ഭഗവാൻ വിഷ്ണുവിന് സുദർശനചക്രം ലഭിച്ച കഥ
ഒരു കാലത്ത് ദൈത്യൻമാർ വലിയ പരാക്രമശാലികളായിരുന്നു. അവർ ഭൂലോകവാസികളെയും ദേവൻമാരെയും പലതരത്തിലും പീഡിപ്പിക്കുകയും ധർമ്മത്തെ നശിപ്പിക്കുകയും ചെയ്തുവന്നു.
അസുരൻമാരുടെ ശല്യം സഹിക്കവയ്യാതെ ദേവൻമാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. എന്നാൽ ദേവരക്ഷകനായ ശ്രീഹരിയും ആ ദൈത്യൻമാരെ വധിക്കാൻ അശക്തനായിരുന്നു. അതിനാൽ വിഷ്ണു കൈലാസത്തിൽ ചെന്ന് ഭഗവാൻ ശിവനെ വിധിപ്രകാരം ആരാധിച്ചു തുടങ്ങി. അദ്ദേഹം സഹസ്രനാമങ്ങൾകൊണ്ട് ഭഗവാനെ സ്തുതിച്ചു. ഓരോ നാമത്തിനും ഓരോ താമരപ്പൂവും ചാർത്തി. അപ്പോൾ ശങ്കരൻ വിഷ്ണുവിന്റെ ഭക്തി പരീക്ഷിക്കുന്നതിനായി ഭഗവാൻ കൊണ്ടുവന്ന ഒരായിരം താമരപൂക്കളിൽ നിന്ന് ഒരെണ്ണം എടുത്തു ഒളിച്ചുവച്ചു. ശിവന്റെ മായയാൽ വിഷ്ണു അതറിഞ്ഞിരുന്നില്ല. *നാമം അവസാനിക്കാറായപ്പോൾ ഒരു പൂവ് കുറഞ്ഞിരിക്കുന്നതു കണ്ട് വിഷ്ണു വിഷമിച്ചു. ആ പൂവിനു വേണ്ടി ശ്രീഹരി അന്വേഷണം ആരംഭിച്ചു. ഭൂലോകം മുഴുവനും ചുറ്റി നടന്നിട്ടും ശ്രീഹരിക്ക് ഒരു പൂവുപോലും കിട്ടിയില്ല. ഉത്തമവ്രതങ്ങൾ അനുഷ്ഠിക്കുന്ന ശ്രീഹരി ധൈര്യം കൈവിട്ടില്ല. ആ ഒരു പൂവിനു വേണ്ടി വിശുദ്ധബുദ്ധിയായ വിഷ്ണു താമരപൂപോലെയുളള തന്റെ നയനങ്ങളിൽ ഒന്നിനെ തന്നെ പറിച്ചെടുത്ത് ഭഗവാനു നേദിച്ചു. അതുകണ്ട് അത്യന്തം പ്രസന്നനായ ഭഗവാൻ ശിവൻ വിഷ്ണുവിൻറെ മുമ്പിൽ പ്രത്യക്ഷനായി. അദ്ദേഹം ശ്രീഹരിയോട് ഇപ്രകാരം ചോദിച്ചു.
"ശ്രീഹരി! ഞാൻ നിങ്ങളിൽ വളരെ അധികം പ്രസന്നനായിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിച്ചു കൊളളുക".
അപ്പോൾ വിഷ്ണു പറഞ്ഞു
"ഭഗവാനേ! ശിവശങ്കരാ! ഞാൻ എന്താണു പറയേണ്ടത്! അന്തര്യാമി ആയ അവിടുന്ന് സകലതും അറിയുന്നവനാണല്ലോ. എങ്കിലും അങ്ങയുടെ ചോദ്യത്തിന് മറുപടി പറയാൻ താൻ നിർബന്ധിതനായിരിക്കുന്നു.
ദൈത്യൻമാർ സകല ലോകങ്ങളേയും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം ഞങ്ങൾ വളരെയധികം കഷ്ടമനുഭവിക്കുന്നു. അവനെ നേരിടാൻ എന്റെ ആയുധങ്ങൾ പോരാതെയും വന്നിരിക്കുന്നു. അതിനാൽ ആണ് ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നത്*". - വിഷ്ണു ഇപ്രകാരം പറഞ്ഞതുകേട്ട് ദേവാധിദേവനായ ശംഭു തേജോരാശിമയമായ സ്വന്തം സുദർശനചക്രം വിഷ്ണുവിന് നൽകി അനുഗ്രഹിച്ചു.
ഭഗവാൻ ശ്രീഹരി സുദർശനചക്രം ഉപയോഗിച്ച് സകല ദൈത്യൻമാരെയും വധിച്ച് ലോകത്തെ രക്ഷിച്ചു. അതോടെ ദേവൻമാർക്കും സൗഖ്യം ലഭിച്ചു. തനിക്ക് ചക്രം ലഭിച്ചതിൽ ഭഗവാൻ വിഷ്ണു അത്യധികം പ്രസന്നനും പരമസൗഖ്യവാനുമായി.
