങ്ങൾ നിറഞ്ഞവഴിത്താരകൾ എന്നലേഖനത്തിൽശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ആദ്യ നിവേദ്യം ഒരു ചിരട്ടയിൽ കൊടുത്തതായാണുന്നത്. പക്ഷേ മാമ്പഴം അല്ലപുത്തരിക്കണ്ടത്ത് വിളഞ്ഞുകിടന്ന നെല്ലരി കൈക്കുത്തിൽ വെച്ച് ഞെരടി പകുതിതൊലിച്ചതും പകുതി തൊലിയാത്തതുമായാണ് ഒരു കണ്ണൻചിരട്ടയിൽ വച്ച് ആദ്യ നിവേദ്യമായി ശ്രീപത്മനാഭനു സമർപ്പിച്ചത് ആ ചിരട്ടയ്ക്ക് പകരം ഇന്ന് സ്വർണ്ണ ചിരട്ടയി
ലാണ്നിവേദ്യംഅർപ്പിച്ച്പോരു
ന്നത് .മതിലകം രേഖകളിൽ പരാമർശിക്കുന്നഐതിഹ്യപ്രകാരംശ്രീപത്മനാഭസ്വാമിക്ഷേത്രംതുളുസന്യാസിയായദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ900-കളിൽപ്രതിഷ്ഠിതമായതാണ്. ദിവാകര മുനി വിഷ്ണു പാദം പ്രാപിക്കു
ന്നതിനായി കഠിന തപസ്സു അനുഷ്ഠിക്കുകയും,തപസിൽസന്തുഷ്ടനായമഹാവിഷ്ണു ബാലരൂപത്തിൽപ്രത്യക്ഷപ്പെടുകയുംചെയ്തു .ആശിശുവിനെ കണ്ട മുനി സന്തുഷ്ടനായി തൻറെ പൂജാവേവേളയിൽ ആ ദിവ്യ കുമാരന്റെ ദർശനംതനിക്ക് നിത്യവുംലഭ്യമാകണമെന്ന് പ്രാർത്ഥിച്ചു. തന്നോട് അപ്രീയമായി പ്രവർത്തിക്കുന്നവരെ താൻ ഉണ്ടാകുമെന്ന് ബാലൻസമ്മതി
ക്കുകയുംചെയ്തു പലപ്പോഴും മുനിയുടെമുന്നിൽ ബാലൻ വികൃതിപ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്അനിയന്ത്രിതമായി മാറി. മുനി ധ്യാനനിരതനായിരിക്കുവേ മഹാവിഷ്ണുവിന്റെപ്രതീകമായിപൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്
ക്കുള്ളിൽആക്കി. മുനി ഇടത് കൈകൊണ്ട് ബാലനെ തള്ളി മാറ്റി .ഇനിഎന്നെകാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്ന് പറഞ്ഞ് ബാലൻഅപ്രത്യക്ഷനായി എന്ന്ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാടുകൾ തേടി യാത്ര തുടർന്നു. ആയിരുന്നു ദിവാകരമുനിയല്ല വില്യമംഗലം ആയിരുന്നുഅനന്തൻകാട്ടിൽ വന്നതെന്നും, ദർശനം അദ്ദേഹത്തിനു ആണു ലഭിച്ചത് എന്നും മറ്റൊരു ഐതിഹ്യം കൂടി ഉണ്ട് ...ഒരിക്കൽഗുരുവായൂരപ്പന്വില്വമംഗലം ശംഖാഭിഷേകം നടത്തുകയായിരുന്നു അപ്പോൾ ഭഗവാൻ വന്നു അവൻറെ അദ്ദേഹത്തിൻറെ കണ്ണിൽ പൊത്തിപ്പിടിച്ചു ദേഷ്യം വന്ന വില്യമംഗലം ഇതിനെതിരെ പറഞ്ഞപ്പോൾ ഭഗവാൻ കാട്ടിലേക്ക് പോയി അനന്തൻകാർട്എവിടെയാണെന്ന്അറിയാത്തവില്യമംഗലം അവിടം തപ്പി നടന്നു. അതിനിടയിൽ തൃപ്രയാർ എത്തിയപ്പോൾ അത് ശുചീന്ദ്രം സ്ഥാണനാഥപ്പെരുമാളുടെ ജടയാണെന്ന് തിരിച്ചറിഞ്ഞു. ദിവാകര മു കിയാണോ, വില്യമംഗലം ആണോ എന്ന് വിഭിന്നാഭിപ്രായം ഉണ്ടെങ്കിലും ഒരു പുലയ സ്ത്രീയുടെ സാന്നിധ്യം രണ്ട് കഥകളിലും പറയുന്നുണ്ട്. യാത്രക്കിടയിലെവിശ്രമവേളയിൽ ഒരു പുലയ സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് കേൾക്കാൻ ഇട വന്നു.ഞാൻ നിന്നെ ഞാൻ അനന്തൻകാട്ടിലേക്ക്വലിച്ചെറിയുംഎന്നസ്ത്രീയുടെവാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു മുനി കാട്ടിലേക്ക് പോവുകയും അവിടെഅനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി നിദ്ര കൊള്ളുന്ന ദൃശ്യംലഭിക്കുകയും ചെയ്തു മുനി പിന്നീട് ദർശനത്തിനായി അവിടെ അവസാനിപ്പിച്ചു അധികം വൈകിയില്ല അവിടെ ഉണ്ടായിരുന്ന വൻ വൃക്ഷം കടപുഴയ്ക്ക് വീഴുകയും മഹാവിഷ്ണു