#ഭാരതീയചിന്തകൾ
[6:30 PM, 12/20/2016] +91 94477 74901: ശിവ ലിംഗമായ വിഷ്ണുവും, വിഷ്ണുവായ ശിവലിംഗമും
കൈലാസത്തില്‍ പാര്‍വതീ പരമേശ്വരന്മാരുടെ വിവാഹ ശേഷം
ഉലകത്തിനെ സമപ്പെടുതാന്‍ ഭഗവാന്‍ അഗസ്ത്യരെ തെക്ക്ദിശക്ക് പറഞ്ഞയച്ചു
തമിഴ് നാട്ടില്‍ കുറ്റാലം എന്ന സ്ഥലത്ത് വന്ന അഗസ്ത്യര്‍ ശിവ ലിംഗ പൂജ ചെയ്യാന്‍ ആഗ്രഹിച്ചു. അവിടെ ഒരു വിഷ്ണു ക്ഷേത്രം കണ്ടു അദ്ദേഹം അവിടെപോയപോള്‍ മൂല സ്ഥാനത് വിഷ്ണു പ്രതിഷ്ഠ കണ്ടു ..അഗസ്ത്യര്‍ വിഷ്ണുവിന്റെ പ്രതിഷ്ടയില്‍ കൈ വെച്ച് കുറു കുറു കുറ്റാല നാഥാഎന്ന് പറഞ്ഞു. വിഷ്ണു കുറുകി ശിവലിംഗമായി മാറി.. അതാണ് കുറ്റാലനാഥ ക്ഷേത്രം.
ഹരിയും ഹരനും ഒന്ന് എന്ന്തിനെ ഉണര്‍ത്തും വിധമായ ഇരുമൂര്‍ത്തികളും അഗസ്ത്യര്‍ മൂലമായി ഒരു തിരുവിളയാടല്‍ തന്നെ സംഭവിച്ചു.
കുറ്റാല നാഥന്‍ ക്ഷേത്രതിനടുത്തു തന്നെ നടരാജന്‍ നാട്യം ആടിയ പഞ്ച സഭകളില്‍ ഒന്നായ ചിത്രസഭ ഉണ്ട്. ഈ സഭയില്‍ നടരാജന്‍ വിഗ്രഹം ത്രിപുരതാണ്ഡവ മൂര്തിയായി ദര്‍ശനം കൊടുക്കുന്നു.
ലിംഗ രൂപിയായ കുറ്റാലനാഥര്‍ മീതെ അഗസ്ത്യരുടെ വിരല്‍ പതിഞ്ഞയിടം കുഴിയുണ്ട്. അത് ഭഗവാനു വേദനിക്കും എന്ന് മനസ്സിലാക്ക്യ ഭക്തര്‍ കുറ്റാലമലയില്‍ നിന്നും മൂലികകള്‍ കൊണ്ടുവന്നു തൈലം ഉണ്ടാക്കി അത് ലിംഗത്തിന് ലേപനം ചെയ്തിരുന്നു. ഇപ്പോഴും രാവിലെ ഒന്‍പതര പുജക്ക് ദിവസവും ലിംഗത്തിന്‍ ഉച്ചിയില്‍ തൈലം തടവുന്ന പുജയുണ്ട്.
പശുവിന്‍പാല്‍, ഇളനീര്‍, ചന്ദനം, മറ്റും നാല്പത്തിരണ്ടു വിധം മൂലികകള്‍ ചേര്‍ത്തു തൊണ്ണൂറു നാള്‍ തുടര്‍ച്ചയായി പാചകം ചെയ്ത മരുന്ന് ചെക്കില്‍ ആട്ടിയ ശുദ്ധ നല്ലെണ്ണ യുമായി ചേര്‍ത്ത് തൈലം തയാര്‍ ചെയ്തു ഭഗവാനു സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദമായി കൊടുക്കുന്നു. തലവേദന ഉള്ളവര്‍ക്ക് ഈ തൈലം ആശ്വാസം പകരുന്നു.
ഈ ക്ഷേത്രത്തില്‍ പരാശക്തി ശ്രീചക്രപീഠവാസിനിയായി ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്നു.. ഭൂമിദേവിയായിരുന്ന അംബിക എന്നതിനാല്‍ ഇതിനു ധരണീപീഠം എന്ന പേരും ഉണ്ട്. ഉഗ്ര ദേവിയായി സ്ഥിതിചെയ്യുന്നതിനാല്‍ നേര്‍ഭാഗത്ത് ശിവലിംഗ പ്രതിഷ്ടയും ഉണ്ട്. പൌര്‍ണമി ദിനം ഇവിടെ നവശക്തി പൂജ ചെയ്യപെടുന്നു.
0 comments:
Post a Comment