അനന്തശയയായി മുനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു ഭഗവാൻറെ ശിരസ്സ്തിരുവല്ലത്തും പാദങ്ങൾ തൃപ്പാപ്പൂരും ഉപദര ഭാഗം തിരുവനന്തപുരത്തുമായികാണപ്പെട്ടു. ഇന്ന് മൂന്നെടുത്തും ക്ഷേത്രങ്ങൾ ഉണ്ട് ഭഗവത് സ്വരൂപം പൂർണമായി ദർശിക്കുവാൻ കഴിയാത്ത വണ്ണംവലിപ്പമുള്ളതായിരുന്നത്രേ. തന്റെ കൈവശം ഉണ്ടായിരുന്ന യോഗദണ്ഡിൻ്റെ മൂന്നിരട്ടി നീളമായി ഭഗവസ്തുരൂപം ദർശിക്കാൻ ആകണമെന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിച്ചതിനാൽ ഇന്ന് കാണുന്ന രൂപത്തിൽദർശനംകിട്ടിയെന്നു ഐതിഹ്യം പറയുന്നു മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും,പൂജാദികർമ്മങ്ങൾആരംഭിക്കുകയുംചെയ്തു.കാസർഗോഡ് ജില്ലയിലുള്ള അനന്തപുരം തടാക ക്ഷേത്രമാണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരും ഉണ്ട്.
പാമ്പുമേക്കാട്ടുമന
പാമ്പുമേക്കാട്ടുമന
❦ ════ •⊰❂⊱• ════ ❦
കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു.
മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
ഐതിഹ്യം
മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു.
ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.
മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.
ചരിത്രം
കേരളത്തിലെ സർപ്പ ആരാധനയ്ക്ക് ശൈവ വൈഷ്ണവ ബന്ധങ്ങൾ ഉണ്ട്. ജൈന മതത്തിലെ സർപ്പ സാന്നിധ്യം ഹിന്ദു മതത്തിൽ നിന്നും കടം കൊണ്ടതാണ്. കന്യാകുമാരി മുതൽ ഗോകരണം വരെ സർപ്പാരാധന കാണാം. പ്രാദേശികമായി സർപ്പരാധനക്കു അവകാശമുള്ള ചില കേന്ദ്രങ്ങൾ ഉണ്ട്. അവർക്ക് അവരുടേതായ ആരാധന ക്രമങ്ങൾ പാരമ്പര്യമായി ഉണ്ട്.
പ്രതിഷ്ഠകൾ
മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു.
വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.
വിശേഷദിവസങ്ങൾ
കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.
വിശ്വാസങ്ങൾ
മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക.
മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.
ഇരുളിലാണ്ട ആചാരങ്ങൾ
ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്.
ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.
അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.
ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.
ഭരണ നിർവ്വഹണം
ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.
മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്.
മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.
ആവാഹനകർമ്മം
സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്.
സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.
മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം
പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.
ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.
പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.
കടപ്പാട് : ഓൺലെെൻ (Travelguide)
🛕🪷🛕🪷🛕🪷🛕🪷
➿➿➿➿➿➿➿
🦋🙏🙏🙏🦋